"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

വെള്ളിയാഴ്‌ച, ജൂലൈ 10, 2015

ചെമ്പരത്തി

-ഷിബിൻ ബാലകൃഷ്ണൻ -

സിദാൻ മെറ്റരാസിയെ തല കൊണ്ട് ഇടിച്ചത് മാത്രം റഫറി കണ്ടു, ലോകം കണ്ടു. വധി പ്രഖ്യാപിക്കുന്നവർക്ക് കണ്മുന്നിലെ കാഴ്ചകൾ മാത്രം മതിയല്ലോ. കാരണങ്ങൾ  കാണാൻ
കണ്ണിൻറെ കാഴ്ച മതിയാവില്ല. ലോക കിരീടം നഷ്ട്ടപ്പെട്ട്, നായകൻറെ ബാൻഡ് ഊരിവെച്ച് തല താഴ്ത്തി നടന്നുപോകുന്ന സിദാന്റെ ചിത്രം മനുവിനെ ഒട്ടും വേദനിപ്പിച്ചില്ല. അയാൾക്കറിയാമായിരുന്നു ഫുട്ബോൾ ഒരു പന്തിന്റെ പുറകെ പത്തിരുപതുപേർ പാഞ്ഞു നടക്കുന്ന ഒരു കളി മാത്രമല്ല അതിനുള്ളിൽ പച്ചയായ ജീവിതവും വികാരങ്ങളും ഉണ്ടെന്ന്‌.
                പത്രം മടക്കി വെച്ച് ജയിലിന്റെ വരാന്തയിലൂടെ തിരിച്ചു നടന്നു. ഗ്യാലറിയുടെ ആരവം അയാളുടെ ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു.
                ഓർമകളിലേക്കൊരു  യാത്ര പോവുകയാണെങ്കിൽ ആ യാത്രയിൽ ഉടനീളം  ഒരു നിഴൽ  പോലെ ഫുട്ബോൾ കൂട്ടിനുണ്ടാകും. കുട്ടിക്കാലത്് വിശന്നു കരയുമ്പോൾ അമ്മ പറയുമായിരുന്നു 
                   '' നിന്ന് മോങ്ങാതെ എവിടെയെങ്കിലും പോയ്‌ കളിക്ക്.''
                ഗ്രൗണ്ടിൽ ഇറങ്ങിയാൽ പിന്നെ ലോകം മുഴുവൻ ആ പന്തിലോട്ട്  ചുരുങ്ങും. വിശപ്പും സങ്കടങ്ങളും നിരാശകളും ഒക്കെ ആ പന്തിനു  മുന്നില് ഒന്നും അല്ലാതായിത്തീരും.
                    സ്കൂളിലും  കോളേജിലും ഒക്കെ എത്തിയപ്പോഴും ക്ലാസ്സു കഴിഞ്ഞാൽ ഉടൻ മൈതാനത്തെത്തും. ചിലപ്പോൾ ക്ലാസ്സുള്ളപ്പോഴും അവിടെത്തന്നെ ആയിരിക്കും. കളിക്കാൻ കൂട്ടിനാരും ഇല്ലെങ്കിലും ആ വലിയ മൈദാനത്ത് ഒറ്റയ്ക്ക് പന്ത് തട്ടി കളിക്കും. ഫുട്ബോളുമായി പിണങ്ങിയപ്പോഴാണ്‌ ഷഹാനയുമായി ചങ്ങാത്തത്തിലായത്.

                      കോളേജ് ഗെയിംസിൽ മേക്കാനിക്കലും ഇ.സിയും തമ്മിലുള്ള ഫൈനൽ മാച്ച്.
ബോക്സിനുള്ളിലെ ഒരു കൂട്ട പോരിച്ചിലിനോടുവിൽ തെറിച്ചു വീഴുംബൊൾ അത് കുറച്ചു
 കാലതതേക്കെങ്കിലുംഗ്രൗണ്ടിൽ ഇറങ്ങാതിരിക്കാനുള്ള ചുവപ്പ് കാർഡ്‌ ആകുമെന്ന് കരുതിയിരുന്നില്ല. ചോരയൊലിക്കുന്ന നെറ്റിയും എല്ലുപോട്ടിയ കയ്യും കുത്തിപ്പറിക്കുന്ന വേദനയുമായി കൂട്ടുകാരുടെ ചുമലിൽ താങ്ങി ഗ്രൌണ്ടിനുപുറത്തേക്ക്‌ നടന്നു. ഗ്രൗണ്ടിലും  പുറത്തും ഗോളടിച്ചതിന്റെ ആഘോഷങ്ങൾ. ഒരു പെണ്‍കുട്ടി ഷാൾ ഊരി  നെറ്റിയിലെ മുറിവിൽ കെട്ടി. ചുറ്റുപാടുകൾ ഒന്നടങ്കം കറങ്ങുന്നത് പോലെ. കണ്ണ് പതിയെ അടഞ്ഞു. ഒറ്റ വീഴ്ച.

