"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

തിങ്കളാഴ്‌ച, ജൂലൈ 25, 2011

അകലെ ആകാശം......

-അവന്തിക -


ഭാഗം1


അകലെ ആകാശത്ത് സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു. സൂര്യപ്രഭയാല്‍ കടല്തീരമാകെ സ്വര്‍ണവര്‍ണം പൂണ്ടിരിക്കുമ്പോഴും ശ്യാമിന്റെ മുഖം കാര്‍മേഘങ്ങളാല്‍ മൂടിയിരുന്നു. അതെ ഇന്ന് മായയുടെ വിവാഹമാണ്...മായ, താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍  സ്നേഹിച്ച പെണ്‍കുട്ടി. ജന്മം നല്‍കിയ മാതപിതകളെക്കാളും കൂടെപ്പിറന്ന സഹോദരനെക്കളും താന്‍ സ്നേഹിച്ച പെണ്‍ക്കുട്ടി, ഇന്ന് മറ്റാരുടെയോ ആയിരിക്കുന്നു. പോക്കെറ്റില്‍ കരുതിയ കല്യാണ കത്ത് ശ്യാം എടുത്ത് നിവര്‍ത്തി നോക്കി. "maaya wedds aakash"  ആ വരികള്‍ അവനു സഹിക്കാവുന്നതിലും ഏറെ ആയിരുന്നു. പലവട്ടം ഒരു തുണ്ട് പേപ്പറില്‍ അവന്‍ എഴുതിയിട്ടുള്ളതാണ് "shyam wedds maaya"  എന്ന്. പക്ഷെ ആ ആഗ്രഹം ആരും അറിഞ്ഞില്ല......മായ പോലും!!
college ലെ ആദ്യ ദിനം ഇന്നെലെയെന്നത് പോലെ ശ്യാം ഓര്‍ത്തു. മായയെ ആദ്യമായ് കണ്ടത് അന്നാണ്. ഒറ്റ നോട്ടത്തില്‍ത്തന്നെ വല്ലാത്ത ഒരു ആകര്‍ഷണീയത മായയോട് തോന്നിയിരുന്നു. പക്ഷെ അവളോട് ഒന്ന് മിണ്ടാന്‍ ഒരാഴ്ചയോളം സമയം  എടുത്തു. അപ്പോഴേക്ക് ക്ലാസ്സില്‍ എല്ലാര്ക്കും ശ്യാമിനെ നല്ല പരിചയമായിരുന്നു. കാരണം ആദ്യ ദിവസംതന്നെ തന്റെ സ്വഭാവം കൊണ്ട് എല്ലാവരെയും ആകര്‍ഷിച്ചിരുന്നു ശ്യാം.ഇത് നേരവും തിരക്കായിരുന്നു ശ്യാമിന്. ഓടി നടന്നു എല്ലാവരെയും എന്നും സഹായിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പെണ്‍കുട്ടികളുടെ ഹീറോ ആയിരുന്നു ശ്യാം.ഫൈനല്‍ year ലെ    പെണ്‍കുട്ടികള്‍ പോലും ആരാധനയോടെയാണ് ശ്യാമിനെ നോക്കികൊണ്ടിരുന്നത്.ആ ആരാധന മയക്കും ശ്യാമിനോട് ഉണ്ടായിരുന്നു.പക്ഷെ അവള്‍ അത് പ്രകടിപ്പിച്ചില്ല.ഈ പ്രായത്തില്‍ ഉണ്ടാകുന്ന ഒരുതരം fascination മാത്രമാകാം അത് എന്ന് അവള്‍ക്കു തോന്നി.എന്നാല്‍ അവനെ കാണും തോറും മനസ് കടിഞ്ഞാണില്ലാത്ത കുതിരെപ്പോലെ   
 ഓരോന്നും സ്വപ്നം കാണുകയായിരുന്നു.ഇത് വെറും fascination അല്ലെന്നു മനസിലായപ്പോള്‍ മനസ്സിനെ പറഞ്ഞു മനസ്സില്ലക്കാനുള്ള ശ്രമമായി.
     അതിനിടെ അവര്‍ കോളേജിലെ ഒന്നാം വര്ഷം പൂര്‍ത്തിയാക്കി.അതിനിടെ ശ്യാം മായയെപ്പറ്റി പഠിക്കുകയായിരുന്നു.അവളുടെ അച്ഛന്‍ ഒരു ഗവര്‍മെന്റ് ഉദ്യോഗസ്തനാനെന്നും.അവള്‍ക്കു ഒരു അനുജത്തിയാണ് ഉള്ളതെന്നും ഒക്കെ പല വഴിയിലൂടെ ശ്യാം ചോദിച്ചറിഞ്ഞു.വല്ലാത്ത ഒരു ആകര്ഷനീയതയായിരുന്നു മായയുടെ കണ്ണുകള്‍ക്ക്‌.രണ്ടു നക്ഷത്രങ്ങളാണ് അവളുടെ കണ്ണുകളില്‍ തിളങ്ങുന്നതെന്ന് ശ്യാമിന് തോന്നി.എന്തായ്യാലും തന്റെ പ്രണയം അവളോടെ പറയാന്‍ നേരമായിട്ടില്ലെന്നു ശ്യാമിന് തോന്നി.കാരണം ഒരു സര്‍ക്കരുധ്യോഗസ്തന്റെ  മകള്‍ ഒരു കര്‍ഷകന്റെ മകനെ പ്രണയിക്കുക എന്നത് അത്ര പ്രായോഗികമല്ല.അതും മായയെ പോലുള്ള ഒരു പെണ്‍കുട്ടി.അതൊക്കെ സിനിമയില്‍ മാത്രമേ നടക്കു.ഇത് സിനിമയല്ല ജീവിതമല്ലേ.ജീവിതം സിനിമ കാണും പോലെ എളുപ്പമല്ല എന്ന് ശ്യാമിന് നല്ല ബോധ്യമുണ്ടായിരുന്നു.ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ കുറച്ചു കൂടെ  practical ആണ്.ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ എന്ന വാക്ക് കേട്ടാല്‍ കണ്ണുമടച് തിരിച്ചും പ്രേമിക്കാന്‍ വരെ കിട്ടില്ല.പയ്യന് നല്ല വിദ്യഭാസമുണ്ടോ,നല്ല ജോലിയുണ്ടോ എന്നൊക്കെ നോക്കിയേ അവര്‍ എസ് മൂളുകയുള്ളൂ  ...... എല്ലാവര്ക്കും ഭാവി നോക്കിയല്ലേ പറ്റു.അതുകൊണ്ട് പഠിച്ചു    നല്ല ജോലിയൊക്കെ നേടിയിട്ടു മതി തന്റെ പ്രണയം അവളോട് പറയുന്നത് എന്ന് തന്നെ ശ്യാം തീരുമാനിച്ചു.
       പക്ഷെ അവള്‍ക്കു തന്നോട് എന്തെങ്ങിലും താല്പര്യം ഉണ്ടോ എന്നറിയാന്‍ ശ്യാമിന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു.ഇത്രയും നാളത്തെ പെരുമാറ്റത്തില്‍ ഒരു ഇഷ്ടക്കുറവ് അവള്‍ കാണിച്ചിട്ടില്ല അതുപോലെതന്നെ ഇഷ്ടവും.അതൊക്കെ അറിയാനുള്ള ഏക വഴി സുഹൃത്തുക്കളായിരുന്നു.കൂട്ടത്തില്‍ കൂടുതല്‍ അടുപ്പമുള്ള വിനീതിനോദ് കാര്യം അവതരിപ്പിച്ചു.അവന്‍ ആദ്യം ഒക്കെ  തമാശയായ് എടുത്തു എങ്കിലും ശ്യാമിനെ നന്നായി അറിയാവുന്ന അവനു കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കാന്‍ അധികം  നേരം വേണ്ടി വന്നില്ല.വിനീതും മായയും ഒരേ സ്കൂളില്‍ ആയിരുന്നു പഠിച്ചത്.അതുകൊണ്ട് മായയെ വിനീതിന് നന്നായി അറിയാമായിരുന്നു.
"അളിയാ നീ പേടിക്കെന്ടെടാ അവള്‍ നല്ല കുട്ടിയാ...എനിക്ക് ഉറപ്പാണ്    അവള്‍ക്ക് ആരോടും അങ്ങനെയൊരു  ഇഷ്ടം ഒന്നുമില്ല .
 അത് കേട്ടപ്പോള്‍ വലിയ സമാധാനമായ് ശ്യാമിന്...
അങ്ങനെ ഫെബ്രുവരി 14 : പ്രണയ ദിനം വന്നെത്തി .കോളേജ് മുഴുവന്‍ വലിയ ആഘോഷമായിരുന്നു ആ ദിവസം.പലരുടെയും പ്രണയം പൂവണിയുന്ന ദിവസം.മായയും കാത്തിരുന്നു ശ്യമില്‍ നിന്നും ആ വര്‍ത്തമാനം കേള്‍ക്കാന്‍.പക്ഷെ അവള്‍ ആഗ്രഹിച്ചത് പോലെ ശ്യാം ഒന്നും പറഞ്ഞില്ലെന്നു മാത്രമല്ല അന്ന് മായയോട് ശ്യാം ഒന്നും സംസാരിച്ചതെയില്ല.അവന്‍ മറ്റുള്ള  പെണ്‍കുട്ടികളുമായി സംസാരിചിരിക്കുകയായിരുന്നു ആ ദിവസം മുഴുവന്‍.മായയ്ക്ക് ശരിക്കും വിഷമം തോന്നി,ശ്യാം എന്റെ ആരും അല്ലാലോ പിന്നെന്തിനാ  ഇങ്ങനെ വിഷമിക്കുന്നത്...പാടില്ല എന്ന് അറിഞ്ഞിട്ടും ഞാന്‍ എന്ദിന ഓരോന്നും മോഹിക്കുന്നത്....ഒന്നിനും ഉത്തരം ഉണ്ടായിരുന്നില്ല.....ഒന്ന് മാത്രം അവള്‍ക്കു അറിയാം ഒരുപാട് ഇഷ്ടംമാണ് എനിക്ക് ശ്യാമിനെ....വേണ്ട പാടില്ല ഞാന്‍ ഇനിയും  ഇങ്ങനെ ചിന്തിച് കൂട്ടിയാല്‍ ഒന്നും നടക്കില്ല,ഞാന്‍ ആരെയും ഇഷ്ടപ്പെടാന്‍ പാടില്ല.അന്ന് രാത്രി താനേ അവള്‍ തീരുമാനിച്ചു,വെറുതെ ഓരോന്നും മോഹിച്ചിട്ടു അത് കിട്ടാതാകുമ്പോള്‍ കരഞ്ഞു തീര്‍ക്കെണ്ടാതല്ല രന്റെ ജീവിതം.നന്നായി പഠിക്കണം,പഠിച്ച ജോലിയാക്കി അച്ഛനേം അമ്മയേം നോക്കണം.അതൊന്നും അത്ര എളുപ്പമായിരുന്നില്ല മായയ്ക്ക്.കാരണം പഠിക്കുമ്പോഴും ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മനസ് നിറയെ ശ്യാമായിരുന്നു.ഒരിക്കലും ശ്യാമില്‍ നിന്നും സ്നേഹത്തോടെ ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല.പക്ഷെ എപ്പോഴോ തോന്നിപ്പോയി തനിക്ക് അവനോടെന്ന പോലെ അവനും തന്നോട സ്നേഹമാണെന്ന്......ഇനി അവനെ മറന്നേ തീരു....മായ തീരുമാനിച്ചു.
              ഈ സമയം ശ്യാമിന്റെ മനസ് നിറയെ മായയായിരുന്നു.ഇന്ന് അവള്‍ അറിയാതെ എത്ര നേരമാണ് താന്‍ അവളെ നോക്കിയിരുന്നത്.അവളുടെ ചിരിയും  ആ നക്ഷത്ര കണ്ണുകളും എത്ര നേരം നോക്കിയിരുന്നാലും മതിവരില്ല.ഇന്ന് ഫെബ്രുവരി 14 ആയതിനാല്‍ കോളേജില്‍ കാമുകി കാമുകന്മാരുടെ ഒരു പടയായിരുനു.പ്രേമിക്കാന്‍ ഒരു ദിനം.സ്നേഹിക്കുന്നവര്‍ക്ക് എന്നും സ്നേഹത്തിന്റെ ദിനമാണ്....അതിനായി ഒരു പ്രത്യേക ദിനം....ശരിക്കും വിഡ്ഢിത്തം  തന്നെ.അതെ ഇന്നാണ് ശരിയായ വിഡ്ഢിദിനം.
               അങ്ങനെ രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും കടന്നു പോയി.ഇനി ആകെ ഒരു മാസം.അതുകഴിഞ്ഞാല്‍ ഓരോര്തരും ഓരോ ഇടത്ത്‌.അതിനിടെ ക്യാമ്പസ് ഇന്റെര്‍വ്യുയില്ലൂടെ ശ്യാമിന് ജോളി കിട്ടുന്നു.താന്‍ ആഗ്രഹിച്ചത് പോലെ എല്ലാം നടത്തി തന്നതിന് ശ്യാം ദൈവത്തോട് നന്ദി പറയുന്നു.പക്ഷെ ഒരു ഭാഗത്തൂടെ സകല സൌഭാഗ്യങ്ങളും നല്‍കുമ്പോള്‍ മരുഭാഗത്തൂടെ ആ സൌഭാഗ്യങ്ങള്‍ അവന്‍ ആര്‍ക്കു വേണ്ടി കരുതി വെച്ചോ അവളെ  ദൈവം  അവനില്‍  നിന്നും അകറ്റി.ഇനി ഒരിക്കലും അടുക്കം വയ്യാത്ത വിധം.
                അവസാനത്തെ examinu  എല്ലാവരും കോളേജില്‍ എത്തി.ശ്യാമിന് ജോലി കിട്ടിയ കാര്യം മായ സുഹൃത്തുക്കളില്‍ നിന്നും അറിയുന്നു.അത് അവള്‍ക്കു സന്തോഷം നല്കിയെങ്ങിലും കൂടുതല്‍ സന്തോഷിക്കാന്‍ അവള്‍ക്കായില്ല.കാരണം അപ്പോഴേക്കും അവളുടെ കല്യാണം നിശ്ചയിച്ചിരുന്നു.വീട്ടില്‍ ആരോടും എതിര്‍പ്പ് പറഞ്ഞില്ല.
പക്ഷെ അവസാന നിമിഷം വരെ മായ വിശ്വാസം വിട്ടില്ല.തന്റെ വിവാഹം നിശ്ചയിച്ച കാര്യം ശ്യാമിനോട് പറയാന്‍ തന്നെ മായ തീരുമാനിച്ചു.ഇതാണ് അവസാന അവസരം.തന്നോട എന്തെങ്കിലും ഒരു ഇഷ്ടം ഉണ്ടെങ്കില്‍  അവന്‍ ഇന്ന് എന്നോട് പറയും....അങ്ങനെ  വിശ്വസിക്കാനായിരുന്നു അവള്‍ക്ക് ഇഷ്ടം.ഇത്രയും നാള്‍ മനസ്സില്‍ സൂക്ഷിച്ച ഇഷ്ടം മായയോട് തുറന്നു പറയാന്‍ കാത്തിരിക്കുകയായിരുന്നു ശ്യാമും.അങ്ങനെ അവര്‍ തമ്മില്‍ കണ്ടുമുട്ടി.
    "മായ ഞാന്‍ തന്നെ തിരക്കി നടക്കുകയായിരുന്നു"
           ഞാനും....ഞാനും ശ്യാമിനെ തിരക്കുകയായിരുന്നു....
   "താനെന്തിനാ എന്നെ തിരക്കിയെ?"
അത് പിന്നെ.......ആദ്യം ശ്യാം പറയു....
"ലേഡീസ്  ഫസ്റ്റ് എന്നല്ലേ അതുകൊണ്ട് ഇയാള്‍ പറ..."
   ശരി പറയാം.....ക്ലാസ്സില്‍ എല്ലാവരോടും പറഞ്ഞു....ഇനി തന്നോടെ പറയാനുള്ളൂ....എന്റെ engagement ആണ് വരുന്ന ഞായറാഴ്ച...താന്‍ വരണം....
ശ്യാം തകര്‍ന്നു പോയി....ചുറ്റും നിശബ്ദദ....
        ശ്യാം എന്താ മിണ്ടാതെ....വരില്ലേ?.......
               "ഉം വരാം"
അല്ല തനിക്കെന്ത പറയനുണ്ടയത്.....?
ശ്യാം    ആദ്യം ഒന്ന് പതറി ....പിന്നെ പറഞ്ഞു....."അത്....ഇത് തന്നെ ക്ലാസ്സില്‍ എല്ലാവരോടും പറഞ്ഞിട്ട് താന്‍ എന്താ ഈ കാര്യം എന്നോട് പറയാഞ്ഞത് എന്ന് ചോദിയ്ക്കാന്‍ വരികയായിരുന്നു".
     മായയും തകര്‍ന്നു പോയി.....പക്ഷെ ഒന്നും മിണ്ടിയില്ല......എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു....ഇനി വിധിച്ചത് എന്താണോ അതുമായി പൊരുത്തപ്പെടുക തന്നെ .......മായ തകര്‍ന്ന ഹൃദയവുമായി തിരിച്ച നടന്നു.തകര്‍ന്ന ഹൃദയുവുമായി ശ്യാം അവളെ യാത്രയാക്കി.
       പിന്നില്‍ നിന്നും ഒരു വിളി പ്രതീക്ഷിച് മായ നടന്നു.പക്ഷെ ശ്യാം തിരിഞ്ഞു നോക്കിയത് പോലുമില്ല.എങ്ങനെ നോക്കും....ഹൃദയം പൊട്ടി കരയുകയായിരുന്നു ശ്യാം....ആ നേരത്താണ് വിനീത് അവടെയെതിയത്.
 "എന്താടാ നിനക്ക് പറയാമായിരുന്നില്ലെ ഇഷ്ടമാണെന്ന് "
    പടില്ലെട.....എന്റെ ഇഷ്ടം അവളെ വേദനിപ്പിക്കാന്‍ വേണ്ടിയാവരുത്.ഞാന്‍ ഒരുപാട് വൈകിപ്പോയെട ....നമ്മള്‍ ആഗ്രഹിച്ചതൊക്കെ നമുക്ക് കിട്ടില്ലല്ലോ.....എല്ലാം മറക്കണം....
"പിന്നെന്തിനാ  നീ കരയുന്നത്?"
     ഇല്ലെട ഞാന്‍ ഇനി കരയില്ല.....വാ നമുക്ക് പോകാം...
        അന്ന് രണ്ടുപേരും ഉറങ്ങിയില്ല.ജീവിതത്തില്‍ പലപ്പോഴായ് കരഞ്ഞു തീര്‍ക്കേണ്ടത് ഒരു രാത്രി കൊണ്ട് കരഞ്ഞു തീര്‍ത്തു...മായയുടെ കല്യാണ നിശ്ചയത്തിനു  ശ്യാം പോയില്ല.കാരണം അത് കാണാനുള്ള മനക്കരുത്ത് അവനുണ്ടയിരുന്നില്ല.....മായയുടെ വീട്ടില്‍ എല്ലാവരും ഉത്സാഹത്തിലായിരുന്നു.കിട്ടാവുന്നതില്‍ ഏറ്റവും നല്ലേ ബന്ധം.28 ആം
   വയസ്സില്‍ തന്നെ നല്ല ഡോക്ടര്‍ എന്ന് പേര് കേട്ട ഡോക്ടര്‍ ആകാശ്..പാരമ്പര്യമായി നല്ല സമ്പത്തുള്ള കുടുംബക്കാര്‍.ഇതില്‍പ്പരം സന്തോഷം ഇനിയെത് വേണം....
        കല്യാനത്തിയതി തീരുമാനിച്ചു.പ്രഴ്ച മുന്‍പ്‌ തന്നെ ക്ഷനിക്കെണ്ടാവരെയൊക്കെ ക്ഷണിച്ചു.കൂട്ടത്തില്‍ ശ്യാമിനെയും.തീര്‍ച്ചയായും വരണം എന്ന അടിക്കുറിപ്പോടെ.....ക്ലാസ്സില്‍ എല്ലാവരെയും വിളിക്കണം എന്ന് മായയുടെ അച്ഛന് നിര്‍ബന്ധമായിരുന്നു....മായയുടെ കല്യാണക്കുറിമാനം കയ്യില്‍ കിട്ടിയപ്പോള്‍ പോവണം എന്ന് കരുതി തന്നെയാണ് വീട്ടില്‍ നിനും ഇറങ്ങിയത്.പക്ഷെ അതിനു കഴിഞ്ഞില്ല.മായയുടെ കഴുത്തില്‍ മറ്റൊരാള്‍ താലി ചാര്‍ത്തുന്നത് കാണാനുള്ള ചന്ഗുരപ്പു ശ്യാമിന് ഉണ്ടായിരുന്നില്ല.എന്നാലും മായ നീ എന്റെ സ്നേഹം മനസ്സിലാകിയില്ലല്ലോ...അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഒരിക്കല്‍ പോലും താന്‍ തന്റെ സ്നേഹന്‍ അവള്‍ക്കു മുന്നില്‍ പ്രകടിപീചിട്ടില്ല.അത് മനപ്പോര്‍വമായിരുന്നു....മറ്റുള്ളവര്‍ തന്റെ ഈ ഇഷ്ടം അറിയരുത് എന്നത് കൊണ്ട് മാത്രമായിരുന്നു അത്.പക്ഷെ സ്നേഹം പ്രകടിപ്പിക്കനുല്ലതാണ് എന്ന് മനസ്സിലാക്കാന്‍ ഒരുപാട് വൈകിപ്പോയി..അതുകൊണ്ട്തന്നെ ജീവിതത്തില്‍ ആഗ്രഹിച്ചത് നഷ്ടമായിരിക്കുന്നു.മായ എന്ന പെണ്‍കുട്ടി തനിക്ക് വിധിച്ചതല്ലെന്ന സത്യം അംഗീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ശ്യാം.നേരം ഏറെ വൈകിയിരിക്കുന്നു.കടലിനെയും കരയും ഇരുട്ട് വിഴുങ്ങിരിക്കുന്നു.ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ദിനത്തിന് അന്ത്യമായിരിക്കുന്നു...............

