"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2016

നക്ഷത്രങ്ങള്‍

-ഷിബിന്‍ ബാലകൃഷ്ണന്‍




"അമ്മേ... നക്ഷത്രങ്ങള്‍ എങ്ങനെയാ ഉണ്ടാകുന്നെ?
അമ്മയുടെ മടിയില്‍ തലചായ്ച്ച് ആകാശം നോക്കി കിടക്കവേ അവന്‍ ചോദിച്ചു.
" ഉണ്ണീ.... ഈ നക്ഷത്രങ്ങള്‍ ഒക്കെ മനുഷ്യന്മാര് കാണുന്ന സ്വപ്‌നങ്ങള്‍ ആണ്.ഓരോരുത്തരും സ്വപ്നം കാണുമ്പോള്‍ ആകാശത്ത് പുതിയ നക്ഷത്ര കുഞ്ഞുങ്ങള്‍ പിറന്നു വീഴും.
അവന്‍ കൌതുകത്തോടെ ആകാശത്തേക്ക് നോക്കി.
" ലോകത്ത് എന്തുമാത്രം സ്വപ്‌നങ്ങള്‍ ആണല്ലേ അമ്മേ.. ആ കുഞ്ഞു നക്ഷത്രം ഒരു കുഞ്ഞു സ്വപ്നം ആയിരിക്കും വല്യ നക്ഷത്രം വല്യ സ്വപ്നോം..."
വല്യ കണ്ടുപിടുത്തം നടത്തിയ പോലെ അവന്‍ അമ്മയെ നോക്കി.
"ഉണ്ണിക്കുട്ടാ... ലോകത്ത് കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ട്..നമ്മളൊന്നും ഇരുന്നു എണ്ണിയാല്‍ തീരാത്തത്ര..അതായത് എണ്ണിയാല്‍ തീരാത്തത്ര സ്വപ്‌നങ്ങള്‍. ഈ പ്രപഞ്ചം തന്നെ ഉണ്ടാക്കിയിരിക്കുന്നത് സ്വപ്‌നങ്ങള്‍ കൊണ്ടാണ്."
ഉണ്ണിക്കുട്ടന്‍ ആവേശത്തോടെ എണീറ്റിരുന്നു.
" അമ്മേ....ഇതില്‍ അമ്മേടെ സ്വപ്നം ഏതാ...?"
വെളുവെളുത്ത്, ഉരുണ്ട മുഖത്തോടെ , കുടുകുടാ ചിരിച്ചു നില്‍ക്കുന്ന അമ്പിളി മാമനെ ചൂണ്ടി അമ്മ പറഞ്ഞു.
" അത് ഞാനെന്‍റെ ഉണ്ണിക്കുട്ടനെ സ്വപ്നം കണ്ടതാ..."
"സത്യായിട്ടും..?" അവന്‍ വിശ്വാസം വരാതെ ചോദിച്ചു
" സത്യായിട്ടും... ദേ. നോക്യേ, അമ്പിളി മാമന്‍റെ മുഖത്ത് ഉണ്ണിക്കുട്ടന്റെ പോലെ നുണക്കുഴി കണ്ടോ? "
അവന്‍ സന്തോഷത്തോടെ അമ്മയെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു.
മുറ്റത്ത്‌ മിന്നാമിനുങ്ങുകള്‍ പാറി നടന്നു.
" ദേ.. അമ്മേ നോക്യേ ആരെ ഒക്കെയോ സ്വപ്‌നങ്ങള്‍ താഴെ വീണു പോയിരിക്കുന്നു."
അമ്മക്ക് ചിരി വന്നു.." കുട്ടാ... അതൊക്കെ കുഞ്ഞു കിനാക്കള്‍ ആയിരിക്കും..വീണു പോവാതിരിക്കണമെങ്കില്‍ നമ്മള്‍ വല്യ കിനാക്കള്‍ കാണണം..."
വീണുപോയ സ്വപ്നങ്ങളെ കുറിച്ച് ആലോജിച്ചപ്പോ ഉണ്ണിക്കുട്ടന് സങ്കടം വന്നു.
" അപ്പൊ നടക്കാതെ പോയ സ്വപ്നങ്ങള്‍ക്ക് എന്ത് പറ്റും അമ്മേ..?"
തുരുതുരാ മിന്നി നില്‍ക്കുന്ന കുറെ കുഞ്ഞു നക്ഷത്രങ്ങളെ ചൂണ്ടി അമ്മ പറഞ്ഞു.
" ജീവിചിരിക്കുന്നവരുടെയും മരിച്ചുപോയവരുടെയും ഒക്കെ നടക്കാതെ പോയ സ്വപ്‌നങ്ങള്‍ ആണ് കുട്ടാ അത്...പാവം സങ്കടത്തോടെ കണ്ണ് ചിമ്മുന്നതാ.."