                          ബോധം വരുംബോൾ നെറ്റിയിൽ സ്റ്റിച്ചിട്ട് കയ്യിൽ  സ്റ്ററിട്ട് ആശുപത്രി കിടക്കയിൽ ആയിരുന്നു.
                           ഒരാഴ്ച കഴിഞ്ഞ് പ്ലാസ്‌റ്ററിട്ട കൈ കഴുത്തിൽ കെട്ടിത്തൂക്കി ഗ്രൗണ്ടിൽ വൈകുന്നേരം പതിവുപോലെ കോളേജിലെത്തി. ഗ്രൗണ്ടിൽ പതിവുപോലെ വൈകുന്നേരം കളി നടക്കുന്നുണ്ടായിരുന്നു. ഗ്രൌണ്ടിനു വശങ്ങളിൽ ഗുൽമോഹർ മരങ്ങൾ  മുഖം ചുവപ്പിച്ചു നിൽക്കുന്നു. മരത്തിനു താഴെ കൽപ്പടവിൽ മനു ഇരുന്നു. അന്നാദ്യമായി അയാള് വെറുമൊരു കാഴ്ചക്കാരൻമാത്രമായി. പൊട്ടിയ കയ്യുടെ വേദനയെക്കാൾ പുറത്താക്കപ്പെട്ടവന്റെ മുറിഞ്ഞ മനസ്സായിരുന്നു കൂടുതൽ വേദനിപ്പിച്ചത്.
                   '' ഹലോ .......ഇയാള് വീണ്ടും ഗ്രൗണ്ടിൽ എത്ത്യോ  ?"
                ഒച്ച കേട്ട് മനു ചിന്തയിൽ  നിന്നും ഉണർന്നു.അലസമായി വലിച്ചിട്ട തട്ടം, നെറ്റിയിലേക്ക് ഊർന്നു വീണ മുടിയിഴകൾ , സുറുമയിട്ട കണ്ണുകൾ.ആളെ പരിചയമില്ലെങ്കിലും എന്തുകൊണ്ടോ അയാൾക്ക് അപരിചിതത്വം തോന്നിയതേയില്ല.
               
                 '' ഈ ഗ്രൌണ്ട് വിട്ട് അങ്ങനങ്ങ് പോവാൻ പറ്റുമോ ആ പന്തല്ലേ മ്മളെ ജീവിക്കാൻപ്രേരിപ്പിക്കുന്നെ.''
                                   '' ഇങ്ങള് ആള് കൊള്ളാലോ ''
ഊർന്നു  വീണ തട്ടം നേരെയാക്കി അവൾ കൽപ്പടവിൽ ഇരുന്നു.
                '' മനുന്നല്ലേ ഇങ്ങളെ പേര്.......ഇങ്ങക്കിവിടെ ഒരുപാട് ഫാൻസുണ്ടെന്ന്  പറഞ്ഞു കേട്ടിട്ടുണ്ട് ''
                   ആ പറഞ്ഞത് ഇഷ്ടപ്പെട്ടെങ്കിലും വിനയം നടിച്ച് മനു ചോദിച്ചു.
'' ഉം , എന്താ ഇയാള്ടെ പേര്.''
ഞാൻ ഷഹാന, ഈ സിയിലാ ''
കോളേജിലെ ആദ്യത്തെ പെണ്‍  സുഹൃത്ത്‌.മെക്കാനിക്കൽ ക്ലാസ്സിന്റെ വരണ്ട മരുഭൂമിയിൽ നിന്നും മഴ തേടി ഈസിയിലും സി എസ്സിലും സിവിലിലും ഒന്നും കയറി ഇറങ്ങാത്തത് കൊണ്ട് , ഫുട്ബോളും കുറച്ച്  ചങ്ങാതിമാരും അല്ലാതെ മറ്റൊരു ലോകം ഇല്ലായിരുന്നു.കുറച്ചു നേരം കൂടി വർത്തമാനം  പറഞ്ഞിരുന്ന് പോവാനോരുങ്ങിയപ്പോൾ ഷഹാന ചിരിച്ചുകൊണ്ട് ചോദിച്ചു.
                                '' മാഷെ........ഇന്റെ ഷാളേടെ....... ?''
                             '' അയ്യോ , അത് തന്റെ ഷാളായിരുന്നോ ?'' 
''മ്മള് ചാങ്ങായിമാരായ  സ്ഥിതിക്ക് അത് പറ്റ് ബുക്കിൽ എഴ്ത്തിക്കോ ''
                       പിന്നീടങ്ങോട്ട് പലപ്പോഴായി വാങ്ങിയ കടങ്ങൾ എഴുതി വെയ്ക്കാനാനെങ്കിൽ ഒരു പുസ്തകം മതിയാവില്ല.പണം കൊണ്ട് മാത്രം വീട്ടാനാവാത്ത എത്രയോ കടങ്ങൾ.
                        ആകസ്മികമായ ചില കണ്ടുമുട്ടലുകൾ, കൊച്ചു കൊച്ചു സംഭാഷണങ്ങൾ, വെറുതെ പറഞ്ഞു പോകുന്ന ചില തമാശകൾ, ഒരു നിറഞ്ഞ പുഞ്ചിരി ഇതിനിടയിൽ ഒരു മനോഹരമായ സൗഹൃദത്തിനു തുടക്കമായി അവർ പോലും അറിയാതെ.വർഷങ്ങൾക്കു  ശേഷം തിരിഞ്ഞു നോക്കുമ്പോൾ  ആ ഒരു നിസ്സാര കാര്യത്തിൽ  നിന്നാണല്ലോ അവർ പരസ്പരം അടുത്തതെന്നോർത്ത് അറിയാതെ പുഞ്ചിരിക്കും.
      '' ന്ന പിന്നെ ഞാൻ പോട്ടെ......................?"
''നാളെ കാണുമോ....................?''
ചിരിച്ചുകൊണ്ട്  അവൾ ചോദിക്കും 
'' എന്തിനാ കാണുന്നെ.......?''
'' ചുമ്മാ''
                            '' ഉം.........ചെലപ്പോ കാണും,ചെലപ്പോ കാണൂല്ല, ഒരിക്കെ ഒരു മാജിക് പോലെ പെട്ടെന്നങ്ങ് അപ്രത്യക്ഷമാകും.''