അകലെ ആകാശം......

-അവന്തിക -

ഭാഗം 2
           15
 വര്ഷം കഴിഞ്ഞിരിക്കുന്നു.................തികഞ്ഞ ഒരു പത്രപ്രവര്‍ത്തകനായി ന്യുടല്‍ഹിയില്‍ കഴിഞ്ഞു വരികയായിരുന്ന ശ്യാമിന് ഒരു ലേഘനം തയ്യാറാക്കാനുള്ള അവസരം കിട്ടുന്നു.സ്ത്രീ തടവുകാരെപ്പറ്റിയും, അവരുടെ ജീവിതത്തെപ്പറ്റിയും, അവരെ കുട്ടവളികലാക്കിയ കാരണങ്ങളെപ്പറ്റിയും, അവര്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും പത്രത്തിന് ഒരു റിപ്പോര്‍ട്ട്‌ നല്‍കണം. 2 മാസം സമയം ഉണ്ട്.ഇന്ത്യയിലെ എല്ലാ പ്രധാന ജയിലുകളും സന്ദര്‍ശിക്കണം.വളരെ താല്പര്യത്തോടെയാണ്  ശ്യാം  ആ ഉധ്യമത്തിനു തയ്യാറായത്.ആദ്യം കേരളം തന്നെ ആവാമെന്ന് കരുതി.പല ജയിലുകളും സന്ദര്‍ശിച്ചു.എല്ലാ സ്ത്രീകള്‍ക്കും പറയാനുള്ളത് ഒരേ പോലുള്ള കഥകള്‍...അവരൊക്കെ ചോദിച്ചതും ഒരേ ചോദ്യമായിരുന്നു.സ്വന്തം മാനം കാക്കാന്‍ കൊല്ലുകയല്ലാതെ എന്ത് ചെയ്യും.ശരിയാണ് കേരളത്തില്‍ ഇന്ന് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കൂടി വരികയാണ്.
         സാക്ഷരതയില്‍ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളം ഇന്ന് നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം സ്ത്രീപീടനം തന്നെയാണ്..സ്ത്രീ അമ്മയാണ്,ദേവിയാണ് എന്നൊക്കെയാണ് നമ്മള്‍ പഠിച്ചു  വളര്‍ന്നത്.എന്നാല്‍ ഇന്നത്തെ സമൂഹത്തിനു സ്ത്രീ വെറും ചരക്കാണ്‌,അവളുടെ മാനത്തിന് ഇന്നി യാതൊരു വിലയും ഇല്ല.വിവേകം നഷ്ടപ്പെട്ട മനുഷ്യവര്‍ഗം കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ മുഴുവന്‍ സ്ത്രീകള്‍ക്ക് നേരെയാണ്.ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലം.നേരം ഇരുട്ടിയാല്‍ ഓരോ പെണ്‍കുട്ടിയും നെട്ടോട്ടമാണ്.പെണ്‍കുട്ടികള്‍ വീട്ടില്‍ എത്താന്‍ ഒരു നിമിഷം വൈകിയാല്‍ നമ്മുടെ അമ്മമാരുടെ നെഞ്ചില്‍ തീയാണ്.ചുറ്റും കഴുകന്മാരെപ്പോലെ വട്ടമിട്ടു പറക്കുകയാണ് പുരുഷവര്‍ഗം.നമ്മുടെ പെങ്ങന്മാര്‍ക്കു സഞ്ചാര  സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു.പോതുഗതഗതതെപ്പോലും വിശ്വസിക്കാനാവാത്ത അവസ്ഥ.ട്രെയിനില്‍ പോലും നമ്മുടെ സഹോദരിമാര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.ജനിച്ച വീഴുന്ന കുഞ്ഞിനെപ്പോലും  കാമവെറിയോടെ  നോക്കുന്ന ചെകുത്താന്‍മാര്‍........................അമ്മയെന്നോ,പെങ്ങളെന്നോ,മകളെന്നോ,ചെറുമകളെന്നോ  വേര്‍തിരിവില്ലാത്ത മൃഗങ്ങള്‍.....ഇല്ല മൃഗങ്ങള്‍ പോലും ഇത്രയും ക്രൂരത കാട്ടിയ ചരിത്രമില്ല.
    എങ്ങും എവിടെയും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപെടാം എന്ന ഭയമാണ് ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ക്ക്.സ്വന്തം വീട്ടില്‍ പോലും നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല.ഒരട്ടതും എത്താത്ത അന്വേഷണങ്ങള്‍....പരസ്പരം പഴി ചാരുന്ന രാഷ്ട്രീയ നേതാക്കള്‍....സ്വയം രക്ഷയ്ക്ക് ഇന്ന് നമ്മുടെ പെങ്ങന്മാര്‍ കഠാര ഏന്തി നടക്കേണ്ടുന്ന സ്ഥിതിയാണ്  ദൈവത്തിന്റെ സ്വന്തം നാട്ടില്‍.ഇന്ന് ഏതു  പത്രം എടുത്താലും കാണുന്നത് പീഡന വാര്‍ത്തകള്‍ മാത്രം.പാലേരി മാണിക്യം മുതല്‍ പറവൂര്‍ പീഡനം വരെ എത്തി നില്‍ക്കുന്നു പീഡന പരമ്പരകള്‍.ഇതിലൊക്കെ ശിക്ഷിക്കപ്പെട്ടതാവട്ടെ ചുരുക്കം ചിലരും.ഇത് തന്നെയാണ് ഇവറ്റകള്‍ക്കുള്ള  പ്രോത്സാഹനവും.കണ്ടില്ലേ നമ്മുടെ സഹോദരി സൗമ്യയെ കൊന്ന ആ മനുഷ്യമൃഗത്തിന് മുംബൈയില്‍ നിന്നാണ് വാദിക്കാന്‍ വക്കീല്‍ വന്നിരിക്കുന്നത്...........അതെ കേരളത്തില്‍ എന്തുമാകാം...അല്ലെങ്ങില്‍ ആ മൃഗത്തെ എന്നേ ശിക്ഷിക്കണമായിരുന്നു .... ....പെണ്‍കുട്ടികള്‍ക്ക് നേരെ മാത്രമല്ല ഇന്നിതാ  പീഡനത്തിനു ഇരയാകുന്നവരില്‍ ആണ്‍കുട്ടികളും  പെടുന്നു.....
ദ്രൌപതിയുടെ മാനം കാക്കാന്‍ സാക്ഷാല്‍ ശ്രീകൃഷ്ണന്‍ അവതരിച്ച നാട്ടില്‍.......വനവാസ സമയത്ത് മുന്നില്‍ രാമനും പിന്നില്‍ ലക്ഷ്മണനും നടന്നു സീതയെ പരിരക്ഷിച്ച അതെ നാട്ടിലാണ് ഇന്ന് സ്ത്രീകള്‍ സ്വന്തം മാനതിനായ് കേഴുന്നത്.....ഇനിയെങ്ങിലും നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും മുറവിളികള്‍ നാം കേള്‍ക്കെടിയിരിക്കുന്നു....അല്ലെങ്ങില്‍ നമ്മുടെ നാട് വെറും ഒരു ഭ്രാന്തലയമായിപ്പോകും .....
                   സ്ത്രീ വെറും ചരക്കല്ല...നിനക്ക് ജന്മം നല്‍കിയ മാതാവാണ്,നിന്റെ കൂടെ ജനിച്ച സഹോദരിയാണ്,നിന്റെ ഏറ്റവും പ്രിയപ്പെട്ട നിന്റെ കൂട്ടുകാരിയാണ്‌,നിന്റെ എല്ലാമായ നിന്റെ പ്രണയിനിയും  നിന്റെ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കേണ്ട നിന്റെ  ഭാര്യയും ആണ്,നിനക്ക് പിറക്കാനിരിക്കുന്ന പുത്രിയാണ്.......അവളും നിന്നെപ്പോലെ എല്ലാ വികാരങ്ങളും ഉള്ള ദൈവത്തിന്റെ സൃഷ്ട്ടിയാണ് ........
              റിപ്പോര്‍ട്ടിന്റെ ഏകദേശ രൂപം തയ്യാറായിരിക്കുന്നു.ഇനി ഒരു ജയില്‍ കൂടെ സന്ദര്ഷിക്കനുണ്ട്.രാവിലെ അവിടേക്കാണ് യാത്ര .രാവിലെതന്നെ ജോലി  തുടങ്ങി.ജയിലില്‍ എത്തിയപ്പോള്‍ വാര്‍ഡന്‍ എല്ലാ സഹായവും ചെയ്യാം എന്നേറ്റു.അവര്‍ക്ക് പറയാനുള്ളതും ഒരേയൊരു കാര്യമായിരുന്നു...മിക്കവാറും ഇവിടെ എതെണ്ടാവരായിരുന്നില്ല .ഒരു നിമിഷത്തെ തെറ്റാണു പലരെയും ഇവിടെ എത്തിച്ചത്......
"മിസ്റ്റര്‍ ശ്യാമിനെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ പറ്റിയ ഒരാളുണ്ട്.....നിങ്ങള്‍ ഇവിടെയിരിക്ക്...ഞാന്‍ ഇപ്പോള്‍ വരാം  "......
    പത്തു മിനിട്ടിനകം വാര്‍ഡന്‍ തിരിച്ച വന്നു...കൂടെ ഒരു മെലിഞ്ഞ സ്ത്രീയും.....വേഷം കണ്ടപ്പോള്‍ ആ ജയിലിലെ അന്തെവാസിയാനെന്നു  മനസ്സിലായി.........അവര്‍ അടുത്തേക്ക് വരും തോറും ശ്യാമിന്റെ ഹൃദയമിടിപ്പ്  കൂടാന്‍ തുടങ്ങി .ആ സ്ത്രീയെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്.....പക്ഷെ എവിടെ???...
       അവര്‍ അടുതെതിയിരിക്കുന്നു....
                      "മിസ്റ്റര്‍ ശ്യാം ഇത് മായ......."
മായ.......ആ പേര് ശ്യാമിന്റെ  ഹൃദയത്തില്‍ എവിടെയോ ഒരു മുറിവുണ്ടാക്കി..........മായ....മായ മാധവന്‍...........ശ്യാം ഉരുവിട്ടൂ
അപ്പോഴാനാണ് മായ തല പൊക്കി നോക്കിയത്....."ശ്യാം".......
    രണ്ടു  പേരും ഒരുപാട് നേരം ഒന്നും മിണ്ടാതെ നോക്കി നിന്നൂ....
അല്ലെ നിങ്ങള്‍ പരിച്ചയക്കരാണോ ?
ഉത്തരം പറഞ്ഞത്  ശ്യാം ആയിരുന്നു...."ഞങ്ങള്‍ ഒന്നിച്ചു ഒരേ  ക്ലാസ്സില്‍  പഠിച്ചവരാണ് മാഡം"
 "ശരി അപ്പോ ഇനി എന്റെ ആവശ്യമില്ലല്ലോ...നിങ്ങള്‍ സംസാരിക്കു എന്നും പറഞ്ഞു വാര്‍ഡന്‍ പോകുന്നു.......
നീണ്ട ഒരു ഇടവേളയ്ക്കു ശേഷം ഇങ്ങനെയൊരു കൂടിക്കാഴ രണ്ടുപേരു പ്രതീക്ഷിച്ചതല്ല.....മായയുടെ അപ്പോഴത്തെ കോലം  ശ്യാമിന് വിശ്വസിക്കാനായില്ല......നീണ്ട മൌനത്തിനു ശേഷം അല്പം പതര്‍ച്ചയോടെ ശ്യാം ചോദിച്ചു....."മായ താന്‍ ഇവടെ?"
മായ ഒന്ന് പുഞ്ചിരിചതെയുള്ളൂ..........
മായ എന്താടാ തനിക്ക് പറ്റിയത്..........എങ്ങനാ താന്‍ ഇവടെ????
             "വിധിയാണ് ശ്യാം .....ഒക്കെ  വിധിയാണ്......"
"താന്‍ എന്താ പറയുന്നത്?എനിക്കൊന്നും???........ഡാ മിസ്റ്റര്‍ ആകാശ് ഇപ്പൊ?"
         "ജീവിച്ചിരിപ്പില്ല........മായ പറഞ്ഞു...."
                            വാട്ട്‌?......
"അതെ ആ മനുഷ്യനെ ഞാന്‍ കൊന്നു....അയാളെ കൊന്നിട്ടാണ് ഞാന്‍ ഇവ്ടിടെ എത്തിയത്..."
       മായ....നീ ഒരാളെ കൊല്ലുകയോ?no I cant believe it....
       "ഞാനും അങ്ങനെതന്നെയാണ് കരുതിയത്...പക്ഷെ എനിക്കതിനു കഴിഞ്ഞു....ഞാന്‍ കൊന്നു...ദാ ഈ കൈ കൊണ്ട്......"
    ശ്യാമിന് ഒന്നും മനസ്സിലായില്ല."എന്താ നിനക്ക് സംഭവിച്ചത്....പറയ്‌........"
"സംഭാവിക്കെണ്ടാതൊക്കെ സംഭവിച് കഴിഞ്ഞു ശ്യാം ഇനി അതെപ്പറ്റി  പറഞ്ഞിട്ട് ആര്‍ക്കാണ് പ്രയോജനം ..."