ഉം....അവന്‍ മൂളിക്കേട്ടു.
''അതില്‍ കുഞ്ഞേച്ചിയുടെ സ്വപ്നങ്ങളും ഉണ്ടാകുമോ അമ്മേ? '' ചുവരില്‍ തൂക്കിയിട്ട കുഞ്ഞെച്ചിയുടെ ചിത്രം കണ്ടപ്പോള്‍ അവനു കണ്ണുനിറഞ്ഞു.
"ഉം..." അമ്മ അവനെ ചേര്‍ത്തു പിടിച്ചു.
ക്രൂരമായി കൊല്ലപ്പെട്ട സ്വപ്‌നങ്ങള്‍ അവരെ നോക്കി കണ്ണിറുക്കി.
അമ്മ സ്വപ്നങ്ങളുടെ കഥ തുടര്‍ന്നു.
ഉണ്ണിക്കുട്ടന്‍ കഥയില്‍ അലിഞ്ഞു അമ്മയുടെ ചുമലില്‍ തല ചായ്ച്ചു ഉറങ്ങി.
രാത്രി രണ്ടു മണി , ഓഫീസ് ഫോണ്‍ ബെല്ലടിച്ചു.അമേരിക്കയില്‍ നിന്നുള്ള ക്ലയന്റ് കോള്‍.അയാള്‍ ഓര്‍മ്മകളില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു.അടുത്ത വര്‍ക്കിംഗ് സെഷന് അയാള്‍ പെട്ടന്ന് റെഡിയായി.കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കോഡുകള്‍ തിരക്കിട്ട് പാഞ്ഞു.അയാള്‍ പെട്ടന്നൊരു റോബോട്ട് ആയി മാറി.
സായിപ്പിന്‍റെ തെറിവിളികളും , ടാര്‍ഗറ്റ് കമ്പ്ലീറ്റ് ചെയ്യാനുള്ള ബാക്കി ജോലികളും തീര്‍ത്തു ജീവച്ഛവമായി അയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങി.
പുറത്തു നല്ല മഴ..അയാള്‍ മഴയിലേക്ക്‌ നടന്നു.അമ്പിളി മാമനെ കാണാന്‍ ഉണ്ടായിരുന്നില്ല.മഴമേഖങ്ങള്‍ക്ക് ഇടയിലൂടെ ഒന്നുരണ്ടു കുഞ്ഞു നക്ഷത്രങ്ങളെ അയാളെ നോക്കി കണ്ണുചിമ്മി.
"അമ്മേ... നക്ഷത്രങ്ങള്‍ എങ്ങനെയാ ഉണ്ടാകുന്നെ?
അമ്മയുടെ മടിയില്‍ തലചായ്ച്ച് ആകാശം നോക്കി കിടക്കവേ അവന്‍ ചോദിച്ചു.
" ഉണ്ണീ.... ഈ നക്ഷത്രങ്ങള്‍ ഒക്കെ മനുഷ്യന്മാര് കാണുന്ന സ്വപ്‌നങ്ങള്‍ ആണ്.ഓരോരുത്തരും സ്വപ്നം കാണുമ്പോള്‍ ആകാശത്ത് പുതിയ നക്ഷത്ര കുഞ്ഞുങ്ങള്‍ പിറന്നു വീഴും.
അവന്‍ കൌതുകത്തോടെ ആകാശത്തേക്ക് നോക്കി.
" ലോകത്ത് എന്തുമാത്രം സ്വപ്‌നങ്ങള്‍ ആണല്ലേ അമ്മേ.. ആ കുഞ്ഞു നക്ഷത്രം ഒരു കുഞ്ഞു സ്വപ്നം ആയിരിക്കും വല്യ നക്ഷത്രം വല്യ സ്വപ്നോം..."
വല്യ കണ്ടുപിടുത്തം നടത്തിയ പോലെ അവന്‍ അമ്മയെ നോക്കി.
"ഉണ്ണിക്കുട്ടാ... ലോകത്ത് കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ട്..നമ്മളൊന്നും ഇരുന്നു എണ്ണിയാല്‍ തീരാത്തത്ര..അതായത് എണ്ണിയാല്‍ തീരാത്തത്ര സ്വപ്‌നങ്ങള്‍. ഈ പ്രപഞ്ചം തന്നെ ഉണ്ടാക്കിയിരിക്കുന്നത് സ്വപ്‌നങ്ങള്‍ കൊണ്ടാണ്."
ഉണ്ണിക്കുട്ടന്‍ ആവേശത്തോടെ എണീറ്റിരുന്നു.
" അമ്മേ....ഇതില്‍ അമ്മേടെ സ്വപ്നം ഏതാ...?"
വെളുവെളുത്ത്, ഉരുണ്ട മുഖത്തോടെ , കുടുകുടാ ചിരിച്ചു നില്‍ക്കുന്ന അമ്പിളി മാമനെ ചൂണ്ടി അമ്മ പറഞ്ഞു.
