"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2016

നക്ഷത്രങ്ങള്‍

-ഷിബിന്‍ ബാലകൃഷ്ണന്‍




"അമ്മേ... നക്ഷത്രങ്ങള്‍ എങ്ങനെയാ ഉണ്ടാകുന്നെ?
അമ്മയുടെ മടിയില്‍ തലചായ്ച്ച് ആകാശം നോക്കി കിടക്കവേ അവന്‍ ചോദിച്ചു.
" ഉണ്ണീ.... ഈ നക്ഷത്രങ്ങള്‍ ഒക്കെ മനുഷ്യന്മാര് കാണുന്ന സ്വപ്‌നങ്ങള്‍ ആണ്.ഓരോരുത്തരും സ്വപ്നം കാണുമ്പോള്‍ ആകാശത്ത് പുതിയ നക്ഷത്ര കുഞ്ഞുങ്ങള്‍ പിറന്നു വീഴും.
അവന്‍ കൌതുകത്തോടെ ആകാശത്തേക്ക് നോക്കി.
" ലോകത്ത് എന്തുമാത്രം സ്വപ്‌നങ്ങള്‍ ആണല്ലേ അമ്മേ.. ആ കുഞ്ഞു നക്ഷത്രം ഒരു കുഞ്ഞു സ്വപ്നം ആയിരിക്കും വല്യ നക്ഷത്രം വല്യ സ്വപ്നോം..."
വല്യ കണ്ടുപിടുത്തം നടത്തിയ പോലെ അവന്‍ അമ്മയെ നോക്കി.
"ഉണ്ണിക്കുട്ടാ... ലോകത്ത് കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ട്..നമ്മളൊന്നും ഇരുന്നു എണ്ണിയാല്‍ തീരാത്തത്ര..അതായത് എണ്ണിയാല്‍ തീരാത്തത്ര സ്വപ്‌നങ്ങള്‍. ഈ പ്രപഞ്ചം തന്നെ ഉണ്ടാക്കിയിരിക്കുന്നത് സ്വപ്‌നങ്ങള്‍ കൊണ്ടാണ്."
ഉണ്ണിക്കുട്ടന്‍ ആവേശത്തോടെ എണീറ്റിരുന്നു.
" അമ്മേ....ഇതില്‍ അമ്മേടെ സ്വപ്നം ഏതാ...?"
വെളുവെളുത്ത്, ഉരുണ്ട മുഖത്തോടെ , കുടുകുടാ ചിരിച്ചു നില്‍ക്കുന്ന അമ്പിളി മാമനെ ചൂണ്ടി അമ്മ പറഞ്ഞു.
" അത് ഞാനെന്‍റെ ഉണ്ണിക്കുട്ടനെ സ്വപ്നം കണ്ടതാ..."
"സത്യായിട്ടും..?" അവന്‍ വിശ്വാസം വരാതെ ചോദിച്ചു
" സത്യായിട്ടും... ദേ. നോക്യേ, അമ്പിളി മാമന്‍റെ മുഖത്ത് ഉണ്ണിക്കുട്ടന്റെ പോലെ നുണക്കുഴി കണ്ടോ? "
അവന്‍ സന്തോഷത്തോടെ അമ്മയെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു.
മുറ്റത്ത്‌ മിന്നാമിനുങ്ങുകള്‍ പാറി നടന്നു.
" ദേ.. അമ്മേ നോക്യേ ആരെ ഒക്കെയോ സ്വപ്‌നങ്ങള്‍ താഴെ വീണു പോയിരിക്കുന്നു."
അമ്മക്ക് ചിരി വന്നു.." കുട്ടാ... അതൊക്കെ കുഞ്ഞു കിനാക്കള്‍ ആയിരിക്കും..വീണു പോവാതിരിക്കണമെങ്കില്‍ നമ്മള്‍ വല്യ കിനാക്കള്‍ കാണണം..."
വീണുപോയ സ്വപ്നങ്ങളെ കുറിച്ച് ആലോജിച്ചപ്പോ ഉണ്ണിക്കുട്ടന് സങ്കടം വന്നു.
" അപ്പൊ നടക്കാതെ പോയ സ്വപ്നങ്ങള്‍ക്ക് എന്ത് പറ്റും അമ്മേ..?"
തുരുതുരാ മിന്നി നില്‍ക്കുന്ന കുറെ കുഞ്ഞു നക്ഷത്രങ്ങളെ ചൂണ്ടി അമ്മ പറഞ്ഞു.
" ജീവിചിരിക്കുന്നവരുടെയും മരിച്ചുപോയവരുടെയും ഒക്കെ നടക്കാതെ പോയ സ്വപ്‌നങ്ങള്‍ ആണ് കുട്ടാ അത്...പാവം സങ്കടത്തോടെ കണ്ണ് ചിമ്മുന്നതാ.."
ഉം....അവന്‍ മൂളിക്കേട്ടു.
''അതില്‍ കുഞ്ഞേച്ചിയുടെ സ്വപ്നങ്ങളും ഉണ്ടാകുമോ അമ്മേ? '' ചുവരില്‍ തൂക്കിയിട്ട കുഞ്ഞെച്ചിയുടെ ചിത്രം കണ്ടപ്പോള്‍ അവനു കണ്ണുനിറഞ്ഞു.
"ഉം..." അമ്മ അവനെ ചേര്‍ത്തു പിടിച്ചു.
ക്രൂരമായി കൊല്ലപ്പെട്ട സ്വപ്‌നങ്ങള്‍ അവരെ നോക്കി കണ്ണിറുക്കി.
അമ്മ സ്വപ്നങ്ങളുടെ കഥ തുടര്‍ന്നു.
ഉണ്ണിക്കുട്ടന്‍ കഥയില്‍ അലിഞ്ഞു അമ്മയുടെ ചുമലില്‍ തല ചായ്ച്ചു ഉറങ്ങി.
രാത്രി രണ്ടു മണി , ഓഫീസ് ഫോണ്‍ ബെല്ലടിച്ചു.അമേരിക്കയില്‍ നിന്നുള്ള ക്ലയന്റ് കോള്‍.അയാള്‍ ഓര്‍മ്മകളില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു.അടുത്ത വര്‍ക്കിംഗ് സെഷന് അയാള്‍ പെട്ടന്ന് റെഡിയായി.കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കോഡുകള്‍ തിരക്കിട്ട് പാഞ്ഞു.അയാള്‍ പെട്ടന്നൊരു റോബോട്ട് ആയി മാറി.
സായിപ്പിന്‍റെ തെറിവിളികളും , ടാര്‍ഗറ്റ് കമ്പ്ലീറ്റ് ചെയ്യാനുള്ള ബാക്കി ജോലികളും തീര്‍ത്തു ജീവച്ഛവമായി അയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങി.
പുറത്തു നല്ല മഴ..അയാള്‍ മഴയിലേക്ക്‌ നടന്നു.അമ്പിളി മാമനെ കാണാന്‍ ഉണ്ടായിരുന്നില്ല.മഴമേഖങ്ങള്‍ക്ക് ഇടയിലൂടെ ഒന്നുരണ്ടു കുഞ്ഞു നക്ഷത്രങ്ങളെ അയാളെ നോക്കി കണ്ണുചിമ്മി.