പറയണം മായ....നിന്റെ കഥ ലോകം അറിയണം....പ്ലീസ്....
മായ പതുക്കെ മുന്നോട്ട് നടന്നു....പിന്നാലെ ശ്യാമും....
"ശ്യാമിന് അറിയാമല്ലോ എന്റെ വിവാഹം നടന്നതൊക്കെ....എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു.ഞാനും ആ സന്തോഷത്തിന്റെ ഭാഗമാകാന്‍ ശ്രമിച്ചു....പക്ഷെ സന്തോഷം എന്നതിന്റെ അവസാനമാണ് ആ ദിനം എന്ന് ഞാന്‍ അറിഞ്ഞതേയില്ല.അയാള്‍ മനുഷ്യന്റെ രൂപമുള്ള വെറും ഒരു മൃഗമായിരുന്നു എന്ന് മനസ്സിലാകാന്‍ എനിക്ക് അധികം ദിവസം  വേണ്ടി വന്നില്ല.സഹിക്കാന്‍ വയ്യാതായപ്പോള്‍ അമ്മയോട് പറഞ്ഞു എനിക്കിനി അയാളുടെ കൂടെ ജീവിക്കാന്‍ ആവില്ലെന്ന്....പക്ഷെ അമ്മ എന്നെ കയ്യൊഴിഞ്ഞു....അയാളുടെ കൂടെ ഞാന്‍ ജീവിച്ചേ തീരു  എന്നാണ് അമ്മ എന്നോട് പറഞ്ഞത് .പെണ്ണായാല്‍ ഒക്കെ സഹിക്കാന്‍ പഠിക്കണമത്രേ...അമ്മയുടെ ആധി മുഴുവന്‍ അനുജത്തിയെ ഓര്‍ത്തായിരുന്നു.ഞാന്‍ ആ ബന്ധം വേണ്ട എന്ന് വെച്ച്  വീട്ടില്‍ വന്നാല്‍ അവളുടെ ഭാവിയെ അത് ബാധിക്കും.ഞാന്‍ അല്ലോചിച്ചപ്പോള്‍ അതും ശരിയാണ്.അമ്മയെ കുറ്റം പറയാനാവില്ല.അതുകൊണ്ട് മാത്രം എല്ലാം സഹിച് ഞാന്‍ അയാളുടെ കൂടെ താമസിച്ചു.പക്ഷെ അയാള്‍ എന്റെ മോള്‍ടെ നേരെയും....................................................എനിക്ക് അത് മാത്രം സഹിക്കാനായില്ല ശ്യാം.........എന്റെ മോള്‍ക്ക്‌ വേണ്ടി ഞാന്‍ അത് ചെയ്തു.......ഇപ്പോഴും എനിക്ക് കുറ്റബോധമൊന്നും  ഇല്ല....ഞാന്‍ ചെയ്തത് തന്നെയാണ് ശരി...അയാള്‍ക്ക്‌ ഈ ലോകത്ത് ജീവികാനുള്ള അവകാശമില്ല......ഒരു വിഷമം മാത്രമേയുള്ളൂ....എന്റെ മോള്‍ ...അവള്‍ ഒറ്റയ്ക്കായി.....എന്റെ അച്ചനും അമ്മയ്ക്കും അനിയത്തിക്കും ഞാന്‍ വേരുക്കപ്പെട്ടവളായി......എന്നെയും മോളെയും ഇന്ന് ആര്‍ക്കും വേണ്ടാതായി.....വിഷമം ഒന്നും ഇല്ല.....എല്ലാം വിധിയാണ്.....കാലം എനിക്കായ് കരുതി വെച്ചത് ഇതൊക്കെയായിരുന്നു........എല്ലാത്തിനോടും  ഞാന്‍  പൊരുത്തപ്പെട്ടുകഴിഞ്ഞു.
                  സമയം ഒരുപാട് കടന്നു പോയി....മായ ശ്യാമിനെ നോക്കി ....."ഇനി ശ്യാമിന് എന്താ അറിയേണ്ടത്...............?"
                  ഇനി കൂടുതല്‍ ഒന്നും അറിയണം എന്ന് ഉണ്ടായിരുന്നില്ല ശ്യാമിന്....പക്ഷെ ഒരു മോഹം...മായയുടെ മകളെ ഒന്നും കാണണം...അത് മായയോട്‌ പറയുകയും ചെയ്തു....
                  അതിനു അടുത്തുള്ള ഒരു ഒര്ഫനെജില്‍ ആയ്യിരുന്നു മായയുടെ മകളുടെ താമസം....അവിടതെക്ക് ആളെ വിട്ടു മകളെ വരുത്തിച്ചു...മായയെപ്പോലെതന്നെ സുന്ദരിയായ മകള്‍....അവള്‍ അവിടെ എല്ലാവരുടെയും ഓമനായായിരുന്നു....മകള്‍ കണ്ടതിനു ശേഷം അടുത്ത ദിവസം കാണാം എന്നും പറഞ്ഞു അവര്‍ പിരിയുന്നു.....
                അടുത്ത ദിവസം ശ്യാം മായയെ കാണാനെത്തി.....ഇന്ന് ആദ്യം സംസാരിച്ചത് മായ ആയിരുന്നു....."ശ്യാം തന്നെപ്പട്ടി ഒന്നും പറഞ്ഞില്ലല്ലോ.........സുഖമാണോ   ഇയാള്‍ക്ക്.....ഭാര്യയും മക്കളും ഒക്കെ എന്ത് ചെയ്യുന്നു?"
             "ഭാര്യയോ? മായ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.........
"അയ്യോ അതെന്താ?ജോലിത്തിരക്കിനിടയില്‍ അതിനൊന്നും സമയം കിട്ടിയില്ലേ? അതോ ഇനിയും മുഹൂര്‍ത്തമായില്ലേ  ?''
             "മുഹൂര്‍ത്തമൊക്കെ  കഴിഞ്ഞു വര്‍ഷങ്ങളായി.....ഞാന്‍ അതെപ്പറ്റി ചിന്തിക്കാനും  മറന്നുപോയി......."അലസമായ  ചിരിയോടെ ശ്യാം പറഞ്ഞു.....പിന്നീട് വേഗം വിഷയം മാറ്റി....."മായ എത്ര വര്‍ഷമായി ഇവിടെ?"
   "ഏഴു വര്ഷം..............."
"ഇനി അഞ്ചു  വര്ഷം കൂടി അല്ലെ?"
"ഉം അതെ........."
"അഞ്ചു വര്ഷം കഴിഞ്ഞാലുള്ള ജീവിതതെപ്പട്ടി ആലോചിച്ചിട്ടുണ്ടോ മായ ?"
"ഇല്ല, ഭാവിയെപ്പറ്റി  ചിന്തിക്കാന്‍ ഞാന്‍   ഇഷ്ട്ടപ്പെടുന്നില്ല.........ഒരുപാട് ചിന്തിച്ചു കൂട്ടിയിട്ടു എന്ത് കാര്യം........."
                 "അങ്ങനെ പറയരുത്  മായാ.....ജീവിതം ഇനിയും ഒരുപാട് ബാക്കിയുണ്ട്........."
"ഒരുപാടൊന്നും  ഇല്ല ശ്യാം........"
 അതിനിടെ ശ്യാമിന് ഒരു ഫോണ്‍ കാള്‍ വരുന്നു.......ജോലിയുമായ് ബന്ധപ്പെട്ടു എവിടെയോ പോവെണ്ടാതിനാല്‍  അടുത്ത ദിവസം കാണാം എന്നും പറഞ്ഞു അവര്‍ പിരിയുന്നു.....
               ജോലിയൊക്കെ  കഴിഞ്ഞു മുറിയില്‍ എത്തിയപ്പോള്‍ ശ്യാമിന്റെ മനസ് നിറയെ വീണ്ടും മായയായിരുന്നു.............ഒരിക്കല്‍ അവളെ അവനില്‍ നിനും അകറ്റിയ വിധി മറ്റൊരു രൂപത്തില്‍ അവന്റെ മുന്നില്‍ നില്‍ക്കുന്നു....പതിനഞ്ചു വര്‍ഷത്തിനിടെ പല മാറ്റങ്ങളും വന്നു.....പക്ഷെ മായയോടുള്ള തന്റെ സ്നേഹത്തിനു യാതൊരു മാറ്റവും  വന്നിട്ടില്ലെന്ന്  മനസ്സിലാക്കാന്‍  അവള്‍ തന്നെ നേരില്‍ വരേണ്ടി വന്നു.....അന്ന് ഞാന്‍ എന്റെ മനസ്സിലുള്ളത് ഞാന്‍ അവളോട്‌ പറഞ്ഞിരുന്നെങ്ങില്‍ അവള്‍ക്കു ഒരിക്കലും ഇങ്ങനെയൊരു വിധി വരില്ലായിരുന്നു.......അവള്‍ ഇങ്ങനെയൊക്കെ  ആയിത്തീരാന്‍ കാരണകാരനും ഒരുപക്ഷെ ഞാനാണ്....ഇനിയെങ്ങിലും മായയോട് എനിക്കത് പറയണം.........ഇനിയെങ്ങിലും എന്റെ മയക്കു ഒരുപാട് സന്തോഷങ്ങള്‍ എനിക്ക് കൊടുക്കാനാവണം............ അതെ മായ എനിയ്ക്ക് വേണം നിന്നെ എന്റെ ജീവനായി........നാളെ ഫെബ്രുവരി പതിനാല്‌-പ്രണയദിനം......പണ്ട്   വിഡ്ഢിദിനം എന്ന് പറഞ്ഞു  തള്ളിയ ദിവസം .......  
             അടുത്ത ദിവസം കയ്യില്‍ ഒരു ചുവന്ന റോസാപ്പൂവുമായി  ശ്യാം ജയിലില്‍ എത്തി.....പക്ഷെ മായയെ കാണാനായില്ല.നേരെ വാര്ദന്റെ അടുത്ത്  പോയി കാര്യം അന്വേഷിച്ചു...
"ശ്യാം മായയെ ഹോസ്പിടലൈസ്   ചെയ്തിരുക്കുകയാണ്   ....ഇപ്പോഴും  icu ലാണ് ....
"ഹോസ്പിറ്റലിലോ ?അതിനു  മായക്കെന്താ  അസുഖം ?"
   " അപ്പൊ മായ ഒന്നും ശ്യാമിനോട് പറഞ്ഞിട്ടില്ലേ? she is a cancer patient...... ........"
 ശ്യാമിന് വിശ്വസിക്കാനായില്ല.....വാര്‍ഡന്‍ പറഞ്ഞതനുസരിച്ച് ഹോസ്പിറ്റലില്‍ എത്തിയപ്പോഴേക്കും മായ എല്ലാ വേദനകളും ഇറക്കി വെച്ച് ആരോട് ഒന്നും പറയാതെ ശ്യാമിനെ ഒരുനോക്കു കാണാതെ  യാത്രയായി കഴിഞ്ഞിരുന്നു.......കയ്യില്‍ കരുതിയ പുഷ്പം ആ വാര്‍ത്ത  അറിഞ്ഞതോടെ കയ്യില്‍ നിന്നും ഊര്‍ന്നു വീണു.....ദൈവത്തോട് വെറുപ്പ്‌ തോന്നിയ   നിമിഷങ്ങള്‍............
            വൈകുന്നേരം വരെ കാതിരുന്നെങ്ങിലും ആരും വന്നില്ല.....മരിച്ചിട്ടും തീര്‍ന്നില്ല അവളോടുള്ള വീട്ടുകാരുടെ ദേഷ്യം.....ഒടുവില്‍ ശ്യാം തന്നെ മുന്‍കയ്യെടുത് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.......കൂട്ടിനു മായയുടെ മകളും..........
           തന്റെ പ്രണയം എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു.....ഇനി കൂട്ടിനി അവളുടെ  ഓര്‍മകളും  അവളുടെ മകളും മാത്രം.......
 തന്നെ വിഡ്ഢിയാക്കികൊണ്ട്   ഒരു പ്രണയദിനം കൂടി കടന്നു പോയിരിക്കുന്നു......അകലെ ആകാശത്തില്‍ മായയുടെ ചിതയില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന തീനാളം നോക്കി ശ്യാം മന്ത്രിച്ചു.........."മായ നീയെന്നെ വീണ്ടും തനിച്ചാക്കിയിരിക്കുന്നു.........അപ്പോള്‍ ആകാശത്ത് നിന്നും ഒരു മഴതുള്ളി അവന്റെ കണ്ണിലേക്ക് ഇട്ടു വീണു.......പിന്നീട് കണ്ണീരായ് ഒലിച്ചിറങ്ങി.........ആ കണ്ണീര്‍ത്തുള്ളി അവനോട പറഞ്ഞു ഒരു നാള്‍ ഞാനും നിന്നെ സ്നേഹിച്ചിരുന്നു ഒരുപാട്.............................................................................................................................................................................
........................................................................................
(നഷ്ടപ്പെടാം പക്ഷെ പ്രാണയിക്കതിരിക്കരുത് :കമല സുരയ്യ )
.......................................................................................

