"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -
കാഴ്ചപ്പാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാഴ്ചപ്പാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ജൂലൈ 19, 2011

ക്യാമ്പസ്‌ :ഡിജിറ്റല്‍ സൗഹൃദങ്ങളുടെ ലോകം

-സവാദ്-

ഒരാള്‍  കണ്ണന്‍  ചിരട്ടയില്‍  മണ്ണപ്പം  ചുടുമ്പോള്‍  മറ്റൊരാള്‍   ഓല  കണ്ണടയും  ചെവിയില്‍  തിരുകിയ   ചോക്ക്  കഷണവുമായി  മാഷ്‌  ചമയുന്നു   കളിതൊട്ടിലില്‍  പാവകുഞ്ഞിനെ   ഉറക്കുന്ന  അമ്മ , പൂചെടിക്കമ്പുകളില്‍  ചിരട്ടകള്‍  തൂക്കി  ഒരുക്കിയ  ത്രാസ്   സഹിതം  പലചരക്ക്  കച്ചവടം  പൊടി  പൊടിക്കുന്ന   വേറൊരാള്‍  , നിഷ്കലങ്ക്മായ   സൌഹൃദത്തിന്റെ  വൈവിധ്യം  നിറഞ്ഞ  ഇത്തരം  ഭാവങ്ങള്‍  ഇന്ന്  മനസിലുണ്ടാക്കുന്ന  ഗൃഹാതുരത്വം  അഗാധമാണ് . സമൂഹത്തെയും  സംസ്കാരത്തെയും  തന്റേതായ  രീതിയില്‍  പരിചയപ്പെടുന്ന  ഇത്തരം  സൌഹൃദങ്ങള്‍  ഇന്ന്  ഡിജിറ്റല്‍   സൌഹൃദങ്ങളിലേക്ക്  വഴി  മാറിയിരിക്കുന്നു . ഇവിടെ  മൂല്യങ്ങല്കോ  വൈകാരികതയ്ക്കോ  സ്ഥാനമില്ല  . മൊബൈല്‍  കീപാടുകളിലോ , കീബോ൪ഡുകളിലോയുള്ള  ചടുലമായ  ചലനങ്ങള്‍  കെട്ടുറപ്പില്ലാത്ത സൗഹൃദ  ബന്ധങ്ങള്‍ക്ക്  തിരി  കൊളുത്തുന്നുനു . ഏതു  നിമിഷവും  പോട്ടിതെറിക്കാവുന്ന  തികച്ചും  അസന്ധുലിതമായ  സൗഹ്രദം . ഇത്തരം സൗഹൃദങ്ങള്‍  നമ്മുടെ  സാമൂഹിക  ഘടനയിലുണ്ടാക്കിയ  അരാജകത്വം  ദിനേന  വാര്‍ത്തമാധ്യമാങ്ങളിളുടെ    വായിച്ചറിയുന്നവരാണല്ലോ  നമ്മള്‍  .