"അമ്മേ... നക്ഷത്രങ്ങള്‍ എങ്ങനെയാ ഉണ്ടാകുന്നെ?
അമ്മയുടെ മടിയില്‍ തലചായ്ച്ച് ആകാശം നോക്കി കിടക്കവേ അവന്‍ ചോദിച്ചു.
" ഉണ്ണീ.... ഈ നക്ഷത്രങ്ങള്‍ ഒക്കെ മനുഷ്യന്മാര് കാണുന്ന സ്വപ്‌നങ്ങള്‍ ആണ്.ഓരോരുത്തരും സ്വപ്നം കാണുമ്പോള്‍ ആകാശത്ത് പുതിയ നക്ഷത്ര കുഞ്ഞുങ്ങള്‍ പിറന്നു വീഴും.
അവന്‍ കൌതുകത്തോടെ ആകാശത്തേക്ക് നോക്കി.
" ലോകത്ത് എന്തുമാത്രം സ്വപ്‌നങ്ങള്‍ ആണല്ലേ അമ്മേ.. ആ കുഞ്ഞു നക്ഷത്രം ഒരു കുഞ്ഞു സ്വപ്നം ആയിരിക്കും വല്യ നക്ഷത്രം വല്യ സ്വപ്നോം..."
വല്യ കണ്ടുപിടുത്തം നടത്തിയ പോലെ അവന്‍ അമ്മയെ നോക്കി.
"ഉണ്ണിക്കുട്ടാ... ലോകത്ത് കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ട്..നമ്മളൊന്നും ഇരുന്നു എണ്ണിയാല്‍ തീരാത്തത്ര..അതായത് എണ്ണിയാല്‍ തീരാത്തത്ര സ്വപ്‌നങ്ങള്‍. ഈ പ്രപഞ്ചം തന്നെ ഉണ്ടാക്കിയിരിക്കുന്നത് സ്വപ്‌നങ്ങള്‍ കൊണ്ടാണ്."
ഉണ്ണിക്കുട്ടന്‍ ആവേശത്തോടെ എണീറ്റിരുന്നു.
" അമ്മേ....ഇതില്‍ അമ്മേടെ സ്വപ്നം ഏതാ...?"
വെളുവെളുത്ത്, ഉരുണ്ട മുഖത്തോടെ , കുടുകുടാ ചിരിച്ചു നില്‍ക്കുന്ന അമ്പിളി മാമനെ ചൂണ്ടി അമ്മ പറഞ്ഞു.
" അത് ഞാനെന്‍റെ ഉണ്ണിക്കുട്ടനെ സ്വപ്നം കണ്ടതാ..."
"സത്യായിട്ടും..?" അവന്‍ വിശ്വാസം വരാതെ ചോദിച്ചു
" സത്യായിട്ടും... ദേ. നോക്യേ, അമ്പിളി മാമന്‍റെ മുഖത്ത് ഉണ്ണിക്കുട്ടന്റെ പോലെ നുണക്കുഴി കണ്ടോ? "
അവന്‍ സന്തോഷത്തോടെ അമ്മയെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു.
മുറ്റത്ത്‌ മിന്നാമിനുങ്ങുകള്‍ പാറി നടന്നു.
" ദേ.. അമ്മേ നോക്യേ ആരെ ഒക്കെയോ സ്വപ്‌നങ്ങള്‍ താഴെ വീണു പോയിരിക്കുന്നു."
അമ്മക്ക് ചിരി വന്നു.." കുട്ടാ... അതൊക്കെ കുഞ്ഞു കിനാക്കള്‍ ആയിരിക്കും..വീണു പോവാതിരിക്കണമെങ്കില്‍ നമ്മള്‍ വല്യ കിനാക്കള്‍ കാണണം..."
വീണുപോയ സ്വപ്നങ്ങളെ കുറിച്ച് ആലോജിച്ചപ്പോ ഉണ്ണിക്കുട്ടന് സങ്കടം വന്നു.
" അപ്പൊ നടക്കാതെ പോയ സ്വപ്നങ്ങള്‍ക്ക് എന്ത് പറ്റും അമ്മേ..?"
തുരുതുരാ മിന്നി നില്‍ക്കുന്ന കുറെ കുഞ്ഞു നക്ഷത്രങ്ങളെ ചൂണ്ടി അമ്മ പറഞ്ഞു.
" ജീവിചിരിക്കുന്നവരുടെയും മരിച്ചുപോയവരുടെയും ഒക്കെ നടക്കാതെ പോയ സ്വപ്‌നങ്ങള്‍ ആണ് കുട്ടാ അത്...പാവം സങ്കടത്തോടെ കണ്ണ് ചിമ്മുന്നതാ.."
ഉം....അവന്‍ മൂളിക്കേട്ടു.
''അതില്‍ കുഞ്ഞേച്ചിയുടെ സ്വപ്നങ്ങളും ഉണ്ടാകുമോ അമ്മേ? '' ചുവരില്‍ തൂക്കിയിട്ട കുഞ്ഞെച്ചിയുടെ ചിത്രം കണ്ടപ്പോള്‍ അവനു കണ്ണുനിറഞ്ഞു.
"ഉം..." അമ്മ അവനെ ചേര്‍ത്തു പിടിച്ചു.
ക്രൂരമായി കൊല്ലപ്പെട്ട സ്വപ്‌നങ്ങള്‍ അവരെ നോക്കി കണ്ണിറുക്കി.
അമ്മ സ്വപ്നങ്ങളുടെ കഥ തുടര്‍ന്നു.
ഉണ്ണിക്കുട്ടന്‍ കഥയില്‍ അലിഞ്ഞു അമ്മയുടെ ചുമലില്‍ തല ചായ്ച്ചു ഉറങ്ങി.
രാത്രി രണ്ടു മണി , ഓഫീസ് ഫോണ്‍ ബെല്ലടിച്ചു.അമേരിക്കയില്‍ നിന്നുള്ള ക്ലയന്റ് കോള്‍.അയാള്‍ ഓര്‍മ്മകളില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു.അടുത്ത വര്‍ക്കിംഗ് സെഷന് അയാള്‍ പെട്ടന്ന് റെഡിയായി.കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കോഡുകള്‍ തിരക്കിട്ട് പാഞ്ഞു.അയാള്‍ പെട്ടന്നൊരു റോബോട്ട് ആയി മാറി.
സായിപ്പിന്‍റെ തെറിവിളികളും , ടാര്‍ഗറ്റ് കമ്പ്ലീറ്റ് ചെയ്യാനുള്ള ബാക്കി ജോലികളും തീര്‍ത്തു ജീവച്ഛവമായി അയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങി.
പുറത്തു നല്ല മഴ..അയാള്‍ മഴയിലേക്ക്‌ നടന്നു.അമ്പിളി മാമനെ കാണാന്‍ ഉണ്ടായിരുന്നില്ല.മഴമേഖങ്ങള്‍ക്ക് ഇടയിലൂടെ ഒന്നുരണ്ടു കുഞ്ഞു നക്ഷത്രങ്ങളെ അയാളെ നോക്കി കണ്ണുചിമ്മി.