ബുധനാഴ്‌ച, ജൂലൈ 20, 2011

കൂനന്റെ പെണ്ണ്

  --MaDZ-
                               

കേരള  കേന്ദ്ര  സാഹിത്യ  അവാര്‍ഡുകള്‍ കിട്ടാനോ  പ്രശംസക്ക്  വേണ്ടിയോ  എഴുതിയതല്ല  ഈ കഥ…..

അത്  കൊണ്ട്  തന്നെ  അതിന്റെ കുറവുകള്‍ ഇതില്‍ നിന്ന് നിങ്ങള്‍ക്ക് എളുപ്പം  ചൂണ്ടി  കാണിക്കാനാകും ….

പക്ഷെ  ഇതിലെ  കഥാപാത്രങ്ങളെ  നിങ്ങള്‍ക്ക് ചൂണ്ടി  കാണിക്കാനാകുമോ ??

'അതെ' എന്നാണ് ഉത്തരമെങ്കില്‍ ….,

 "സോറി  ഗൈസ്‌"

“ഈ  കഥയോ  ഇതിലെ  കഥാപാത്രങ്ങളോ  ഇന്ന്  ക്ലാസില്‍  ഉള്ളവരും  ഇല്ലാത്തവരുമായി  യാതൊരു ബന്ധവുമില്ല , അഥവാ  അങ്ങനെ  ഒരു  ബന്ധം തോനുന്നുണ്ടെങ്കില്‍
ഞാന്‍ സഹിച്ചു ………..”

ത്രില്ലും  സസ്പെന്സും  ഒന്നും  ഗ്യാരന്റി പറയുന്നില്ല ….

ഒരു  കാര്യം  ഉറപ്പാ …..

വേണേല്‍ വായിച്ചിട്ട്  പോടേയ്  !!!!



പൊളിയാറായ  ഒരു  വീട് …………..

വീടിനുള്ളില്‍ നിന്ന്  ശക്തിയില്‍   ആരോ  അടുപ്പില്‍    ഊതുകയാണ് …

പേരിനു ഒരു അടുക്കള ….

ഒരു പെണ്‍കുട്ടി കഞ്ഞി  വെക്കുന്നത് കാണാം ...

കഞ്ഞിയുടെ  വാസനയും  പുകയും  അന്തരീക്ഷമാകെ  കലര്‍ന്നു!!!!!

 പിന്നാമ്പുറത്ത്  നിന്നും ഒരു   കാലടി  ശബ്ദം !...,

…..കാലുകള്‍ ……..

വിശപ്പേറിയ ആ കാലടി ശബ്ദം  അടുകളക്ക്   നേരെ പാഞ്ഞടുത്തു ….      

“നീണ്ട  കാര്‍കൂന്തല്‍ , മെലിഞ്ഞ ശരീരം ,..

അത്  മാത്രമേ  വാതില്‍ പഴുതിലൂടെ  അവന്‍  കണ്ടുള്ളൂ ….

അവള്‍  അവിടുന്നു പോയി  എന്ന്  ഉറപ്പു  വരുത്തിയ  ശേഷം  അവന്‍ പതിയെ  അടുക്കളയില്‍ കയറി.   

ആ൪ത്തിയോടെ അവന്‍   കഞ്ഞിക്കലത്തില്‍  തലയിട്ടു ……

കഞ്ഞിയുടെ  ചൂട്  അവന്‍  അറിഞ്ഞില്ല

അവനെ  സംബന്ധിച്ചിടത്തോളം   ആ  ചമ്മന്തിയും  കഞ്ഞിയും  ഏറ്റവും  രുചികരമായിരുന്നു ..

കൊലുസിന്റെ   ശബ്ദം !!

അവന്‍  ഒരു  നിമിഷം  പകച്ചു  പോയി …


കഞ്ഞിക്കലം  അറിയാതെ  താഴെ വീണു ……

ഒരു  വശത്ത  വിശപ്പടങ്ങിയ  സന്തോഷം മറുവശത്തു ഭയവും …..



കൂനു കാരണം  ഓടാന്‍  പ്രയാസമായിരുന്നു ,  എങ്കിലും   വെപ്രാളത്തോടെ  അവന്‍  ഓടാന്‍  തുടങ്ങി ...

ഓടുന്നതിനിടയില്‍  ഒന്ന് തിരിഞ്ഞു  നോക്കി   :

“തവളക്കാലുകള്‍ , വലത്  കയ്യില്‍  മുറിവേറ്റ  പാട് , ഉന്തിനില്‍ക്കുന്ന പല്ലുകള്‍‍ "

നേരത്തെ  കണ്ട  ആ  മെലിഞ്ഞ  ശരീരമായിരുന്നില്ല  അവള്‍ക്ക്   …

എല്ലാം  നല്ല  പരിചയം   …

സ്പീഡ്  ഇത്തിരി  കുറഞ്ഞു ;

”ഇറങ്ങി  പോടാ  കൂനാ ”

അലറി  കൊണ്ട് അവനെ അവള്‍   ഓടിച്ചു …..

കിതപ്പോടെ  അവന്‍ ദൂരേക്ക് ഓടി  മറഞ്ഞു

ദൂരെ  ഒരു  മരച്ചുവട്ടില്‍   കീറിപ്പറിഞ്ഞ   വസ്ത്രവും  ധരിച്ച്   കൊണ്ട്  അവന്‍   കിടന്നു ……

പരിചയമുള്ള  സവിശേഷതകള്‍

അവളെ തനിക്കറിയാം ……

അവന്‍ ഓര്‍മ്മകള്‍ ‍ അയവിറക്കാന്‍  തുടങ്ങി …….



ഏച്ചൂരിലെ  ഒരു  അങ്ങനവാടി ….

ഒരു  തിരുവോണ നാള്‍.....

കുട്ടികളെല്ലാം   ആര്‍പ്പ് വിളിക്കുകയായിരുന്നു..,;

“തവളച്ചാട്ട മത്സരം ” നടക്കുകയാണ് …..


എതിരാളികളെ  Km ദൂരെ കടത്തിവെട്ടിച്ചു കൊണ്ട് മുന്നേറുകയാണ് ഒരു   ബാലിക ...അവളുടെ  ചാട്ടം 

അവിശ്വസിനീയമായിരുന്നു …..

കൂടെ  പഠിക്കുന്നവര്‍  അവള്‍ക്ക്  വേണ്ടി   ആര്‍പ്പു വിളിക്കാന്‍  തുടങ്ങി .

“രാധാമണി …….രാധാമണി …..”

എല്ലാം  കണ്ടു  കൊണ്ട്  അവന്‍ നിന്നു.....

' w ബാബു '

അവള്‍  ചാടിയത്   അവന്റെ   മനസ്സിലെക്കാണെന്ന് അവന്‍  തോന്നി ..

അവന്റെ   കയ്യടി  കൊണ്ടാകാം, അവള്‍   ഒരു  നിമിഷം  നിശ്ചലമായി  നിന്നു , ആരെയോ  നോക്കി   

പക്ഷെ  വിജയം  കൈവിട്ടില്ല...

വത്സമ്മ  ടീച്ചര്‍  അവളുടെ  വിജയത്തിന്റെ  അടയാളമായി  ഒരു  നീളന്‍  മാല  സമ്മാനിച്ചു…...

വളരെ  അധികം  സന്തോഷത്തോടെ  അവള്‍ അമ്മയുടെ  അരികിലേക്ക്  ഓടി …

അമ്മയുടെ  തോട്ടരികിലുണ്ടായിരുന്ന  W ബാബുവിനെ  നോക്കി ഒന്ന്  പുഞ്ചിരിച്ചു …

”താന്‍ ‍എന്തോ  നേടി  എന്ന മട്ടിലായിരുന്നു ” അവളുടെ  ചിരി

ബാബുവും  തിരിച്ചു  ചിരിച്ചു ….

"താനും എന്തോ  നേടിയിരിക്കുന്നു” എന്നു  അവനു തോന്നി

അത്  പിന്നീട്   സത്യമാവുക  തന്നെ ചെയ്തു … ..അവര്‍ക്ക്  പിന്നെയും   ചിരിക്കേണ്ടി  വന്നു …..
അടുക്കേണ്ടി  വന്നു …

ഒടുവില്‍

പിരിയാന്‍ പറ്റാത്ത വിധം  അടുകുക  തന്നെ ചെയ്തു ….
ചെറിയ  പ്രായത്തില്‍  പ്രണയം ..

അത്  അവരെ  ജീവിക്കാന്‍ ഏറെ  താല്പര്യവാന്മാരകി ….

വക്കേഷന്‍  മുഴുവന്‍ അടിച്ചു  പൊളിച്ചു ….10 ദിവസം  പെട്ടെന്ന് തീര്‍ന്നു

ഓണപരീക്ഷ  റിസള്‍ട്ടു വന്നു

W ബാബു  ആയിരുന്നു  1st

റിസള്‍ട്ടു അറിഞ്ഞ ഉടന്‍ രാധ  അവന്റെ  അരികിലേക്ക്  ഓടി ചെന്നു....

വിജയാഹ്ലാധത്തില്‍ അവനെ  അവള്‍  വാരിപുനര്‍ന്നു ….

സന്തോഷതിനിടയിലാണ്  അവള്‍ അത്  ശ്രദ്ധിച്ചത് …,,??

അവന്റെ  പുറത്ത്  ഒരു  “മുഴ ”…!!

: “എന്താ  ഇത് ..?”….അവള്‍ തിരക്കി...

;”അത്  ഇന്നലെ  രാത്രി  എന്നെ  കൊതുക്   കടിച്ചപ്പോള്‍ ‍  ഉണ്ടായതാ ”

ആദ്യത്തെ  നുണ …..!!

തനിക്ക്   കൂനുണ്ടെന്നന്ന   സത്യം  അവന്‍ അവളില്‍  നിന്നു   മറച്ചു  വെച്ചു ..,

അവള്‍ ‍  ശരിക്കും  അവന്റെ   ‘കൂന്‍ വളയത്തില്‍ ’ വീണു ..



ആ  രംഗം  അവന്‍ ഇപ്പോഴും   ഓര്‍കുന്നു ….



നേരം  ഇരുട്ടി  തുടങ്ങി …

മരച്ചുവട്ടില്‍   കിടന്നു   ഉറക്കം  വരുന്നു …ദൂരെ  മുറ്റത്തെ തുളസി  തറയില്‍  അവള്‍  വിളക്ക്  വയ്കുന്നത്  കാണാം …..



കുഞ്ഞു നാളിലെ  വലിയ  ഭക്തി  ആയിരുന്നു  അവള്‍ക്ക് …എപ്പോഴും  നെറ്റിയില്‍  ചന്ദനക്കൂറി  കാണാം ….

അത്  കൊണ്ട്  തന്നെ   അമ്പലമായി  അവരുടെ  'മീറ്റിംഗ്  പ്ലേസ്’...,

എന്നത്തേയും  പോലെ  അവള്‍  കുളിച്ചൊരുങ്ങി  അമ്പലത്തിലേക്ക്   തിരിച്ചു …

അവിടെ  ”കുയ്യാല്‍  ശിവക്ഷേത്രത്തില്‍"  അവള്‍  അമ്പലത്തിലെ പടി  കടന്നു  വരുന്നതും  കാത്ത്  നില്‍ക്കുകയായിരുന്നു    W ബാബു …,

അന്ന്  അവള്‍   ധരിച്ച  വസ്ത്രം  അവന്‍  ഇപ്പോഴും  ഓര്‍ക്കുന്നു .;..’കട്ടി  പച്ചയില്‍  മഞ്ഞ  പുള്ളികള്‍ ..’ കൂടെ  അവള്‍ക്ക്  സമ്മാനമായി  കിട്ടിയ  നീളന്‍  മാലയും  അണിഞ്ഞിരുന്നു ..അത്  അവളെ  കൂടുതല്‍  സുന്ദരി  ആക്കിയെന്നു  അവന്  തോന്നി …

അവര്‍  രണ്ടു  പേരും  കൂടി  ആ  തിരിസന്നിധിയിലേക്ക്  പ്രവേശിച്ചു …

പരമശിവനെ  സാക്ഷി  നിര്‍ത്തി  അവള്‍  വിലപ്പെട്ട  ആ  മാല  അവനെ  അണിയിച്ചു ..,പിന്നീട്  പരസ്പരം  ചന്ദനം  തൊടിയിച്ചു …

ഈ  സുന്ദര  മുഹൂര്‍ത്തം  കാണാന്‍  ഒരാള്‍   കൂടി  ഉണ്ടായിരുന്നു ..അങ്ങ്   ദൂരെ  മരത്തിനു   പിറകില്‍  രണ്ടു  കുഞ്ഞിക്കാലുകള്‍ ..; രാധയുടെ  അടുത്ത  കൂട്ടുകാരി …

പലതവണ  അവര്‍ക്ക്  പരസ്പരം  കാണാനുള്ള  അവസരം  ഒരുക്കി  കൊടുത്ത  വീര  ബാലിക …

കുഞ്ഞു മോള്‍ …,,അങ്ങനെ ആയിരുന്നു  രാധ  അവളെ  വിളിച്ചിരുന്നത് ….