നമ്മുടെ  കാമ്പസുകളാണ്  ഇന്ന്  ഡിജിറ്റല്‍ സൗഹൃദങ്ങളുടെ  വിളനിലം  . ഏതെങ്കിലും  ആല്‍മരത്തിന്റെയോ  മറ്റോ  തണലില്‍  വട്ടം  കൂടിയിരുന്നുള്ള  കുശലം   പറച്ചിലുകള്‍  , പൊട്ടിച്ചിരികള്‍  , പ്രണയ  സല്ലാപങ്ങള്‍  ഇന്ന്  ഇത്തിരിക്കുഞ്ഞന്‍  മൊബൈലിലേക്കോ  കംപ്യുട്ടറുകളിലെക്കോ  ചുരുങ്ങിയിരിക്കുന്നു  . കാമ്പസിനെ  ചൂട്  പിടിപ്പിച്ച  രാഷ്ട്രീയ  ചര്‍ച്ചകള്‍  ഓര്‍ക്കുട്ടിലും  , ഫെസ്ബുക്കിലും  ചര്‍ച്ചകളുടെ  പുത്തന്‍   വാതായനങ്ങള്‍  തുറക്കുമ്പോള്‍ കാമ്പസിന് ആതിന്റെ പൊലിമ നഷ്ടപെടുന്നോ എന്ന് ശങ്കികേണ്ടിയിരിക്കുന്നു  . വല്ലാത്തൊരു  മാറ്റം  തന്നെ  ! നാള്‍ക്കുനാള്‍  പുരോഗതിയുടെ  ഹിമാപര്‍വങ്ങള്‍  കീഴടക്കിക്കോണ്ടിരിക്കുന്ന  ശാസ്ത്ര -സാതിക  മേഖലയ്ക്കു  കാമ്പസുകളെ  ഇത്ര  ആഴത്തില്‍  സ്വാധീനിക്കാന്‍  കഴിഞ്ഞുവെന്ന  വസ്തുത  ശുഭാകരമാനെങ്കിലും  എവിടെയൊക്കെയോ  ഒരു  അസന്ധുലിതാവസ്ഥ  അനുഭവപ്പെടുന്നുണ്ട് . ശാസ്ത്രവും  സാങ്കേതികതയും   സാമൂഹികവും  രാഷ്ട്രീയവുമായ  പുരോഗതിക്ക്  ഉപയോഗിക്കുന്നതിനു  പകരം  തന്റെ  നൈമിഷിക  അനുഭൂതിക്കും  , സ്വാര്‍ഥത  താല്പര്യത്തിനും  വേണ്ടി  ദുരുപയോഗം  ചെയ്യുമ്പോഴാണ്  ഇത്തരമൊരു  അസന്ധുലിതാവസ്ഥ  ഉടലെടുക്കുന്നത് . അത്യാധുനിക  സംവിധാനങ്ങളോ , നൂതന  കണ്ടുപിടിത്തങ്ങളോ  അല്ല  പ്രശ്നക്കാര്‍  എന്ന്  ചുരുക്കം  . അതുപയോഗിക്കുന്ന  ഞാനും  നിങ്ങളും  ഉള്‍പെടുന്ന   വിദ്യാര്‍ഥി സമൂഹമാണ്  മേല്‍  പറഞ്ഞ  അസന്ധുലിതാവസ്തയുടെ  കാരണക്കാര്‍  . അതുകൊണ്ട്  നമ്മള്‍  മാറിയെ  മതിയാവൂ...  നമുക്ക്  വേണ്ടി  മാത്രമല്ല  , ഒരു  നല്ല  സമൂഹത്തിനും  രാഷ്ട്രത്തിനും  വേണ്ടി .

പറഞ്ഞു  വരുന്നത്  മറ്റാരെയും  കുറിച്ചല്ല , ഞാനും  നിങ്ങളും  അറിയുന്നതും  നിത്യേന  ഇടപഴകുന്നതുമായ  മൊബൈലിനെയും  ഇന്റെര്‍നെറ്റിനെയും  കുറിച്ചാണ് . ഏതു  സമയവും  മൊബൈലില്‍  കടിച്ചു  തൂങ്ങി  നില്‍ക്കുന്ന  യുവസമൂഹം  ഇന്ന്  കാംബസുകളിലെ  നിത്യകാഴ്ചയാണ്‌ .


കംപ്യുട്ടെറും, മൊബൈലും നമ്മുടെ ശത്രുവല്ല  മറിച്ച് മിത്രമാണ് ,പക്ഷെ അധികമായാല്‍   ആ  മിത്രം നമ്മുടെ  ശത്രുവാകും .ചിന്ത , ഭാവന  ,സര്‍ഗവാസന എന്നിവയെല്ലാം  വിഴുങ്ങുന്ന  ശത്രു !!!ഇന്ന്  മൊബൈല്‍  ഫോണുകളില്‍  മുഴങ്ങുന്നത്  ആശങ്കയുടെ  അലാറം ആണ് , മണികൂറുകളോളം   ഇത്തിരി  കുഞ്ഞന്‍  ഫോണില്‍  സല്ലപിക്കുമ്പോള്‍  ഓര്‍ക്കുക  ഭാവിയിലെകൂള്ള  കരുതലില്ലായ്മയാണ്‌ നാം കാണിക്കുന്നത്   .മൊബൈല്‍ഫോണിലെ  റേഡിയേഷ൯  പ്രശ്നങ്ങളെ  കുറിച്ച്  ദിവസേന  പുതിയ  പഠഞങ്ങള്‍  പുറത്തു വന്നു  കൊണ്ടിരുക്കുകയാണ്  .Headphone  ഉപയോഗിച്ചാല്‍ റേഡിയേഷ൯  എന്ന  ഭീതിയെ  അകത്താമെങ്കിലും ഉയര്‍ന്ന freequency ശബ്ദം  ഞരമ്പുകള്‍  ക്ഷീണിപിച്ചു  കേള്‍വിക്കുറവിനെ     ചെവിയിലെത്തിക്കുമെന്ന  കാര്യത്തില്‍  സംശയം  വേണ്ട