തിങ്കളാഴ്‌ച, ജൂലൈ 18, 2016

കുട്ടിക്കാലത്തിലേക്ക് ഒരു കടലാസ് തോണി

-ഷിബിന്‍ ബാലകൃഷ്ണന്‍

പെരും മഴ പെയ്യുമ്പോള് കുട്ടിക്കാലത്തിലേക്ക് ഒരു കടലാസ് തോണി തുഴയണം.പുതുമഴ മണ്ണിനെ പുണരുന്ന മണം ആസ്വതിക്കണം.ഉറവപൊട്ടിയ ഇടവഴികളില് വച്ച് നെറ്റിയാപോട്ടന് മീനുകളെ പിടിച്ച് ചില്ലുകുപ്പിയില് ഇടണം.അക്ക്വോറിയവും ഗോള്ഡ് ഫിഷും ഒക്കെ ഉള്ള കൂട്ടുകരനോടുള്ള അസൂയ മാറ്റണം. സങ്കടം വരുമ്പോള് അതിനെ തിരിച്ചു ഒഴുക്കിവിട്ട് ചിരിക്കണം. മഴ പെയ്യുമ്പോള് അച്ഛമ്മയുടെ മടിയില് ഇരുന്നു തീരാത്ത കഥകള് കേള്ക്കണം.കേട്ട കഥകളിലെ ആലിപ്പഴം വീഴുന്നതും കാത്തു കണ്ണിമ വെട്ടാതെ കാത്തിരിക്കണം.ആലിപ്പഴം ഒരിക്കലും കണ്ടില്ലെങ്കിലും പിന്നെയും മോഹിക്കണം.വറുതിക്കാലത്തെ വൈകുന്നേരങ്ങളില് പഞ്ചസാര ഇല്ലാത്ത കട്ടന്‍ ചായക്ക് തേങ്ങാപ്പൂളും കൂട്ടികഴിച്ച് മഴയുടെ തണുപ്പിനോട് കൂട്ടുകൂടണം.ചക്കക്കാലം കഴിയുമ്പോള് ചേമ്പിന് തണ്ടിന്റെയും മുരിങ്ങ ഇലയുടെയും ഒക്കെ കൂട്ടാനും കൂട്ടി റേഷനരിയുടെ ഒട്ടുന്ന ചോറുണ്ണണം.മഴപോലെ പെയ്യുന്ന അമ്മയുടെ സങ്കടങ്ങള്ക്ക് കാതുകൊടുക്കണം. ഓടുപോട്ടിച്ചു മഴ പെയ്യുമ്പോള് അതില് തോണി ഒഴുക്കണം.പുള്ളിക്കുടയും ചൂടി സ്കൂളില് പോണം.യാത്രയില് മുന്നിലേക്ക് ചാടി വീഴുന്ന പോക്കാച്ചി തവളകളെ കണ്ണുരുട്ടി പേടിപ്പിക്കണം.സ്കൂള് വിട്ടു വരുബോള് മഴ വെള്ളത്തിലും ചളി വെള്ളത്തിലും ആറാടി ചന്ദനകളര് യൂനിഫോമിന്റെ കളര് മാറ്റണം.മഴ നനഞ്ഞതിനു അമ്മയോട് വഴക്ക് കേള്ക്കണം.ആ വഴക്ക് കേട്ടു പതുങ്ങി വന്നിരുന്ന പനി പേടിച്ചു പമ്പകടക്കുന്നത് നോക്കി ചിരിക്കണം.കാറ്റ് വന്ന് മണ്ണെണ്ണ വിളക്ക് കെടുത്തുന്നത് വരെ പഠിക്കണം.പുസ്തകം മടക്കി വച്ച് മഴയുടെ താരാട്ട് കേട്ട് ഉറങ്ങണം.ഉണങ്ങാത്ത യൂണിഫോമും ഇട്ട് അടുത്ത ദിവസം വീണ്ടും സ്കൂളില് പോണം.മലയാളം ക്ലാസ്സില് ഇരുന്നു മഴപ്പാട്ട് പാടണം.

" ചറ പറ ചറ പറ പെയ്യുന്നു
ചാടുകുടു ചാടുകുടു കേള്‍ക്കുന്നു
മാനത്തപ്പന്‍ പത്തായത്തില്‍ തേങ്ങ പെറുക്കി ഇടുന്നല്ലോ...."