" അത് ഞാനെന്‍റെ ഉണ്ണിക്കുട്ടനെ സ്വപ്നം കണ്ടതാ..."
"സത്യായിട്ടും..?" അവന്‍ വിശ്വാസം വരാതെ ചോദിച്ചു
" സത്യായിട്ടും... ദേ. നോക്യേ, അമ്പിളി മാമന്‍റെ മുഖത്ത് ഉണ്ണിക്കുട്ടന്റെ പോലെ നുണക്കുഴി കണ്ടോ? "
അവന്‍ സന്തോഷത്തോടെ അമ്മയെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു.
മുറ്റത്ത്‌ മിന്നാമിനുങ്ങുകള്‍ പാറി നടന്നു.
" ദേ.. അമ്മേ നോക്യേ ആരെ ഒക്കെയോ സ്വപ്‌നങ്ങള്‍ താഴെ വീണു പോയിരിക്കുന്നു."
അമ്മക്ക് ചിരി വന്നു.." കുട്ടാ... അതൊക്കെ കുഞ്ഞു കിനാക്കള്‍ ആയിരിക്കും..വീണു പോവാതിരിക്കണമെങ്കില്‍ നമ്മള്‍ വല്യ കിനാക്കള്‍ കാണണം..."
വീണുപോയ സ്വപ്നങ്ങളെ കുറിച്ച് ആലോജിച്ചപ്പോ ഉണ്ണിക്കുട്ടന് സങ്കടം വന്നു.
" അപ്പൊ നടക്കാതെ പോയ സ്വപ്നങ്ങള്‍ക്ക് എന്ത് പറ്റും അമ്മേ..?"
തുരുതുരാ മിന്നി നില്‍ക്കുന്ന കുറെ കുഞ്ഞു നക്ഷത്രങ്ങളെ ചൂണ്ടി അമ്മ പറഞ്ഞു.
" ജീവിചിരിക്കുന്നവരുടെയും മരിച്ചുപോയവരുടെയും ഒക്കെ നടക്കാതെ പോയ സ്വപ്‌നങ്ങള്‍ ആണ് കുട്ടാ അത്...പാവം സങ്കടത്തോടെ കണ്ണ് ചിമ്മുന്നതാ.."
ഉം....അവന്‍ മൂളിക്കേട്ടു.
''അതില്‍ കുഞ്ഞേച്ചിയുടെ സ്വപ്നങ്ങളും ഉണ്ടാകുമോ അമ്മേ? '' ചുവരില്‍ തൂക്കിയിട്ട കുഞ്ഞെച്ചിയുടെ ചിത്രം കണ്ടപ്പോള്‍ അവനു കണ്ണുനിറഞ്ഞു.
"ഉം..." അമ്മ അവനെ ചേര്‍ത്തു പിടിച്ചു.
ക്രൂരമായി കൊല്ലപ്പെട്ട സ്വപ്‌നങ്ങള്‍ അവരെ നോക്കി കണ്ണിറുക്കി.
അമ്മ സ്വപ്നങ്ങളുടെ കഥ തുടര്‍ന്നു.
ഉണ്ണിക്കുട്ടന്‍ കഥയില്‍ അലിഞ്ഞു അമ്മയുടെ ചുമലില്‍ തല ചായ്ച്ചു ഉറങ്ങി.
രാത്രി രണ്ടു മണി , ഓഫീസ് ഫോണ്‍ ബെല്ലടിച്ചു.അമേരിക്കയില്‍ നിന്നുള്ള ക്ലയന്റ് കോള്‍.അയാള്‍ ഓര്‍മ്മകളില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു.അടുത്ത വര്‍ക്കിംഗ് സെഷന് അയാള്‍ പെട്ടന്ന് റെഡിയായി.കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കോഡുകള്‍ തിരക്കിട്ട് പാഞ്ഞു.അയാള്‍ പെട്ടന്നൊരു റോബോട്ട് ആയി മാറി.
സായിപ്പിന്‍റെ തെറിവിളികളും , ടാര്‍ഗറ്റ് കമ്പ്ലീറ്റ് ചെയ്യാനുള്ള ബാക്കി ജോലികളും തീര്‍ത്തു ജീവച്ഛവമായി അയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങി.
പുറത്തു നല്ല മഴ..അയാള്‍ മഴയിലേക്ക്‌ നടന്നു.അമ്പിളി മാമനെ കാണാന്‍ ഉണ്ടായിരുന്നില്ല.മഴമേഖങ്ങള്‍ക്ക് ഇടയിലൂടെ ഒന്നുരണ്ടു കുഞ്ഞു നക്ഷത്രങ്ങളെ അയാളെ നോക്കി കണ്ണുചിമ്മി.

Protected by Copyscape DMCA Takedown Notice Infringement Search Tool