കമ്പ്യൂട്ടര്‍  സാങ്കേതികതയെ   എല്ലാവരം  ആശ്രയിച്ചു  തുടങ്ങിയപ്പോള്‍  അവയുടെ  രഹസ്യപഴുതുകളിലൂടെ  ഡിജിറ്റല്‍  ഭീഷണികളും  തല  പൊക്കി  തുടങ്ങി .ദിനംതോറും  രൂപവും  ശൈലിയും   മാറികൊണ്ടിരികുന്നു  ആസുത്രിത  ആക്രമണങ്ങളുടെ  കരിനിഴലിലാണ്  ഇന്ന്  സൈബര്‍  ലോകം.  ഒട്ടുമിക്കം  എല്ലാവരും  ആണ് -പെണ്‍  വ്യത്യാസമില്ലാതെ  മൊബൈല്‍  ചാറ്റിങ്ങില്‍ ഹരം  കണ്ടെത്തുമ്പോള്‍  കാമ്പസ്സുകള്‍ക്ക്  നഷ്ടമാകുന്നത്  ഒരു  സംസ്കാരവും  അതിലുപരി  പൊട്ടിച്ചിരികളുടെയും പാരവെയ്കലിന്റെയും     ആരവം  നിറഞ്ഞ  അന്തരീക്ഷവുമാണ്   .പരസ്പരം  കണ്ടാല്‍  ഒന്ന് പുഞ്ചിരികാന്‍  പോലും  മടിക്കുന്നവര്‍  മെസ്സെജിങ്ങിലും ,സോഷ്യല്‍ സൈട്ടുകളിലും   വാചാലരാവുന്നു .ക്ലാസ്സില്‍  തൊട്ടപ്പുറത്തിരിക്കുന്ന   സുഹൃത്തിന്റെ   അരപ്പട്ടിണിക്കുനെരെ  കണ്ണടയ്കുന്നവര്‍   ഒ൪ക്കുട്ടിലും   ഫയ്സ്ബുക്കിലും   ചോദിക്കുന്ന  വിശേഷങ്ങള്‍  "ചായ  കുടിച്ചോ ?" "ചോറ്  കയിച്ചോ ?"....എന്നോക്കെയാണ് .ഒരു  പുസ്തകം  പോലും  സ്വന്തമായി  വാങ്ങാന്‍  കഴിവില്ലാത്ത  തന്റെ    സുഹൃത്തിനെ  നോക്കി   പരിതപിക്കുന്നവര്‍  ചാറ്റിങ്ങിനും   മെസ്സെഗിങ്ങിനും   വേണ്ടി  ആയിരങ്ങള്‍  ചിലവഴിക്കുന്നു .ഒന്ന്  നമസ്കരിക്കാനോ  അമ്പലത്തില്‍ പോവാനോ ,പള്ളിയില്‍  പോവാനോ സമയം  കിട്ടാത്ത  യുവസമൂഹം  ഉറക്കപ്പായയില്‍  നിന്നുമെണീകുന്നത്  ഒരു  "ഗുഡ്  മോര്‍ണിംഗ് " സെന്‍റ്  ചെയ്ത്  കൊണ്ടാണ്  .അതും  കാത്തിരിക്കുന്ന  ഏതെങ്കിലും  'കൂനിന്മേല്‍ കുരു'  അപ്പുറത്തു   ഉണ്ടാകും .മെസ്സേജ്  കിട്ടേണ്ട  താമസം  തിരിച്ചൊരു " ഗുഡ്  മോര്‍ണിംഗ് ",പിന്നെ വീട്ടിലെ   വിശേഷങ്ങള്‍, നാട്ടിലെ വിശേഷങ്ങള്‍   …
അങ്ങനെ വിശേഷം  പറച്ചില്‍  നാട്ടപാതിര  വരെ  നീളും ,ഒരു " ഗുഡ്  നൈട്ടോട്"   കൂടി  അന്നത്തെ ' ചാറ്റല്‍'   നാടകത്തിനു  തിരശീല  വീഴും ,നാളെ  വീണ്ടും  തുടരുമെന്ന  ശുഭാപ്തി  വിശ്വാസത്തോടെ ..!!

ദൈനംദിനം   വികാസം  പ്രാപിച്ചു  കൊണ്ടിരിക്കുന്ന  ശാസ്ത്ര   ലോകതോടോപ്പമുള്ള  ഓരോ  ചുവടിലും  വിദ്യാര്‍ഥിസമൂഹം  ജാകരൂകരായിരികണം  കാരണം  ഒന്ന്  പിഴാച്ചാല്‍   ചിലപ്പോള്‍  ഒരിക്കലും  തിരിച്ചു  കയറാനാവാത്ത  ദുരന്തത്തിന്റെ പടുക്കുഴിയിലേക്    നിങ്ങള്‍  ആണ്ടു   പോയേക്കാം ……!!
Protected by Copyscape DMCA Takedown Notice Infringement Search Tool