പേരും മഴ പെയ്യുന്നു..... മണ്ണിലും...മനസ്സിലും....

ചൊവ്വാഴ്ച, ഏപ്രിൽ 26, 2016

-ഷിബിന്‍  ബാലകൃഷ്ണന്‍


പടം കഴിഞ്ഞിറങ്ങുമ്പോള്‍ കഥയും കഥാപാത്രങ്ങളും നമ്മുടെ കൂടെ ഇറങ്ങിപോരുകയും വിടാതെ പിന്തുടരുകയും ചെയ്യുമ്പോഴാണ് സിനിമ എന്ന കലാ രൂപം മനോഹരമായി അനുഭവപ്പെടുന്നത്.അങ്ങനെ നോക്കുമ്പോള്‍ ലീല ഈ വര്ഷം ഇറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെ യാണ്.കുട്ടിയപ്പന്റെ(ബിജു മേനോന്‍ ) വികലമായ ഒരു ലൈംഗിക സ്വപ്നവും,അത് സാധിച്ച് എടുക്കാനുള്ള അയാളുടെ യാത്രയും ആണ് ഈ സിനിമയുടെ കാതല്‍.ഉണ്ണി ആറിന്റെ ലീല എന്ന കഥക്ക് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം വെട്ടയുടെയും വെട്ടയാടപ്പെടലിന്റെയും കഥയാണ്‌.സ്വന്തം പിതാവിനാല്‍ പീടിപ്പിക്കപെട്ടു മറ്റുള്ളവര്‍ക്ക് മുന്നില്‍ കാഴ്ച്ചവേക്കപെടുന്ന ലീല എന്ന പതിനേഴുകാരി അവളുടെ നിര്‍വികാരമായ മുഖം എളുപ്പത്തില്‍ മാഞ്ഞു പോകില്ല. അച്ഛാ എന്ന നിലവിളിക്കപ്പുറം ഒരക്ഷരം ലീല ഉരിയാടുന്നില്ല എങ്കിലും അവളുടെ മൌനം തന്നെ ഒരുപാടുച്ചതില്‍ നമ്മോടു പലതും പറയുന്നുണ്ട്.നര്‍മത്തിന്റെ അകമ്പടിയോടെ പതിഞ്ഞ സ്വരത്തില്‍ ആരംഭിക്കുന്ന പടം പതിയെ രസിപ്പിച് മുന്നേറി പ്രേക്ഷകരെ പിടിച്ചിരുത്തി അവസാനം ചങ്കിടിപ്പ് കൂട്ടി നല്ലൊരു ഷോക്ക് കൊടുത്ത് വിടുന്നുണ്ട്.
പടം കണ്ടു കഴിഞ്ഞാല്‍ കുട്ടിയപ്പനായി ബിജുമേനോന്‍ അല്ലാതെ മുമ്പ് കേട്ടത് പോലെ മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.അഥവാ അവരരരെങ്കിലും ചെയ്തിരുന്നെങ്കില്‍ പടത്തിന്റെ മൂട് വേറൊരു രീതിയില്‍ ആയേനെ.ഇട്ടിയപ്പന്റെ കൂട്ടുകാരന്‍ പിള്ളച്ചനായി വിജയരാഖവനും പെണ്ണ് ബ്രോകര്‍ ദാസപ്പാപ്പിയായി ആയി ഇന്ദ്രന്‍സും ലീലയായി പാര്‍വതിയും തങ്ങളുടെ കഥാപാത്രങ്ങളോട് നൂറല്ല നൂടിപതു ശതമാനം നീതി പുലര്‍ത്തി... ലീലയുടെ അച്ഛന്‍ തങ്കപ്പന്‍ നായര്‍ അയി ജഗതീഷിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്.ജഗതീഷിന്റെ കരിയറിലെ മികച്ചൊരു വേഷം തന്നെയാണ് തങ്കപ്പന്‍ നായര്‍.മറ്റുകധാപത്രങ്ങള്‍ ഒരാനയും കുട്ടിയപ്പന്റെ കറുത്ത കണ്ണടയും ആണ്.തന്റെ നിസ്സഹായത കണ്ണിലൂടെ മറ്റുള്ളവര്‍ വയിചെടുക്കാതിരിക്കാന്‍ പലപ്പോഴും അയാളത് എടുത്ത് വെക്കുന്നുണ്ട്.
ഇക്കിളി രംഗങ്ങള്‍ ഉള്‍പെടുത്താന്‍ ഒരുപാട് അവസരങ്ങളും സാധ്യതകളും ഉണ്ടായിരുന്ന കഥ അതൊന്നും ഇല്ലാതെ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നതില്‍ സംവിധായകള്‍ വിജയിച്ചു എന്ന് പറയുമ്പോഴും കുടുംബത്തോടൊപ്പം പോയി കണ്ടിരിക്കാന്‍ പറ്റിയ ഒരു ചിത്രം അല്ല ലീല.
മുന്നറിയിപ്പിലെ സി കെ രാഖവന്‍, ചാര്‍ലി തുടങ്ങിയ അസാധാരണ സ്വഭാവവും അല്പം കിരുക്കും ഉള്ള ഉണ്ണി ആറിന്‍റെ നായകന്‍ മാരുടെ കൂട്ടത്തില്‍ തന്നെയാണ് കുട്ടിയപ്പന്റെയും സ്ഥാനം.സൂക്ഷിച്ചു നോക്കിയാല്‍ ആന്തരികമായി എല്ലാവരും ഒരാളാണെന്ന് തോന്നുകയും ചെയ്യും.രഞ്ജിത്ത് തന്റെ നായക സങ്കല്പത്തിന് ലീലയില്‍ എത്തി നില്കുമ്പോഴും മാറ്റം ഒന്നും വന്നിട്ടില്ല.മംഗലശ്ശേരി നീലകണ്ഠനെയും, ഇന്ദു ചൂഡനേയും, കാര്‍ത്തികേയനേയും തുടര്‍ന്ന് വന്ന മറ്റു പല മാടമ്പി നായകന്‍ മാരെയും പോലെ കള്ളുകുടിയും പെണ്ണ്‍പിടിയും വമ്പതരങ്ങളും ഒക്കെയായി നടക്കുന്ന നായകന്‍ അവസാനം അയാളിലെ നന്മ കണ്ടെത്തല്‍... മാനസാന്തരം... തുടങ്ങിയ രഞ്ജിത്തിന്റെ സ്ഥിരം പാറ്റണില്‍ നില്‍ക്കുന്ന ഒരു നായകന്‍ തന്നെയാണ് ലീലയിലെ കുട്ടിയപ്പനും.ശക്തരായ നായികമാരെ കാണിക്കുമ്പോഴും അവസാനം വരെ പുരുഷതിപത്യവും വേട്ടയാടലും അതിന്റെ വന്യതയും ഒക്കെ എല്ലാ രഞ്ജിത്ത് സിനിമകളിലെയും പോലെ ഈ സിനിമയിലും കാണാം.എങ്കിലും പറഞ്ഞു വെക്കുന്നുണ്ട് ഒന്ന് പോയാല്‍ തീരുന്നത്തെ ഉള്ളു ആണിന്റെ വീറും വാശിയും എന്ന്. രഞ്ജിത്തും ഉണ്ണിആറും സ്ഥിരം രീതികള്‍ പിന്തുടരുമ്പോഴും ആ രണ്ടു പാറ്റെനുകളുടെ കൂടിചേരലിന് ഒരു ഭംഗി ഉണ്ട്.
ലീല എന്ന കഥക്ക് ചലച്ചിത്ര ഭാഷ്യം നല്‍കുമ്പോള്‍ കഥയില്‍ നിന്നും അല്പം മാറി സഞ്ചരിക്കാനും കഥയുടെ ഒഴുക്കിന് സിനിമക്ക് അനുയോജ്യമായി അല്പം മാറ്റം വരുത്താനും തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്.എന്നിരുന്നാലും കഥവായിച്ചപ്പോ അത് മനസ്സില്‍ ഉണ്ടാക്കിയ അസ്വസ്ഥതകള്‍ക്കും ആഘാതങ്ങളെക്കാളും ഒട്ടും കുറവല്ല സിനിമ ഉണ്ടാക്കുന്ന ഫീല്‍.സിനിമ കഴിഞ്ഞ് ലീല ഒരു പുനര്‍വായന നടത്തുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ രൂപവും ശബ്ദവും കൈവരുന്നു.കഥ വായിച്ചിട്ടില്ലാത്തവര്‍ സിനിമ കണ്ടു കഴിഞ്ഞിട്ട് വായിക്കുന്നതാവും നല്ലത്.
ബിജിപാലിന്റെ സംഗീതവും പ്രശാന്ത് രാവീന്ത്രന്റെ ക്യാമറയും ലീലയുടെ മാറ്റ് കൂട്ടുന്നു.പാട്ടിനു കാര്യമായ റോള്‍ ഒന്നും ഉണ്ടായിരുന്നില്ല.ആസ്വതിച്ചു കണ്ടിരിക്കാവുന്ന നല്ലൊരു പടം തന്നെയാണ് ലീല.