അവരുടെ  കൊചുവര്‍ത്താനവും  കളിയും  നോക്കി  കൊണ്ട്  അവള്‍  ആ  മറവില്‍  നിന്നു …..



ഇത്രയുമായപ്പോള്‍ …. എന്റെ  കഥയിലെ  കഥാപാത്രങ്ങളുമായി  ബന്ധമുണ്ടെന്നു  സംശയിച്ച  ആരൊക്കെയോ  ….


ഈ  വിവരം  മാതാപിതാക്കളെ  അറിയിക്കുകയും …അവരുടെ  ഫോണ്‍  കാള്‍  കാരണം  എനിക്ക്  കഥ  നിര്തിവേക്കേണ്ടി  വരികയും ചെയ്തു ….


എഡിറ്റര്‍  Vyshakine  ആണ് പാരെന്റ്റ്   വിളിച്ചത്  .....


റിക്വസ്റ്റ്  കേട്ടപ്പോള്‍  എന്നെ  വിളിച്ച  സ്റ്റോറി  നിര്‍ത്താന്‍  പറഞ്ഞു  അവന് .....
ഞാന്‍  ഈ  കാര്യം  ഡയറക്ടര്‍  Vivi  യോട്   പറഞ്ഞപ്പോള്‍  അവന് കഥ  തുടരന്നതിലായിരുന്നു  താല്പര്യം. പക്ഷെ  എന്റെ  തീരുമാനം  മറ്റൊനാണ്ണ് ….


നിങ്ങള്‍  തീരുമാനിക്ക് …..

കൂനന്റെ   പെണ്ണ്  തുടരണോ  വേണ്ടയോ ???

ചൊവ്വാഴ്ച, ജൂലൈ 19, 2011

ക്യാമ്പസ്‌ :ഡിജിറ്റല്‍ സൗഹൃദങ്ങളുടെ ലോകം

-സവാദ്-

ഒരാള്‍  കണ്ണന്‍  ചിരട്ടയില്‍  മണ്ണപ്പം  ചുടുമ്പോള്‍  മറ്റൊരാള്‍   ഓല  കണ്ണടയും  ചെവിയില്‍  തിരുകിയ   ചോക്ക്  കഷണവുമായി  മാഷ്‌  ചമയുന്നു   കളിതൊട്ടിലില്‍  പാവകുഞ്ഞിനെ   ഉറക്കുന്ന  അമ്മ , പൂചെടിക്കമ്പുകളില്‍  ചിരട്ടകള്‍  തൂക്കി  ഒരുക്കിയ  ത്രാസ്   സഹിതം  പലചരക്ക്  കച്ചവടം  പൊടി  പൊടിക്കുന്ന   വേറൊരാള്‍  , നിഷ്കലങ്ക്മായ   സൌഹൃദത്തിന്റെ  വൈവിധ്യം  നിറഞ്ഞ  ഇത്തരം  ഭാവങ്ങള്‍  ഇന്ന്  മനസിലുണ്ടാക്കുന്ന  ഗൃഹാതുരത്വം  അഗാധമാണ് . സമൂഹത്തെയും  സംസ്കാരത്തെയും  തന്റേതായ  രീതിയില്‍  പരിചയപ്പെടുന്ന  ഇത്തരം  സൌഹൃദങ്ങള്‍  ഇന്ന്  ഡിജിറ്റല്‍   സൌഹൃദങ്ങളിലേക്ക്  വഴി  മാറിയിരിക്കുന്നു . ഇവിടെ  മൂല്യങ്ങല്കോ  വൈകാരികതയ്ക്കോ  സ്ഥാനമില്ല  . മൊബൈല്‍  കീപാടുകളിലോ , കീബോ൪ഡുകളിലോയുള്ള  ചടുലമായ  ചലനങ്ങള്‍  കെട്ടുറപ്പില്ലാത്ത സൗഹൃദ  ബന്ധങ്ങള്‍ക്ക്  തിരി  കൊളുത്തുന്നുനു . ഏതു  നിമിഷവും  പോട്ടിതെറിക്കാവുന്ന  തികച്ചും  അസന്ധുലിതമായ  സൗഹ്രദം . ഇത്തരം സൗഹൃദങ്ങള്‍  നമ്മുടെ  സാമൂഹിക  ഘടനയിലുണ്ടാക്കിയ  അരാജകത്വം  ദിനേന  വാര്‍ത്തമാധ്യമാങ്ങളിളുടെ    വായിച്ചറിയുന്നവരാണല്ലോ  നമ്മള്‍  .

നമ്മുടെ  കാമ്പസുകളാണ്  ഇന്ന്  ഡിജിറ്റല്‍ സൗഹൃദങ്ങളുടെ  വിളനിലം  . ഏതെങ്കിലും  ആല്‍മരത്തിന്റെയോ  മറ്റോ  തണലില്‍  വട്ടം  കൂടിയിരുന്നുള്ള  കുശലം   പറച്ചിലുകള്‍  , പൊട്ടിച്ചിരികള്‍  , പ്രണയ  സല്ലാപങ്ങള്‍  ഇന്ന്  ഇത്തിരിക്കുഞ്ഞന്‍  മൊബൈലിലേക്കോ  കംപ്യുട്ടറുകളിലെക്കോ  ചുരുങ്ങിയിരിക്കുന്നു  . കാമ്പസിനെ  ചൂട്  പിടിപ്പിച്ച  രാഷ്ട്രീയ  ചര്‍ച്ചകള്‍  ഓര്‍ക്കുട്ടിലും  , ഫെസ്ബുക്കിലും  ചര്‍ച്ചകളുടെ  പുത്തന്‍   വാതായനങ്ങള്‍  തുറക്കുമ്പോള്‍ കാമ്പസിന് ആതിന്റെ പൊലിമ നഷ്ടപെടുന്നോ എന്ന് ശങ്കികേണ്ടിയിരിക്കുന്നു  . വല്ലാത്തൊരു  മാറ്റം  തന്നെ  ! നാള്‍ക്കുനാള്‍  പുരോഗതിയുടെ  ഹിമാപര്‍വങ്ങള്‍  കീഴടക്കിക്കോണ്ടിരിക്കുന്ന  ശാസ്ത്ര -സാതിക  മേഖലയ്ക്കു  കാമ്പസുകളെ  ഇത്ര  ആഴത്തില്‍  സ്വാധീനിക്കാന്‍  കഴിഞ്ഞുവെന്ന  വസ്തുത  ശുഭാകരമാനെങ്കിലും  എവിടെയൊക്കെയോ  ഒരു  അസന്ധുലിതാവസ്ഥ  അനുഭവപ്പെടുന്നുണ്ട് . ശാസ്ത്രവും  സാങ്കേതികതയും   സാമൂഹികവും  രാഷ്ട്രീയവുമായ  പുരോഗതിക്ക്  ഉപയോഗിക്കുന്നതിനു  പകരം  തന്റെ  നൈമിഷിക  അനുഭൂതിക്കും  , സ്വാര്‍ഥത  താല്പര്യത്തിനും  വേണ്ടി  ദുരുപയോഗം  ചെയ്യുമ്പോഴാണ്  ഇത്തരമൊരു  അസന്ധുലിതാവസ്ഥ  ഉടലെടുക്കുന്നത് . അത്യാധുനിക  സംവിധാനങ്ങളോ , നൂതന  കണ്ടുപിടിത്തങ്ങളോ  അല്ല  പ്രശ്നക്കാര്‍  എന്ന്  ചുരുക്കം  . അതുപയോഗിക്കുന്ന  ഞാനും  നിങ്ങളും  ഉള്‍പെടുന്ന   വിദ്യാര്‍ഥി സമൂഹമാണ്  മേല്‍  പറഞ്ഞ  അസന്ധുലിതാവസ്തയുടെ  കാരണക്കാര്‍  . അതുകൊണ്ട്  നമ്മള്‍  മാറിയെ  മതിയാവൂ...  നമുക്ക്  വേണ്ടി  മാത്രമല്ല  , ഒരു  നല്ല  സമൂഹത്തിനും  രാഷ്ട്രത്തിനും  വേണ്ടി .

പറഞ്ഞു  വരുന്നത്  മറ്റാരെയും  കുറിച്ചല്ല , ഞാനും  നിങ്ങളും  അറിയുന്നതും  നിത്യേന  ഇടപഴകുന്നതുമായ  മൊബൈലിനെയും  ഇന്റെര്‍നെറ്റിനെയും  കുറിച്ചാണ് . ഏതു  സമയവും  മൊബൈലില്‍  കടിച്ചു  തൂങ്ങി  നില്‍ക്കുന്ന  യുവസമൂഹം  ഇന്ന്  കാംബസുകളിലെ  നിത്യകാഴ്ചയാണ്‌ .


കംപ്യുട്ടെറും, മൊബൈലും നമ്മുടെ ശത്രുവല്ല  മറിച്ച് മിത്രമാണ് ,പക്ഷെ അധികമായാല്‍   ആ  മിത്രം നമ്മുടെ  ശത്രുവാകും .ചിന്ത , ഭാവന  ,സര്‍ഗവാസന എന്നിവയെല്ലാം  വിഴുങ്ങുന്ന  ശത്രു !!!ഇന്ന്  മൊബൈല്‍  ഫോണുകളില്‍  മുഴങ്ങുന്നത്  ആശങ്കയുടെ  അലാറം ആണ് , മണികൂറുകളോളം   ഇത്തിരി  കുഞ്ഞന്‍  ഫോണില്‍  സല്ലപിക്കുമ്പോള്‍  ഓര്‍ക്കുക  ഭാവിയിലെകൂള്ള  കരുതലില്ലായ്മയാണ്‌ നാം കാണിക്കുന്നത്   .മൊബൈല്‍ഫോണിലെ  റേഡിയേഷ൯  പ്രശ്നങ്ങളെ  കുറിച്ച്  ദിവസേന  പുതിയ  പഠഞങ്ങള്‍  പുറത്തു വന്നു  കൊണ്ടിരുക്കുകയാണ്  .Headphone  ഉപയോഗിച്ചാല്‍ റേഡിയേഷ൯  എന്ന  ഭീതിയെ  അകത്താമെങ്കിലും ഉയര്‍ന്ന freequency ശബ്ദം  ഞരമ്പുകള്‍  ക്ഷീണിപിച്ചു  കേള്‍വിക്കുറവിനെ     ചെവിയിലെത്തിക്കുമെന്ന  കാര്യത്തില്‍  സംശയം  വേണ്ട

കമ്പ്യൂട്ടര്‍  സാങ്കേതികതയെ   എല്ലാവരം  ആശ്രയിച്ചു  തുടങ്ങിയപ്പോള്‍  അവയുടെ  രഹസ്യപഴുതുകളിലൂടെ  ഡിജിറ്റല്‍  ഭീഷണികളും  തല  പൊക്കി  തുടങ്ങി .ദിനംതോറും  രൂപവും  ശൈലിയും   മാറികൊണ്ടിരികുന്നു  ആസുത്രിത  ആക്രമണങ്ങളുടെ  കരിനിഴലിലാണ്  ഇന്ന്  സൈബര്‍  ലോകം.  ഒട്ടുമിക്കം  എല്ലാവരും  ആണ് -പെണ്‍  വ്യത്യാസമില്ലാതെ  മൊബൈല്‍  ചാറ്റിങ്ങില്‍ ഹരം  കണ്ടെത്തുമ്പോള്‍  കാമ്പസ്സുകള്‍ക്ക്  നഷ്ടമാകുന്നത്  ഒരു  സംസ്കാരവും  അതിലുപരി  പൊട്ടിച്ചിരികളുടെയും പാരവെയ്കലിന്റെയും     ആരവം  നിറഞ്ഞ  അന്തരീക്ഷവുമാണ്   .പരസ്പരം  കണ്ടാല്‍  ഒന്ന് പുഞ്ചിരികാന്‍  പോലും  മടിക്കുന്നവര്‍  മെസ്സെജിങ്ങിലും ,സോഷ്യല്‍ സൈട്ടുകളിലും   വാചാലരാവുന്നു .ക്ലാസ്സില്‍  തൊട്ടപ്പുറത്തിരിക്കുന്ന   സുഹൃത്തിന്റെ   അരപ്പട്ടിണിക്കുനെരെ  കണ്ണടയ്കുന്നവര്‍   ഒ൪ക്കുട്ടിലും   ഫയ്സ്ബുക്കിലും   ചോദിക്കുന്ന  വിശേഷങ്ങള്‍  "ചായ  കുടിച്ചോ ?" "ചോറ്  കയിച്ചോ ?"....എന്നോക്കെയാണ് .ഒരു  പുസ്തകം  പോലും  സ്വന്തമായി  വാങ്ങാന്‍  കഴിവില്ലാത്ത  തന്റെ    സുഹൃത്തിനെ  നോക്കി   പരിതപിക്കുന്നവര്‍  ചാറ്റിങ്ങിനും   മെസ്സെഗിങ്ങിനും   വേണ്ടി  ആയിരങ്ങള്‍  ചിലവഴിക്കുന്നു .ഒന്ന്  നമസ്കരിക്കാനോ  അമ്പലത്തില്‍ പോവാനോ ,പള്ളിയില്‍  പോവാനോ സമയം  കിട്ടാത്ത  യുവസമൂഹം  ഉറക്കപ്പായയില്‍  നിന്നുമെണീകുന്നത്  ഒരു  "ഗുഡ്  മോര്‍ണിംഗ് " സെന്‍റ്  ചെയ്ത്  കൊണ്ടാണ്  .അതും  കാത്തിരിക്കുന്ന  ഏതെങ്കിലും  'കൂനിന്മേല്‍ കുരു'  അപ്പുറത്തു   ഉണ്ടാകും .മെസ്സേജ്  കിട്ടേണ്ട  താമസം  തിരിച്ചൊരു " ഗുഡ്  മോര്‍ണിംഗ് ",പിന്നെ വീട്ടിലെ   വിശേഷങ്ങള്‍, നാട്ടിലെ വിശേഷങ്ങള്‍   …
അങ്ങനെ വിശേഷം  പറച്ചില്‍  നാട്ടപാതിര  വരെ  നീളും ,ഒരു " ഗുഡ്  നൈട്ടോട്"   കൂടി  അന്നത്തെ ' ചാറ്റല്‍'   നാടകത്തിനു  തിരശീല  വീഴും ,നാളെ  വീണ്ടും  തുടരുമെന്ന  ശുഭാപ്തി  വിശ്വാസത്തോടെ ..!!