ചൊവ്വാഴ്ച, ഫെബ്രുവരി 23, 2016

The seventh day- ആറു ദിവസം ജോലി ചെയ്യുന്നത് ഏഴാം ദിവസം യാത്ര പോകാനാകുന്നു.


-ഷിബി


യാത്ര ഹരവും ലഹരിയും ആയി കാണുന്ന എഴുപതു സഞ്ചാരികള്‍, ഫേസ്ബുക്കിലെ സഞ്ചാരി ഗ്രൂപ്പിലൂടെ അല്ലാതെ പരിചയം പോലും ഇല്ലാത്തവര്‍.ഒരൊറ്റ സ്വപ്നവുമായി ഒത്തുകൂടുന്നു.കൊളുക്കുമലയിലെ സൂര്യോദയം കാണുക.അവര്ക്ക് യാത്രക്ക് ബുള്ളറ്റു വേണം എന്ന നിര്ബന്ധം ഒന്നും ഇല്ല.ഉല്ലാസ് ചേട്ടനും ടീമും പറവൂരില്‍ നിന്നും 160 കിലോമീറ്റര്‍ സൈക്കിള്‍ ഓടിച്ച് ആണ് എത്തിയത്.അഖില്‍ ആന്റണി എര്‍ണാകുളത് നിന്നും കിട്ടിയ ലോറിയിലും ബസ്സിലും അവസാനം ഐസ്ക്രീം വണ്ടിയിലും ഒക്കെയായി കഷ്ടപ്പെട്ട് സ്ഥലത്തെത്തി.ചിന്നകനാലില്‍ രാത്രി ക്യാമ്പ്‌ ഫയറില്‍ സിനിമാ കഥകളെ വരെ വെല്ലുന്ന സഞ്ചാര അനുഭവങ്ങളായിരുന്നു പലര്‍ക്കും പങ്കു വെക്കാന്‍ ഉണ്ടായിരുന്നത്. Rx-100 ബൈക്കില്‍ ലഡാക്ക് വരെ സാഹസ യാത്ര നടത്തിയ ഷെല്ലി, സൈക്കിളില്‍ ആയിരകണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച പറവൂര്‍ ബൈക്കെര്സ് ക്ലബ്.പരിപാടിക്ക് വരാന്‍ കാശില്ലാത്തത്‌ കൊണ്ട് അടക്ക പൊളിച്ചു വിറ്റ് വന്ന ഇരട്ടകളായ അഖിലും അര്‍ജുനും.വീടിന്‍റെ മെയിന്‍ വാര്‍പ്പ് നടക്കുമ്പോള്‍ ബാഗും എടുത്ത് അമ്മേ ഇപ്പൊ വരാമെന്ന് പറഞ്ഞു മുങ്ങിയ ആലപ്പുഴക്കാരന്‍ അരുണ്‍.ലൈസെന്‍സ് കിട്ടിയിട്ട് ഒരുമാസം ആയതിന്റെ ആവേശത്തില്‍ പുറപ്പെട്ട മലപ്പുറം മോന്ജന്‍സ്.അന്‍പതുകളിലും പതിനെട്ടിന്‍റെ ആവേശവുമായി സലീമ്ക്ക.മുന്നാറിലെ ചായ കുടിക്കാന്‍ വേണ്ടി മാത്രം എര്‍ണാകുളത്തു നിന്നും ബൈക്ക് ഓടിച്ച് വരുന്ന വരുന്നവര്‍, ലക്ഷണമൊത്ത സഞ്ചാരി കലൂരില്‍ ഓട്ടോ ഓടിക്കുന്ന സിബി ചേട്ടന്‍ ( Sibi Krishnaa ) ... കാഴ്ചകളിലേക്ക് ക്യാമറ കണ്ണുകളുമായി ഉറ്റു നോക്കുന്ന സലീഷേട്ടന്‍ (Saleesh N G Saleesh )..കാണാത്തമലകളും കുന്നുകളും ഒക്കെതേടിപിടിച്ചു റൈഡ് പോകുന്ന ആദര്‍ശും ( Adarsh Ks )മഹേഷും (Măhëšh S Pįłľàï ).... ഓരോരുത്തരും ഓരോ കഥാ പുസ്തകം തന്നെ ആയിരുന്നു.സുക്കറണ്ണനു നന്ദി...ഫേസ്ബുക്ക് ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഒത്തു ചേരല്‍ ഉണ്ടാകുമായിരുന്നില്ല.
സമുദ്ര നിരപ്പില്‍ നിന്നും 7000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു കൊളുക്കുമല.ഉയരം കൂടും തോറും ചായയുടെ സ്വാത് കൂടും എന്ന് വളരെ മുന്‍പേ തന്നെ മനസിലാക്കിയ ബ്രിട്ടീഷുകാര്‍ 1935 ല്‍ സ്ഥാപിച്ച ഒരു ടീ ഫാക്ടറി കൊലുക്ക് മലയിലെ സൂര്യോദയം കഴിഞ്ഞാല്‍ മറ്റൊരു ആകര്‍ഷണം ആണ്.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓര്‍ഗാനിക് തേയില തോട്ടമാണ് ഇത്.മുന്നാര്‍ ചിന്ന കനാല്‍ സൂര്യ നെല്ലി വഴി കൊളുക്കുമാലയില്‍ എത്താം.ചിന്നക്കനാലില്‍ നിന്നും പുലര്‍ച്ചെ 4 മണി മുതല്‍ ജീപ്പ് കിട്ടും.പതിനഞ്ചു കിലോമീട്ടരുകളോളം കുണ്ടും കുഴിയും പാരയും ഉരുളന്‍ കല്ലുകളും നിറഞ്ഞ പാതയിലൂടെ ശ്വാസം അടക്കിപ്പിടിച്ചുള്ള ഓഫ്‌ റോഡ്‌ യാത്ര ഒരു പ്രത്യേക അനുഭവം തന്നെയാണ്.ജീപ്പ് ഒരു സംഭവം തന്നെയാണെന്ന് നമുക്ക് മനസിലാകും.ഇതുവഴി ബൈക്ക് യാത്ര അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും റിസ്ക്‌ എടുക്കാന്‍ ധൈര്യം ഉള്ളവര്‍ക്ക് ഒരു നല്ല ഓഫ്‌ റോഡ്‌
റൈഡ്നുള്ള അവസരം ഉണ്ട്.വളഞ്ഞു പുളഞ്ഞ റോഡിലൂടെ കുന്നു കയറുമ്പോള്‍ അങ്ങ് താഴ്വരയിലെ വെളിച്ചം കാണാം.നക്ഷത്ര കുഞ്ഞുങ്ങള്‍ താഴെ വീണു പോയ പോലെ തോന്നും.ആറേഴു വര്‍ഷമായി ആ റൂട്ടിലൂടെയുള്ള ഡ്രൈവിങ്ങിന്റെ വിശേഷങ്ങളുമായി സ്റ്റീഫന്‍ ചേട്ടന്‍ ഞങ്ങള്‍ക്ക് കമ്പനി തന്നു.മല മുകളില്‍ എത്തുംമ്പഴേക്കും നമ്മളെ സ്വാഗതം ചെയ്യുന്നത് കാഴ്ച്ചയുടെ വിസ്മയങ്ങള്‍ തന്നെ ആയിരിക്കും.സൂര്യന്റെ ആദ്യ കിരണം തൊട്ടു ആകാശത്ത് വിരിയുന്ന ചിത്രങ്ങളും
വര്‍ണങ്ങളും ക്യാമറ കണ്ണുകള്‍ക്ക്‌ പൂര്‍ണമായും പിടിച്ചെടുക്കുന്നതിന് പരിധിയുണ്ട്.അത് കണ്ട് തന്നെ ആസ്വതിക്കണം.വെളിച്ചം വീഴുന്നതിനു അനുസരിച്ച് അകലെ മല നിരകള്‍ തെളിഞ്ഞു വരും.ചുവപ്പില്‍ നിന്നും പച്ചയിലെക്കുള്ള പരിണാമം, താഴെ ഒഴുകുന്ന മഞ്ഞ്...ഒരു നിമിഷം പ്രകൃതിയില്‍ ലയിച്ചു ഇല്ലാതായി തീരുന്ന സുന്ദര അനുഭവം.സൂര്യോദയം കഴിഞ്ഞാല്‍ നടന്നു കാണാന്‍ പച്ച വിരിച്ച തേയില തോട്ടങ്ങളുണ്ട്.നല്ലൊരു ചായ കുടിക്കണം എന്നൊരു ആഗ്രഹം ഉണ്ടെങ്കില്‍ ഫാക്ടറിക്ക് അടുത്ത തന്നെ ഒരു ചായ കടയുണ്ട്.തിരിച്ച് കുന്നിരങ്ങുംബഴേക്കും ഒരു ജന്മം മുഴുവന്‍ ഓര്‍ത്തു വെക്കാനുള്ള കാഴ്ച്ചകള്‍ മനസ്സില്‍ പകര്‍ന്നിട്ടുണ്ടാകും.യാത്രകള്‍ മനോഹരമാകുന്നതും അപ്പോഴാണ്‌.