ദൈനംദിനം   വികാസം  പ്രാപിച്ചു  കൊണ്ടിരിക്കുന്ന  ശാസ്ത്ര   ലോകതോടോപ്പമുള്ള  ഓരോ  ചുവടിലും  വിദ്യാര്‍ഥിസമൂഹം  ജാകരൂകരായിരികണം  കാരണം  ഒന്ന്  പിഴാച്ചാല്‍   ചിലപ്പോള്‍  ഒരിക്കലും  തിരിച്ചു  കയറാനാവാത്ത  ദുരന്തത്തിന്റെ പടുക്കുഴിയിലേക്    നിങ്ങള്‍  ആണ്ടു   പോയേക്കാം ……!!

പറയാന്‍ മറന്നത് .....

   -പൂമ്പാറ്റ-

 ഒടുവില്‍ പൊഴിഞ്ഞു വീണ ഓരോ പൂവും
മരത്തിന്റെ കണ്ണീരായിരുന്നു ...
വാക്കുകള്‍ മൗനത്തിനു വഴിമാറിയപ്പോള്‍
തിരിഞ്ഞു നോക്കാതെ
അവസാനത്തെ ദേശാടനക്ടിളിയും 
യാത്രയായി.....
ഭൂമിയുടെ കവിളില്‍
മഴത്തുള്ളികള്‍ ഇറ്റി വീഴുന്ന
ഒരു സന്ധ്യയില്‍
വസന്തം തിരിച്ചു നടന്നു
മരം വീണ്ടും തനിച്ചായി ...
തിരിച്ചു വിളിക്കാന്‍ മരം വെമ്പി പറയണമെന്നുണ്ടായിരുന്നു
'ഞാന്‍ നിന്നെ ഒരുപാടു .....'
പക്ഷെ
അപ്പോഴേയ്കും മരം ഒറ്റപെടലിനെ പ്രണയിച്ചു തുടങ്ങിയിരുന്നു .........
                                                                        

ബുധനാഴ്‌ച, ജൂലൈ 13, 2011

"എന്തുവാഡേ ഇത്...? ഒന്ന് നന്നായിക്കൂടെ...?"

-ഷിബി-


കോളേജില്‍ വന്നു കുറച്ചു കാലം കഴിഞ്ഞത് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയാതാണ് ഈ ഡയലോഗ്...
നന്നാവാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ...? പിന്നെന്താ...?
അത് ചോദിക്കരുത്. കാരണം അതിന്റെ ഉത്തരത്തിനായുള്ള എന്റെ ഗവേഷണം ഇപ്പോഴും എവിടെയും എത്തീട്ടില്ല.
ക്ലാസ്സിലെ ഏതോ മഹാകവി
പാടിയത് പോലെ
"പഠിത്തം ദുഃഖമാണുണ്ണീ ഉഴപ്പല്ലോ സുഖപ്രദം...."
കോളേജ് ജീവിതത്തിന്റെ ആദ്യ വര്‍ഷം സംഭവ ബഹുലമായി അവസാനിച്ചു. ഒരുപാട് ചങ്ങാതിമാര്‍(മിക്കവാറും എല്ലാം കൂതറകള്‍ ), തമാശകള്‍ , ജ്ഞാനം(ചുമ്മാ), ഗോസ്സിപ്പ്......
ഓ ഗോസ്സിപിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍മ വന്നത്,ഫസ്റ്റ് ഇയറില് എനിക്ക് ഓസ്സിനു ഒരു ലൈനിലെ കിട്ടി.
കുറച്ചധികം ചാറ്റ്ചെയ്തതാണ് പ്രശ്നമായത് .....
പണികള്‍ വരുന്ന വഴിയെ....
വിശുദ്ധമായ സൗഹൃദങ്ങളെ ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കുന്നത് തെറ്റെല്ലിയോ കുഞ്ഞാടുകളേ......?
പിന്നെ ഒരു സത്യം .. എനിക്ക് വലിയൊരു അവാര്‍ഡ്‌ കിട്ടി ..
'ജാഡ ബോയ്‌' ...
എനിക്ക് വേണ്ടി വോട്ടു ചെയ്ത LH കാര്‍ക്ക് ആദ്യമേ നന്ദി ... അവാര്‍ഡുകള്‍ വലിയ ഉത്തരവാദിത്വമാണ് ... അവാര്‍ഡിനെ ന്യായീകരിക്കുന്ന പ്രകടനങ്ങള്‍ എന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ പ്രിയ്യപ്പെട്ട വോട്ടര്‍മാര്‍ എന്ത് കരുതും... ?
നന്നായി പഠിച്ചത് കൊണ്ട് ആയിരിക്കും പരീക്ഷ വളരെ എളുപ്പം ആയിരുന്നു ..
എഴുപത്തി അഞ്ചും എന്പതും ഒക്കെ ഒപ്പിക്കാന്‍ പാടുപെടുന്ന പാവം ബുജികളുടെ ഇടയ്ക്ക് നമ്മുടെ വിലാപങ്ങള്‍ ആര് കേള്‍ക്കാന്‍?
അതുകൊണ്ട് എക്സാം ചര്‍ച്ച പെട്ടന്ന് നിര്‍ത്തി ...
2 ദിവസത്തെ അവധിക്ക് ശേഷം വീണ്ടും കോളേജ്ലേക്ക്...
2nd ഇയര്‍ ലെ ഫസ്റ്റ് ഡേ... ആദ്യ ദിവസം എന്തെങ്കിലും ഒപ്പികണമല്ലോ...
കുബുധിജീവികള്‍ തല പുകഞ്ഞു ആലോചിച്ചു ... ഒടുവില്‍ പുതുതായി ക്ലാസില്‍ വരുന്നവര്‍ക്ക് ഒരു സീകരണം കൊടുക്കാന്‍ തീരുമാനിച്ചു. . . പരിപാടിക്ക് കാദര്‍ ഭായി പേരും കമന്റും ഓകെ തയ്യാറാക്കി.
"പുതുമഴ - 2011 "
" പുഴകള്‍ക്ക് കടലിനോളം ഇരമ്പാന്‍ കഴിയില്ല എന്ന് അറിയാം 
എന്നാലും നിങ്ങള്‍ ഒഴുകിയെ മതിയാവു. EC -B യുടെ സ്നേഹ സാഗരത്തിനോപ്പം ..."
ബഹു കേമം ... പക്ഷെ പരിപാടി വളരെ കുളമായി... ചിലര്‍ക്ക് പരിപാടിയെ കുറിച്ച കേട്ടപോഴെ പുച്ഛം...
സവാദ് സ്വാഗത പ്രസംഗം തുടങ്ങും പോഴെ ചീരിയും കൂവലും ഒക്കെ വന്നു തുടങ്ങി... പാവം ഭായി ആകെ ചടച്ചു...
രംഗം ശാന്തമാകാന്‍ ഇടപെട്ടു ഉബിസ് പിണയും പണി പറ്റിച്ചു ... റപ്പിനയുള്ള തിരഞ്ഞെടുപ്പ് നടത്തി, അതും ഏകപക്ഷിയമായി...
ജനാധിപത്യ രാജ്യത്ത് ഇതൊക്കെ പാടുണ്ടോ? പുതുതായി വന്നവര്‍ക്കും ഇവിടെ വോയ്സ് ഇല്ലേ?
സത്യം പറഞ്ഞാല്‍ പുതിയര്‍ ,പഴയവര്‍ എന്നിങ്ങനെയുള്ള വിഭാഗീയതകലോന്നും ഞങ്കള്‍ ഉേദശിട്ടു പോലും ഉണ്ടായിരുന്നില്ല,എല്ലാവരെയും പരിചയപ്പെടുക ഞങ്ങളുടെ ക്ലാസ്സിന്റെ ഭാഗമാക്കുക എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ .
ഇനിയിപ്പോ പറഞ്ഞിട്ടെനന്താ കൈവിട്ടു പോയില്ലേ? പരിപാടി വമ്പിച്ച പരാജയമായി .....ഞങ്ങള്‍ ചമ്മി ..
വൈകീട്ട് ഒത്തുകൂടി പരാജയകാരണം ചര്‍ച്ച ചെയ്തു. ഒടുവില്‍ കണ്ടെത്തി ,മോശം പ്ലന്നിംഗ് ....ഭായ് സങ്കടം മാറാതെ ഇരുന്നു...
"ഡാ നമുക്ക് അടുത്ത പരിപാടി ഗംഭീരമാക്കണം "
എന്ത് പരിപാടി??ആലോചിച്ചിട്ട് ഒന്നും കിട്ടീല ...
അങ്ങനെ ഐഡിയക്കു വേണ്ടി ബീട്സ് ഓഫ് ECB യില്‍ പരസ്യം വരെ കൊടുത്തു ....ആരുടെ മണ്ടേലും ഒന്നും കത്തിയില്ല
വൈകിയാണെങ്കിലും സുഹൈലിന്റെ ട്യൂബ് കത്തി......"ഡേയ് നമുക്കൊരു ബ്ലോഗ്‌ ഉണ്ടാക്കിയാലോ?
"സൂപ്പര്‍ ഐഡിയ മച്ചൂ ....ക്ലാസിലെ എല്ലാരേയും കൊണ്ടും നമുക്ക് എഴുതിക്കാം ....ക്ലിക്കായാല്‍ വെറൈറ്റി ആയിരിക്കും ..... 
പിന്നെ ദിവസങ്ങളോളം അതിനു പുറകെ ആയിരുന്നു . ഈ കാര്യം അധികം ആരോടും പറഞ്ഞില്ല . അഥവാ പറഞ്ഞു അഹകരിച്ച് പിന്നെ ക്ലിക്ക് ആയില്ലെങ്കില്‍ ചമ്മി പോകൂലെ ...?
തലയില്‍ പലതും കത്തിക്കൊണ്ടിരുന്നു. പക്ഷെ പറ്റിയ ഒരു പേര് മാത്രം കിട്ടിയില്ല .. .
ഒരു വെള്ളിയാഴ്ച ഉച്ച നേരം .MH ഇല്‍ നിന്നും നെയ് ചോറും ബീഫും കഴിച്ചു ഉറങ്ങാന്‍ റെഡിയായി ബാക്ക് ബെഞ്ചില്‍ ഫാനിനു താഴെ സവാദിന്റെയും സുഹൈലിന്റെയും കൂടെ നിവ൪ന്നിരുന്നു .പെട്ടെന്ന് ഒരു ഉള്‍വിളി .
'ക്ലസില്‍ ശ്രദ്ധിക്കെടാ' ,,,,,മൂന്നു പേരും ചെവി കൂര്‍പ്പിച്ചു ബോടിലേക്ക് കണ്ണും നട്ടിരുന്നു .....
പക്ഷെ മനസ്സ് എവിടെയൊക്കെയോ പോയി തിരിച്ചു വന്നു കഴിഞ്ഞപ്പോഴും മിസ്സ്‌ എന്തൊക്കെയോ ക്ലാസ്സ്‌ എടുത്തു കഴിഞ്ഞിരുന്നു ....
'ഇനിയിപ്പോ ശ്രദ്ധിച്ചിട്ടു കാര്യമില്ല,നമുക്ക് ബ്ലോഗിന് പേര് കണ്ടു പിടിക്കാം .....
'COMMUTATOR ' എന്ന് ഹെഡിങ്ങ് മാത്രം എഴുതി വച്ച നോട്ടു വെറുതെ ബഞ്ചില്‍ കിടന്നു ..പാവം..ഓരോരുത്തരും ഓരോ പേര് പറഞ്ഞു ,ഒരാള്‍ക്ക് ഇഷ്ടപ്പെടുമ്പോ മറ്റൊരാള്‍ക്ക്‌ ഇഷ്ടപ്പെടില്ല ..അവസാനം ആ തലക്കെട്ടിനെ നോട്ടിലേക്ക്‌ പ്രസവിച്ചിട്ടു;
" ക്ലാസ്സ്‌ മുറികള്‍ പറയാതിരുന്നത് "
"ഒന്ന്, രണ്ട്,മൂന്ന് ...6th ബെഞ്ചില്‍ ബ്രൌണ്‍ ആന്‍ഡ്‌ വൈറ്റ് ടീ ഷര്‍ട്ട്‌ സ്റ്റാന്റ് അപ്പ്‌" - ജുബൈബ മിസ്സ്‌ ഉറകെ പറഞ്ഞു . ഞാന്‍ ഒന്ന് വെറുതെ ടി ഷര്‍ട്ട്‌ നോക്കി...പടച്ചോനെ ഞാന്‍ തന്നെ... പതുക്കെ എണീചു നിന്നു...
''what is commutation "?
നമ്മുക്ക് എന്ത് commutation ..? എന്നെതനെ തുറിച്ചു നോക്കുന്ന കുറെ മുഖങ്ങള്‍ . ഞാന്‍ ദയനീയമായി സവാദിനെയും സുഹൈലിനെയും നോക്കി. ആദ്യമായി കേള്‍ക്കുന്ന പോലെ....
നിനക്ക് അങ്ങനെ തന്നെ വേണം എന്നെ മട്ടില്‍ അവന്മാര്‍ ആക്കി ചിരിച്ചു ... മുന്നോട് നോക്കിയപ്പോള്‍ സരീഷിന്റെ പുളിച്ച ചിരി ... അറിവിന്റെ പരമാവധി വച്ച് ഞാനൊരു സാധനം അങ്ങോട്ട്‌ അലകി ..
"അറിയില്ല മിസ്സ്‌ "
പിന്നെ അടുത്ത രണ്ടിനയും പൊക്കി...
ഹാവു ....സമാധാനമായി ബാക്ക് ബെഞ്ചില്‍ മൂന്നു എണ്ണം അങ്ങനെ നിവര്‍ന്നു നിന്നു..
ഫ്രണ്ട്സ് ആയാല്‍ അങ്ങനെ വേണം ...
അതുവരെ പറഞ്ഞതോനും മന്സിലായിലെങ്കിലും പിന്നീട് മിസ്സ്‌ ചീത്ത പറഞ്ഞത് എല്ലാം നന്നായി മനസിലായി...
എന്നാലും ബ്ലോഗിന്ന് ഒരു പേര് കിട്ടിയാലോ.... പിന്നെ രണ്ട് പീരീഡ്‌ അറ്റെണ്ടാന്‍സും, ഇരുന്നത് വെറുതെ ആയ്യില്ല.
തിങ്ങളഴ്ച നേരത്തെ എഴുന്നേറ്റു ഒരുവിധം ഇലെക്ട്രിക്കള്‍ റഫ് റെക്കോഡ് എഴുതി വെച്ചു പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പാണ്‌ .
ഞാന്‍ ഇതുവരെ ഫെയര്‍ റെക്കോര്‍ഡ്‌ എഴുതിട്ടില്ല .വല്ലപ്പോഴും ലാബില്‍ കയറുന്ന സായൂജ്നെ കമ്പനി കിട്ടുമോ എന്ന് അവന്റെ റൂമില്‍ പോയി നോക്കി
നോ രക്ഷ... അവന്‍ റെക്കോര്‍ഡ്‌ എല്ലേം എഴുതി നല്ല ഉറക്കത്തിലാണ് ...
വെറുതെ ചടങ്ങിനു ലാബില്‍ കയറി ...
മഹിത മിസ്‌ സ്നേഹപൂര്‍വ്വം പറഞ്ഞു 'റെക്കോര്‍ഡ്‌ വെക്കാതെ നീ ലാബില്‍ കയറണ്ട ..വിട്ടോ..'
പുറത്തിറങ്ങി മുന്നില്‍ വലിയ ഒരു ചോദ്യ ചിന്നം ...'CCF ല്‍ പോകണോ ? അതോ ഹോസ്റ്റലില്‍ പോയി ഉറങ്ങണോ ?
പുറത്തിറങ്ങിയപ്പോ 'തടിയന്ടവിട മന്‍സൂര്‍' മുന്നില്‍ ...കുറെ അവനോടു കത്തിയടിച്ചു...പിന്നെ CCF പോയി ബ്ലോഗിന് വേണ്ടി കുറെ പിക്ചേര്‍സ് ഡൌണ്‍ലോഡ് ചെയ്തു ...ഉച്ച ഭക്ഷണത്തിന്റെ ഇടവേള ...പിന്നയും ഡൌട്ട് ക്ലാസ്സില്‍ കയറണോ ?വേണ്ടയോ?
ഒടുവില്‍ തീരുമാനിച്ചു കയറണ്ട മഹാ കവി ഉബൈസിന്റെയും കാദര്‍ഭയിയുടെയും രചനകള്‍ ടൈപ്പ് ചെയ്യാം...
പറഞ്ഞപ്പോള്‍ സുഹൈലും ,തടിയനും ,സവാദും,വരുണും ,ഉബിയും ഒക്കെ റെഡി ....
പിന്നെ ഇരുന്നു ടൈപ്പ് ചെയ്തു അപ്‌ലോഡ്‌ ചെയ്തു എണീക്കുമ്പോള്‍ സമയം ആറു മണി.....
ഒരു ടീം വര്‍ക്കിന്റെയും ഒത്തൊരുമയുടെയും വിജയം ....
വെറുതെ അഹങ്ങരിച്ചതട്ടോ കാക്കയ്ക് തന്‍കുഞ്ഞു പൊന്‍കുഞ്ഞു എന്നാണല്ലോ ....
അവസാനം മിനുക്ക്‌ പണിയെല്ലാം കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാലിയായ റെക്കോര്‍ഡ്‌ പുസ്തകം എന്നോട് പറഞ്ഞു
"ഇതൊക്കെ എന്തുവാഡേയ് ഒന്ന്
നന്നായിക്കുടെ .....???"