തിങ്കളാഴ്‌ച, ഫെബ്രുവരി 01, 2016

പഴയ പുസ്തകത്തിന്‍റെ മണം

-ഷിബി

പഴയ പുസ്തകത്തിന്‍റെ മണം ഇഷ്ടാണോ?
ഇതെന്തൊരു ചോദ്യം എന്നാകും. ജൂണ്‍ മാസത്തിലെ മഴ നനഞ്ഞ പുതിയ യുനിഫോമിന്റെ മണം..., പുള്ളിക്കുടയുടെ മണം...ഗള്‍ഫീന്ന് കൊണ്ടുവന്ന പെന്നുകൊണ്ട് എഴുതിയ നോട്ടുബുക്കിന്‍റെ മണം.. പുതിയ പുസ്തകത്തിന്‍റെ മണം....ഇതൊക്കയല്ലേ നമ്മുടെ നൊസ്റ്റാള്‍ജിയ. പക്ഷെ എന്റെ ഓര്‍മകള്‍ക്ക് ഇപ്പഴും പഴയ പുസ്തകത്തിന്‍റെ മണം ആണ്.അനു തന്ന പുസ്തകത്തിലെ കുട്ടികൂറ പൌഡര്റിന്റെ മണം( അവള്‍ അത് ഇടക്ക് എടുത്ത് പൂശാന്‍ വച്ചതാണോ അല്ല പുസ്തകത്തിന്‌ മണം വരുത്താന്‍ വച്ചതാനോന്നു അറിയില്ല.)... കുട്ടന്‍ തന്ന പുസ്തകങ്ങളിലെ കരിഞ്ഞ കാറ്റാടി ഇലയുടെ മണം..അന്ന് വെളിച്ചം കാണാതെ വച്ചു വിരിയിക്കാന്‍ മയില്‍ പീലി കിട്ടാത്തത് കൊണ്ട് കാറ്റാടി മരത്തിന്‍റെ ഇല അടവച്ച് വെറുതെയെങ്കിലും കാതിരിക്കരുണ്ടായിരുന്നു ഞങ്ങള്‍..പുസ്തകം തീനി പുഴുവിന്റെ മണം..മണ്ണെണ്ണ വിളക്കിന്റെ പുകയുടെ മണം..വായന ശാലയിലെ പുസ്തകെട്ടുകള്‍ക്കിടയില്‍ നിന്ന് തപ്പിയെടുക്കുന്ന പെജിളകിയ കഥാ പുസ്തകത്തിന്‍റെ മണം..ഓര്‍മകള്‍ക്കും പഴമയുടെ മണം..
ആ കാലത്ത് സ്കൂള്‍ പൂട്ടിയാല്‍ ആദ്യത്തെ പരിപാടി അടുത്ത കൊല്ലത്തേക്കുള്ള പുസ്തകം മുതിര്‍ന്ന ക്ലാസ്സുകാരുടെ അടുത്ത് ആദ്യമേ പറഞ്ഞു വെക്കല്‍ ആണ്.അല്ലെങ്കില്‍ പിന്നെ കിട്ടി എന്ന് വരില്ല.ഇന്നത്തെ പോലെ സ്കൂളില്‍ പോവുന്ന എല്ലാരും പാസ്സാകുന്ന കാലം അല്ലാത്തത് കൊണ്ട് റിസള്‍ട്ട് വന്നിട്ട് തരാം എന്നാകും മറുപടി. അതുകൊണ്ട് തന്നെ അവര് പാസ്സാകണേ എന്ന് നമ്മളും പ്രാര്‍ഥിക്കും.അങ്ങനെ നമ്മടെ പ്രാര്‍ത്ഥനയുടെ ഫലം കൊണ്ട് അവരങ്ങ്‌ പാസ്സാകും. വീണ്ടും ചെല്ലുമ്പോ അല്‍പ്പം വിഷമത്തോടെ അവര് പുസ്തകം എടുത്ത് തരും.ഒരുകൊല്ലം മുഴുവന്‍ പഠിച്ച പുസ്തകതോടുള്ള ആദ്മ ബന്ധം കൊണ്ടുള്ള വിഷമം അല്ലാ എന്ന് അടുത്ത ഡയലോഗ് കേട്ടാല്‍ മനസിലാകും.
“ പുസ്തകം വേറെ ആര്‍ക്കെങ്കിലും കൊടുത്തിരുന്നേല്‍ പകുതി കാശ് കിട്ടിയേനെ.നിന്‍റെ അടുത്ത് നിന്നും ഇപ്പൊ എങ്ങനാ കാശ് മേടിക്കുന്നെ.”
അത് കേട്ടില്ലെന്നു നടിച്ചു സന്തോഷത്തോടെ ഞാന്‍ പുസ്തകം വാങ്ങും.വീട്ടില്‍ എത്തിയാല്‍ ആദ്യത്തെ പണി അറ്റം മടങ്ങിയ പേജുകളൊക്കെ നിവര്‍ത്തി നേരെയാക്കള്‍ ആണ്.എന്നിട്ട് അതിനു മുകളില്‍ കനമുള്ള വല്ലതും എടുത്ത് വെക്കും.പിറ്റേ ദിവസത്തേക്ക് നിവര്‍ന്നോളും.ഉപ്പൂത്തി മരത്തിന്‍റെ തളിരു ഭാഗം പൊട്ടിച്ചാല്‍ ഉരി വരുന്ന കറ നല്ല പശയാണ്. അതെടുത്തു പറഞ്ഞുപോയ ചട്ടയും കീറിയ പേജുകളും ഒക്കെ ഒട്ടിച് പുസ്തകത്തെ കുട്ടപ്പനാക്കി എടുക്കുന്നതാണ് അടുത്ത ഘട്ടം.അത് കഴിഞ്ഞ് നല്ല ബ്രൌണ്‍ പേപ്പര്‍ വാങ്ങി വൃത്തിയായി പൊതിഞ്ഞു അതില്‍ നെയിം സ്ലിപ്പ് ഒക്കെ ഒട്ടിച്ചു പത്രാസ് ആക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും, വിലകൂടിയ ആഗ്രഹം ആയതുകൊണ്ട് അതങ്ങ് വേണ്ടെന്നു വെക്കും.അടുത്ത ഒപ്ഷന്‍ പത്രം ആണ്.