'ജ്വാല.....'

                                                                                              

                                                                         -വര-ഷാരോണ്‍-



മൗനം മടിയാണ്.
സംഘടിതമായ  മൗനം കുറ്റകരവും...
റോമുകത്തുമ്പോള്‍   വീണവായിച്ച
നീറോ ചക്രവര്‍ത്തിമാര്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ...
ഇനിയും നാമെന്തിനു  മൗനം പാലിക്കണം ...
കണ്ണുകള്‍ തുറന്നു പിടിക്കുക
കാതുകള്‍ കു൪പ്പിച്ചിരിക്കുക. .
മിഥ്യയായ  ലോകതിനുമപ്പുറം
യഥാ൪ഥൃയങ്ങലളുടെ   ലോകം നിന്ന് എരിയുന്നത്‌
തിരിച്ചറിയുക  ...
പഠിക്കുക   പോരാടുക ....



നിറമുള്ള കിനാക്കള്‍

-സനില -







ചൊവ്വാഴ്ച, ജൂലൈ 12, 2011

റോഡിലെ രാജകുമാരി

-സായൂജ്-




ഫ്ലാഷ് ബാക്ക് ....
സ്ഥലം കൊടുങ്ങല്ലൂര്‍ - വടകര ദേശീയ പാത .. ആവശ്യത്തിനു മാത്രമുള്ള വളവുകള്‍ ഡ്രൈവറെ ഉറക്കേണ്ട എന്ന മട്ടില്‍ ഡ്രൈവിംഗ് സുഖകരമാക്കുന്നു . ചാറ്റല്‍ മഴ റിയര്‍ ഗ്ലാസ്സിനെ കണ്ണീരണിയിച്ചു . വൈപ്പ൪ ‍കൊണ്ട് തുടച്ചു കളഞ്ഞാലോ എന്നലോചിച്ചു . പിന്നീട് അത് വേണ്ടെന്നു വച്ചു. കാരണം അത് റിയര്‍ വ്യൂ കുറച്ചു കൂടി സുന്തരമാക്കുന്ന്ണ്ടായിരുന്നു . JVC യുടെ മ്യൂസിക്‌ സിസ്റ്റത്തില്‍ നിന്നും മനോഹരമായ ഒരു പ്രണയ ഗാനം ഒഴുകി.. ക്ഷേത്രത്തില്‍ തിരക്കായതിനാല്‍ നല്ല ക്യൂ ഉണ്ടായിരുന്നു. അതുകൊണ്ടാവാം എല്ലാവരും തന്നെ നല്ല ഉറക്കിലാണ് . ഞാന്‍ അവരെ ഒന്ന് നോക്കി ..
മാതാപിതാക്കളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുത്ത ഒരു മകന്‍റെ ചാരിധാര്‍ത്യത്തോടെ ഒരു ചിരി പാസാക്കി ഞാന്‍ ഡ്രൈവി൦ഗില്‍ ലയിച്ചു. സ്പീഡ് മീറ്ററില്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍ 90 . പിന്നെ അത് കുറച്ചു നേരെ 50 .ലേക്ക് . ഇന്ധനക്ഷമമായ ഡ്രൈവിംഗ്...റോഡില്‍ കുഴികളൊന്നും ഇല്ലാത്തതിനാല്‍ 998 cc ALTO K10 VXI ഒരു 2987 CC ബെന്‍സ്‌ ആക്കുന്ന ഒരു ഡ്രൈവിംഗ് അനുഭൂതി. JVC തരുന്ന സുന്ദരസ൦ഗീതത്തില്‍ മുഴുകവേ പിന്നിലെ ഫിയെസ്ടയുടെ പിന്നില്‍ നിന്നും
ഒരു കറുത്ത സുന്ദരി എന്നെ എത്തി നോക്കി കൊണ്ട് മറഞ്ഞു .

കണ്ണാടി നോക്കിയപ്പോള്‍ അവളെ ഒന്ന് കൂടി കണ്ടു . പിന്നെ ഒരു നിമിഷം കൊണ്ട് അവള്‍ എന്‍റെ പിന്നില്‍ . അവളുടെ നെറ്റിയില്‍ വെള്ളയും നീലയും നിറത്തിലുള്ള ഒരു പൊട്ടുണ്ടായിരുന്നു . അത് ഒരു രാജകീയ ഭാവം അവള്‍ക്ക് നല്‍കി. ഒരു അഹങ്കാരഭാവത്തോടെ എന്നെയും കടന്നു പോകുമ്പോള്‍ അവള്‍ക്ക് വശ്യമായ ഒരു ചിരി ഉണ്ടായിരുന്നു . ഞാന്‍ ആ പേര് വായിച്ചു . bmw 320 d .
മുന്നിലെ രണ്ടു ഗ്രിഡുകള്‍ ഒരു ചീറ്റയുടെ മുഖ ഭാവം ഉണ്ടാക്കുന്നു. head ലാ൦ബ്സിനകത്തെ വൃത്താകൃതിയില്‍ ഉള്ള ലാ൦ബ്സും bmw വിനെ തികച്ചും രാജകീയമാക്കുന്നു. ഒരു രാജകുമാരിയെ പോലെ അവള്‍ ദൂരെ മറഞ്ഞു.
bmw എന്നും നില നിര്‍ത്താന്‍ ശ്രമിക്കുന്നത് ഡ്രൈവേര്‍സ് കാര്‍ എന്ന പദവിയാണ് ആളുകളെ bmw തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത് . തുടര്‍ന്ന് അങ്ങോട്ടുള്ള യാത്രയില്‍ ചിന്ത ആ സുന്തരിയെ തേടികൊണ്ടിരുന്നു. യാത്ര കഴിഞ്ഞു വീട്ടില്‍ എത്തിയിട്ടും വീണ്ടുമൊരു യാത്ര .ഗൂഗിളിൻടെ വലിയ ലോകത്ത് അവളെയു൦ തേടി ഒറ്റയ്ക്ക് ... features of bmw വില്‍ ക്ലിക്ക് ചെയ്തു . best executive car of the year ആയി തിരഞ്ഞെടുക്കപെട്ട BMW യുടെ diesel module നാലു cylinder എഞ്ജി൯ ആണുള്ളത് . 167 shp power generate ചെയ്യാന്‍ പറ്റുന്ന engine നു 340nm torque produce ചെയ്യാന്‍ പറ്റും. ആറ്ഓടോമാടിക് ഗിയര്‍ ഓടു കൂടിയ engine നു 1995cc ആണ് stroke volume .ഇതിൻടെ safety measures നായി മുന്നില്‍ രണ്ടു airbag ഘടിപ്പിച്ചിട്ടൂണ്ട്.. അബ്സ് technology യും അത് കേരളത്തിലെ റോഡുകളില്‍ എത്ര മാത്രം പ്രാവ൪തികമാകും എന്ന് പറയാന്‍ കഴിയില്ല, കാരണം റോഡിലെ ചെറിയ വസ്തുക്കള്‍ പോലും ഒരു പക്ഷെ സെന്‍സ് ചെയ്യാന്‍ സാധ്യതയുണ്ട്.
 BMW engine ആണെങ്കില്‍ കൂടി ഈ വാഹനം 15.3kmpl milage മാത്രമേ തരുന്നുള്ളൂ . BMW പോലുള്ള ഒരു വാഹനത്തെ പരിഗണിക്കുമ്പോള്‍ ഒരു നല്ല മൈലഗ്ജ് തരുന്നുണ്ട്. സ്വപ്നങ്ങളില്‍ കയറിയിറങി പോകുന്ന PORSCHE പൻമാരെ , കീമാന്‍, 9171BOKSTTAR ,AUDI R8 അങ്ങനെ ഏതെടുത്താലും എന്റെ ഹൃദയത്തിന്റെ താളം തെറ്റിക്കുന്നു, മോഡലുകളായി എത്തുന്ന BMW . എന്നും റോഡുകളിലെ ഒരേ സമയം രാജകീയമായും EXICUTIVE യും തെന്നി നീങ്ങുന്നു . റോഡിലെ ചക്രവര്‍ത്തിമാര്‍ ഇല്ലന്നല്ല ആ പറഞ്ഞതിനര്‍ത്ഥം ട്ടോ .....
റോള്‍സ് ROYS .......... അറിയാം അദ്ദേഹത്തെയും. ഗൂഗിള്‍ നിന്നും പര്യടനം അവസാനിപ്പിച്ച്‌ ആ സ്വപ്നലോകത്തില്‍ നിന്നും ഇറങ്ങവേ ഒന്ന് താഴേക് നോക്കി. എന്റെ ALTO K10 എന്നെ നോക്കി ചിരിച്ചു. എനിക്ക് ഒരു തരാം നിര്‍വികാരത മാത്രം തോന്നി... അറിയാതെ ഞാന്‍ BMW വിനെ പ്രണയിച്ചു തുടങ്ങിയിരുന്നു.

അബു വെള്ളിത്തിരയിലെതുമ്പോള്‍...



-വരുണ്‍-

                                           മലയാള സിനിമക്ക് 2011ദേശീയ ചലച്ചിത്ര മേളയില്‍ അവാര്‍ഡുകളുടെ പെരുമഴ സമ്മാനിച്ച 'ആദമിന്റെ മകന്‍ അബു ' ഈയിടെയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത് . പ്രത്യാശയുടെ തൈചെടിക്ക് മുന്നിലും നിശ്ശബ്ദമായി കരയുന്ന അബു വ്യത്യസ്തമായ ദ്രശ്യനുഭാവമാണ് മലയാളിക് നല്കൂന്നത്. എങ്കിലും നല്ല സിനിമകള്‍ക് വേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരികുന്ന മലയാളി ഇത്തിരി പച്ചപ്പിനെപ്പോലും ഉപേക്ഷിക്കുന്നു എന്നത് ഇന്നത്തെ മാറുന്ന പ്രേക്ഷകരുടെ 'ഉള്ക്കഴ്ചയാണ്  'വ്യക്തമാക്കുന്നത്. വീറും വിനോദോപാധി മാത്രമല്ല സിനിമ എന്ന് മലയാളിയെ പ്രത്യേകിച്ച് 'യുവാക്കളെ' അറിയിക്കുകയാണ് സലിം അഹമ്മദ് എന്ന വ്യക്തി തന്റെ 10 വര്‍ഷത്തെ അനുഭവങ്ങളെ  രണ്ടേ കാല്‍ മണിക്കൂറില്‍ ഉള്‍ക്കൊള്ളിച്ചു ചെയുന്നത്. 1998 കാലഘട്ടത്തില്‍    ഇദ്ദേഹത്തിനു കഥാതന്തു കിട്ടുകയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ പോലും കഴമ്ബുള്ള സിനിമവിദ്ദഗ്ദ്ധരെ ഉപയോഗിച്ചു  എന്നത് സലിം മലയാള സിനിമയോട് ,അല്ല തന്റെ ജീവിതത്തോടുള്ള കൂറാണ് പ്രഖ്യാപിച്ചത്. ഉരു തണുത്ത സുബഹി നിസ്കാരത്തിന്റെ സമയത്ത് ടൈറ്റില്‍ ഗാനത്തോടെ സമരംഭിക്കുന്ന സിനിമ അവസാനിക്കുന്നത്‌ നന്മയുടെ പുതുവസന്തമായ ബലി പെരുന്നാള്‍ നമസ്കാരത്തോടെയാണ് . നമ്മുടെ കേന്ദ്ര കഥാപാത്രമായ ആ അത്തറുവില്പനക്കാരന്‍ നിഷ്കളങ്കമായ മനസിന്റെ ഉടമയാണ്. ഹജ്ജ്  കര്‍മം ചെയ്യുക എന്ന അതീവ ആഗ്രഹത്തോടെയാണ് അദ്ദേഹം ദിവസങ്ങള്‍ തള്ളി നീക്കുന്നത്. നാലാള്‍ കൂടുന്ന സ്ഥലത്ത്  അത്തറു കുപ്പിയും ചെറിയ മതഗ്രന്ഥങ്ങളും വിറ്റു നടക്കുന്ന അബുവിന് കൂട്ടായി തന്റെ പ്രിയസഖി ഐശോമ്മയും  ഉണ്ട്. വാര്‍ധക്യകാല വിഷമതകളാല്‍ പ്രയാസപ്പെടുന്ന
ഇവരുടെ ഏകമകനായ സത്താര്‍ സിനിമയില്‍ വന്നും പോയിക്കൊണ്ടുമിരിക്കുന്ന അദൃശ്യ കഥാപാത്രമാണ്
 തന്റെ മാതാപിതാക്കളെ ഉപേക്ഷിച്ചു ഭാര്യാ കുടുംബത്തിന്റെ കരുണയാല്‍ ഒരു ഗള്‍ഫ്‌ജീവിയായിപ്പോയ 'പാവം'വ്യക്തിത്വം പല ചോദ്യങ്ങളാണുണ൪ത്തുന്നത് . ഹജ്ജ് ചെയ്യുക എന്ന ആത്യന്തിക ലക്‌ഷ്യം സ്വപ്നം കണ്ട് അബു മുണ്ടുമുറുക്കിയുടുത്ത് പളളികളില്‍ നിന്ന് ജാറങ്ങളിലേക്കും ജനങ്ങളില്‍ നിന്ന് പള്ളികളിലേക്കും നടക്കുന്നു. ആയിടക്കാണ് ഹസൈനാര്‍ഹാജി എന്ന നാട്ടുപ്രമാണി കോഴിക്കോട്ടു  ട്രാവല്‍ ഏജന്‍സി നടത്തുന്ന അശ്രഫിനെ പരിചയപ്പെടുത്തുന്നത് . അദ്ദേഹം ഹജ്ജിനു വേണ്ടിയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നിടത്താണ് നമ്മുടെ നിഷ്കളങ്കനായ അബുവിന്റെ കഥ തുടങ്ങുന്നത് .
     