സ്പോര്‍ട്സ് പേജില്‍ , സെഞ്ചുറി അടിച്ചു, ബാറ്റും ഹെല്‍മെറ്റും പൊക്കി അട്ടം നോക്കി നില്‍ക്കുന്ന സച്ചിന്റെ ചിത്രം ഉണ്ടാകും.അതിലും മാസ് ഒന്നും അല്ല ഈ ബ്രൌണ്‍ പേപ്പറും നെയിം സ്ലിപ്പും ഒന്നും.പോതിയിട്ടു കഴിഞ്ഞാല്‍ അച്ഛന്റെ തയ്യല്‍ ഷോപ്പിലേക്ക് ഒരൊറ്റ ഓട്ടം ആണ്.അവിടെ മുണ്ടും സാരിയും ഒക്കെ കൊണ്ട് വരുന്ന പ്ലൈന്‍ പ്ലാസ്റ്റിക് കവര്‍ ഉണ്ടാകും അതെടുത്തു ഒരു പൊതി കൂടെ അങ്ങ് ഇടും.സംഗതി ക്ലാസ് ആയി.. ഈ പുസ്തകം പൊതിയല്‍ ഒരു കല തന്നെയാണുട്ടോ.
ലേബര്‍ ഇന്ത്യയും സ്കൂള്‍ മാസ്ററും ഇല്ലാത്ത അവസ്ഥ സങ്കല്പിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.ഒരെണ്ണം മേടിച്ചു തരാന്‍ പറഞ്ഞാല്‍ കാശില്ലെന്ന് പറയുന്നതിന് പകരം അച്ഛന്‍ നല്ല ഗൌരവത്തില്‍ പറയും.
“ ഇനി ഇപ്പൊ അതിന്റെ ഒരു കുറവും കൂടിയേ ഉള്ളു.ഒക്കെ അതും നോക്കി കോപ്പി അടിച്ചു വെക്കാനല്ലേ.”
പറഞ്ഞത് കാര്യം ആണെങ്കിലും അതില്ലാതെ വല്യ ബുദ്ധിമുട്ടാണ്.ഹോം വര്‍ക്കും അസൈന്‍മെന്റും പ്രോജെക്ടും ഒക്കെ എവിടുന്നെങ്കിലും പകര്‍ത്തി വെക്കണ്ടേ.അതുകൊണ്ട് ആരോടെങ്കിലും ചോദിച്ചു അതും പഴയത് അങ്ങ് ഒപ്പിക്കും.
എഞ്ചിനീയറിംഗ് കോളേജില്‍ എത്തിയപ്പോള്‍ ടെക്സ്റ്റ്‌ ബുക്ക് എന്നാ സങ്കല്‍പ്പം പാടെ മാറി ഫോട്ടോസ്റ്റാറ്റു പുസ്തകങ്ങളുടെ കാലം ആയി.ആര്‍ക്കെയുടെ ഫോട്ടോസ്റ്റാറ്റുകടയില്‍ ചെന്നാല്‍ ഏതു വിഷയത്തിന്റെയും ടെക്സ്റ്റ്‌ കിട്ടും.അങ്ങേര്‍ക്കു ഞങ്ങളെക്കാളും പഠിപ്പിക്കുന്ന സാറുമാരെക്കാളും എഞ്ചിനീയറിംഗ് സിലബസ് നന്നായി അറിയാം.വില തുച്ഛം ഗുണം മിച്ചം.എന്നാലും അതും പുതിയതൊന്നും വാങ്ങില്ല കേട്ടോ.പരീക്ഷ അടുക്കുമ്പോ സീനിയേര്സിന്റെ റൂമില്‍ പോയി ഒന്ന് സോപ്പിടും. എന്നിട്ട് റാക്കിന്റെ മുകളിലെ പഴയ ബിയര്‍ ബോട്ടിലുകളുടെയും ആക്രി സാദനങ്ങളുടെയും ഇടയില്‍ നിന്നും പൊടിപിടിച്ച പഴയ പുസ്തകം തപ്പിയെടുക്കും.ഈ പരിപാടി സെമിസ്റ്ററിന്റെ തുടക്കത്തില്‍ ചെന്ന് ചോദിച്ചാല്‍ അവര്‍ കാശ് ചോദിക്കും.പരീക്ഷയുടെ തലേന്ന് ആണെങ്കില്‍ പഠിച്ചിട്ടു മറ്റന്നാള്‍ തരാം എന്ന് പറഞ്ഞാ മതീലോ.
അങ്ങനെ പഴയ പുസ്തകങ്ങളുടെ മണങ്ങളാല്‍ സമ്പന്നമായിരുന്നു. പഠന കാലം.ചില മണങ്ങള്‍ അങ്ങനെയാണ് ഓര്‍മകളില്‍ തങ്ങി നില്‍ക്കും മനസ് എത്ര അലക്കി ആറിയിട്ടാലും അത് പോവില്ല.
അങ്ങനവാടിയില്‍ പുസ്തകങ്ങള്‍ ഇല്ലാതിരുന്നത് നന്നായി.അല്ലെങ്കില്‍ ആ ഓര്‍മകള്‍ക്കും അതെ മണം തന്നെ ആയേനെ.തെക്കേലെ മാമാട്ടി ചേച്ചിയും, പുലരിലെ അര്‍ജുനും, ഒരവിലെ ജിമ്നെച്ചിയും കോളേജിലെ സഫീരിക്കായും ശാലിനി ചേച്ചിയും വിജെഷേട്ടനും ഒക്കെ പുസ്തകങ്ങള്‍ വൃത്തിയായി വച്ചു കടം തന്നു തന്നു സഹായിച്ചിട്ടുണ്ട് അതൊന്നും മറന്നിട്ടില്ല.ഇന്നും കോഴിക്കോട് സ്റ്റേഡിയത്തിന്റെ അടുത്തൂടെ പോകുമ്പോ എന്നെ മാടി വിളിക്കുന്നതും പഴയ പുസ്തകങ്ങള്‍ തന്നെ.
ഓര്‍മകളുടെ മണം ഒരുമാതിരി മത്ത് പിടിപ്പിക്കുന്ന മണം തന്നെയാണ്.
Protected by Copyscape DMCA Takedown Notice Infringement Search Tool