ഇന്നത്തെ കേരളത്തിലെ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടെ ദയനീയാവസ്ഥ ഒരു മഫ്തി പോലിസിലൂടെ സലീം കാട്ടുന്നു . പാസ്സ്പോര്‍ട്ട് വെരിഫിക്കേഷനു വരുന്ന പോലീസുകാരന്‍ അബുവിനെ അന്വേഷിച്ചു വന്നപ്പോള്‍ പാവം ഐശോമ്മ തളര്‍ന്നു പോകുന്നത്  ഒരേ സമയം നര്‍മ്മത്തിലും ദയനീയമായ അവസ്ഥയിലും പ്രതിഫലിപ്പിക്കുന്നു. അബു നമ്മുടെ സ്ക്കൂള്‍  മാഷെയും കൂട്ടി പോലീസെ സ്റ്റേഷനിലെത്തുന്നതോടെ ദുരൂഹതക്ക് കര്‍ട്ടനിടുമെങ്കിലും അയാള്‍ കൈക്കൂലി വാങ്ങുന്നത്(സന്തോഷംവാങ്ങുന്നത്) ഇന്നത്തെ സാമൂഹികാവസ്ഥ വിളിച്ചോതുന്നതാണ് .
    
പൈസ തികയ്ക്കാനാകാതെ വരുമ്പോള്‍ ഐശോമ്മ തന്റെ മക്കളെപ്പോലെ കരുതുന്ന പൈക്കളെ വില്‍ക്കുന്ന ഫ്രെയിം ആരുടേയും കരളലിയിക്കുന്നതാണ് . എന്നിട്ടും കര്‍മ്മം നി൪വ്വഹിക്കാനാവശ്യമായ മാന്ത്രികസംഖ്യ എത്തില്ല എന്നായപ്പോള്‍ തന്റെ മുറ്റത്തെ
പ്ലാവും മുറിച്ചു വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. നാട്ടിലെ മരമില്ല് വ്യാപാരിയായ ജോണ്സണ്‍  ആമരം ഏറ്റെടുക്കുന്നതോടെ പണത്തിനു താല്‍ക്കാലിക പരിഹാരമാകുന്നു.
      
ഹജ്ജുക്ലാസ്സിനു പോയി തിരിച്ചുവരുമ്പോള്‍ അബു അറിയുന്നത് തന്റെ നനച്ചു വലുതാക്കിയ പ്ലാവ്  പൊള്ളയായിപ്പോയെന്നാണ് . അബു തനിക്കു തരുന്ന പണം നിരസിക്കുമ്പോള്‍ "ഞാന്‍ നിനക്ക് മരമല്ലേ ജോണ്സാ വിററതു വിറകല്ലല്ലോ"എന്ന ചോദ്യം ആരുടേയും മനസ്സില്‍ തിരിച്ചറിവ് സൃഷ്ടിക്കുന്നു. നല്ലവനായ ജോണ്സണ്‍  ആ പണം വാങ്ങാന്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും തന്റെ ആദര്‍ശങ്ങളും നന്മയും അതിനനുവദിക്കുന്നില്ല .
       
പൊരുത്തം വാങ്ങാന്‍ ഓടിനടക്കുന്ന അബു ശരിക്ക് പറഞ്ഞാല്‍ അല്ലാഹുവിന്റെ പ്രതിരൂപമായി നാട്ടുകാര്‍ കാണുന്നു. ചായക്കടക്കാരന്‍ ഹൈദര്‍ ,ഉസ്താദ്, സ്ക്കൂള്‍ മാഷ്‌ ,സുലൈമാന്‍, എല്ലാവ൪ക്കും അബു പ്രിയപ്പെട്ടവനാകുന്നു. തിരിച്ചും . പണ്ട് സ്ഥലക്കച്ചോടം നടത്തുന്ന സുലൈമാനെ കാണാന്‍ പോകുന്നത് ശരിക്കും കരളലിയിപ്പിക്കുന്ന രംഗമാണ് . അതിലെ പല ഡയലോഗുകളും എന്റെ മനസ്സില്‍ തറച്ചു നില്‍ക്കുന്നു. തന്റെ പശുവിനെ അവസാനമായി കറന്ന പാലുമായി മാഷുടെ വീട്ടില്‍ പൊരുത്തം വാങ്ങാന്‍ പോകുന്ന രംഗവും ഏറെ നന്മയുടെ പൂക്കള്‍ വിരിയിക്കുന്നതാണ്.
        
അവസാനം ,ഹജ്ജ് ചെയേണ്ട എന്നാ തീരുമാനത്തില്‍ അബു എത്തുന്നു. അതിനുമുന്നു ൭എശൊമ്മ  തങ്ങളുടെ വീട് വില്ക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഹജ്ജ് കര്‍മ്മത്തിനിടയില്‍  താന്‍ മരിച്ചു പോയാല്‍ തന്റെ ഭാര്യ എവിടെ കിടക്കുമെന്ന് ചോദിക്കുന്നത് ഉത്തരവാദിത്തവും നന്മയും കലര്‍ന്ന അബുവിന്റെ മനസ്സാണ് കാണിക്കുന്നത്. ട്രാവല്‍ ഏജന്‍സിയില്‍ എത്തി പണം തിരികെ ചോദിക്കുന്ന അബുവിന്റെ മുന്നില്‍ ,തന്നെ ഒരു മകനായി കണ്ടു രണ്ടു പേരും ഹജ്ജ് നിര്‍വഹിക്കണമെന്നു അഷറഫ്  ആവശ്യപ്പെടുന്ന രംഗങ്ങള് മനസാക്ഷിയെ കരയിപ്പിക്കുന്നതാണ്. അബു പറയുന്ന ചില വാചകങ്ങളുണ്ട്
-"മോനെപോലെയുള്ള മക്കള്‍ ഉണ്ടായാല്‍ ഖബറില്‍ കിടക്കുന്ന ഉപ്പയും ഉമ്മയും എന്നേറ്റു വന്നു ഹജ്ജ് ചെയ്യുംഹജ്ജിന് ആയിരം   ഹജ്ജിന്റെ പുന്യവുമുണ്ടാകും. ചില മക്കളുണ്ട്, വളരുമ്പോള്‍ നന്ന്നായി വെള്ളവും വളവും എടുക്കും. അവസാനം വലുതായി കഴിഞ്ഞിട്ടാകും  അറിയുന്നത് ഉള്ളു പൊള്ളയാണെന്ന്  . "മക്കളെ കഷ്ടപ്പെട്ട് പോറ്റുന്ന ആ മാതാപിതാക്കളുടെ കഷ്ടപ്പാട് മനസിലാക്കിയിട്ടുള്ള ഏതു മക്കള്‍ക്കാണ്  ഇത് കണ്ടാല്‍ വികാരാ ധീനാകാതിരിക്കുക,?     
             
അവസാനം,ആ വര്‍ഷത്തെ  പെരുന്നാള്‍ നിസ്കാരത്തോടുകൂടി
അബുവിന്റെ യാത്രക്ക് തീയേറ്ററില്‍ പര്യവസാനിക്കുന്നു. പുലര്‍ച്ചെ കിടക്കപ്പായില്‍  നിന്നും തന്റെ പ്രിയതമനോട്‌ ചില വാക്കുകള്‍ പറയുന്നുണ്ട് , ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും  പ്രസക്തമായ ചില വാചകങ്ങല്‍  "പ്ലാവും ഒരു ജീവനല്ലേ , അതിനെ മുറിച്ചത് , അല്ലാഹുവിന്നു ഇഷ്ടപ്പെട്ടിട്ടൂണ്ടാകില്ല. സമ്പത്തും ആരോഗ്യവും നന്മയും നിരഞ്ഞവന്നു മാത്രം വിധിച്ചിട്ടുള്ളതാണ് ഹജ്ജ് ക൪മം.". പള്ളിയിലേക്ക്  പോകുന്ന അബു പ്ലാവിന്റെ സ്ഥാനത്തു വേരൊരു  തൈ വയ്ക്കാ൯ മറന്നു പോകുന്നില്ല. അതോടെ സിനി പര്യവസാനിക്കുന്നു, തീയേറ്റര്‍ വിട്ടിറങ്ങുമ്പോഴ്  ഞാനൊരു ഉ൯മാദാവസ്ഥയിലായിരുന്നു.ഒരു പുനര്‍ജന്മത്തിന്റെ അവസ്ഥ.....................

    
സിനിമയില്‍ തമ്പി ആന്റണി ചെയ്യുന്ന ഉസ്താദ് എന്ന കഥാപാത്രം (അല്ലാഹുവുമായി നേരിട്ടിടപെടുന്ന  ആള്‍ )ഒരു പ്രതീകമാണ്‌ . ഏതു മതസ്തരുടെയും വിളി കേള്‍ക്കുന്ന ബുവിനു ഏറെ പ്രിയപ്പെട്ടവനും  എന്നാല്‍ പള്ളിക്കമ്മറ്റിക്കൂ അപ്രിയ കഥാപാത്രവുമയിരുന്നു. അവസാനം ഉസ്താതിന്റെ ഖബറിന് വേണ്ടി  തമ്മില് തല്ലുന്ന കാഴ്ച കാലത്തിനൊപ്പം കോലം മാറുന്ന മതേത്ത വരച്ചു കാണിക്കുന്നു. മാത്രമല്ല അബുവും ഇതിനെ സമ൪ഥിക്കുന്നു. "മതപുസ്തകങ്ങെളെല്ലാം ആ൪ക്കും വേണ്ട, ഇപ്പോ എല്ലാ൪ക്കും ഗല്ഫിന്നു കൊണ്ടുവന്ന സ്പ്രേ ഉണ്ട്. കൗതുകത്തിന് ചുറ്റും കൂടുന്ന പിള്ളേര് മാത്രമേ ഇപ്പൊ എന്റെ ചുറ്റിലും കൂടുന്നുള്ളൂ ..........."എന്ന്.
         ശ്രദ്ധേയനായ വേറൊരു കഥാപാത്രം ഹൈദ്രരാണ്  . അദ്ദേഹത്തിന് വേണ്ടപ്പെട്ടവനാണ് ഉസ്താദ് . ഹൈദ്രരുടെ ചായക്കട ഒരു വായനശാല പോലെയാണെന്നത് പുതിയ ഒരു വിപണി തന്ദ്രമാനെന്നത് സംശയമില്ല, മാത്രമല്ല, അതില്‍ അദ്ദേഹത്തിന്റെ ഹൃദയ വിശാലതയും കാണിക്കുന്നു. ഉസ്താദിന്റെ മരണ ശേഷം നോസ്സിന്റെ അകാസ്ധയില്‍ എത്തിയ ഇദ്ദേഹം സിനിമയുടെ അന്ത്യത്തില്‍ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. അബുവിന് മഫ്തി പോലീസിന്റെ വീടിന്റെ അടയാളം പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെയാണ്-"നമ്മുടെ രക്തസാക്ഷിയായ സഖാവില്ലേ, ബോംബുണ്ടാക്കുന്നതിനിടയില്‍ ബോംബ്‌ പൊട്ടി രക്തസാക്ഷിയിനി നമ്മുടെ സ്വന്തം സഖാവ് , "നമ്മുടെ ഇന്നത്തെ രക്ഷ്ട്രീയം എത്രത്തോളം അധഃപതിച്ചു എന്നത് ചൂണ്ടിക്കടാട്ടുന്നു സലിം ഇവിടെ .
             
സീരിയല്‍ നിര്‍മാണ രംഗത്ത് സംവിധായകനായും തിരക്കഥാകൃത്തായും 10  വര്‍ഷത്തോളം ജോലി ചെയ്തു സ്വരുക്കൂട്ടിയുണ്ടാക്കിയ ഈ സിനിമ സലീമിന്റെ ജീവിതത്തിലെ പൊന്‍ തൂവലാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനിയും ഈ കാഥികന്റെ തൂലികയില്‍ നിന്നും   സൃഷ്ടികള്‍ സിനിമയ്ക്ക് നല്കാനാവും എന്ന് പ്രതീക്ഷിക്കാം . കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും മികച്ച സിനിമ വിദഗ്ദരെ തന്നെ നിര്‍മാതാവും സംവിധായകനുമായ സലിം ഉപയോഗിച്ചിട്ടുണ്ട്, ഇതിനു  ക്യാമറ ചലിപ്പിച്ചത് മധു അംബാട്ടും പിന്നീട് ഇയാള്‍ തന്നെ സലീമിന്നു അനുഗ്രഹമായി. ദേശിയ അവാര്‍ഡിന് പോകാന് പണമില്ലാതെ സ്റ്റുഡിയോവില്‍ നിന്ന് സിനിമ വിഷമിക്കുന്ന സമയത്താണ് മധു സഹായം ചെയുന്നത്. ഐസക് കൊടുക്കടാപള്ളിയുടെ പശ്ചാത്തല സംഗീതം സിനിമയെ അതിന്റെ യഥാര്‍ത്ഥ മൂഡിലേക്ക് എത്തിക്കുന്നു. ഇതിലെ വരികളാണ് റഫീക്ക് ന്നു  ദേശിയ അവാര്‍ഡ്‌ ലഭിച്ചത്. രമേശ്‌ നാരായണന്‍ സംഗീതസംവിധാനം ചെയ്തപോല്‍ ശങ്കര്‍ മഹാദേവനെ പോലുള്ളവര്‍ പാടി. മുഹമ്മദ്‌ മായനാട് എന്നാ നാടക നടന്‍ ഒരു ചെറിയ റോള്‍ ചെയ്തതുപോലും മുന്നുകുട്ടി തീരുമാനിച്ചത് പ്രകരമാന്നു എന്ന് കേട്ടാല്‍ മനസ്സിലാകും ആ പാവം തലശ്ശേരികാരനായ പഴയ വോളിബോള്‍ പ്ലയെരായ സലിം അഹമ്മദിന്റെ  പ്രയത്നം
Protected by Copyscape DMCA Takedown Notice Infringement Search Tool