                       
 *********************************************
                           പരിക്കുകൾ ഭേദമായിതുടങ്ങി.കാഴ്ചക്കാരന്റെ വേഷം മാറ്റി കളിക്കാരന്റെ  ജേഴ്സി അണിഞ്ഞു.വാകച്ചുവട്ടിൽ ഷഹാന തനിച്ചായി.കളിക്കുന്നത് ഗ്രൗണ്ടിൽ ആണെങ്കിലും മനസ്സ് ആ മരച്ചുവട്ടിൽ നിന്ന് തിരിച്ചു വരാൻ വിസ്സമ്മദിച്ചു.ഫുട്ബാൾ പലതവണ പിണക്കം നടിച്ച് പിടി തരാതെ ഓടി മറഞ്ഞു.ഓരോ ഗോളും അവൾ കാണാൻ വേണ്ടി മാത്രം അടിക്കുന്നതായി അയാൾക്ക് തോന്നി.
                         ചില ദിവസങ്ങളിൽ അയാള് പതിവിലും നേരത്തേ കളി നിർത്തും.ഗുൽമോഹറിന്റെ തണലും , ഷഹാനയും ഫുട്ബോളുപോലെതന്നെ അയാളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു.
 '' ഷഹാനയ്ക്ക് ഫുട്ബോൾ ഇഷ്ടാണോ.............?''

                 '' അങ്ങനെ ചോയിച്ചാ ഞാനെന്താ പറയ്യാ.........ചെല ആൾക്കാരെ വെറുക്കുംബൊ അവരുമായി ബന്ധപ്പെട്ട പലരും നമ്മുടെ ഹേറ്റ് ലിസ്റ്റിൽ കടന്നു കൂടും.അങ്ങനെ വന്നപ്പോ ഫുട്ബോളും ഇഷ്ടല്ലാണ്ടായി.''
 
'' അതാരാപ്പാ ഫുട്ബോളിനെ പറയിപ്പിച്ച ചങ്ങായി ?''
                 '' ഇന്റെ ഇക്കാക്കാ......ഓൻ  ഓന്റെ കോളേജിലെ ടീമിന്റെ ക്യാപ്റ്റനൊക്കെ ആണുപോലും.''
'' ഇക്കാക്കെ ഒക്കെ ആരേലും വേറുക്ക്വോ?''
                        അവളാചോദ്യം കേട്ടതായിപ്പോലും നടിച്ചില്ല.കയ്യിലുള്ള പുസ്തകത്തിന്റെ താളുകൾ അലസമായി മറിച്ചിട്ട് അവൾ പറഞ്ഞു.
           '' മാഷെ, പറ്റ് ബുക്ക് നിറയാറായിട്ടോ.......എല്ലാം കൂടെ എത്രയായീന്ന് അറിയാമോ?''
                                  വല്ലപ്പോഴും സെവൻസ് കളിക്കാൻ പോയാൽ കിട്ടുന്ന കാശാണ്‌ ഏക വരുമാനം.അതിന്റെ ഒരു പങ്ക് വെച്ച് കടം വീട്ടാൻ ശ്രമിക്കാറുണ്ടെങ്കിലും  അടുത്ത ദിവസം തന്നെ പുതിയ ലോണ്‍ എടുക്കുന്നത് കൊണ്ട് കടം കൂടിക്കൊണ്ടേയിരിക്കും.
                          കളി തുടങ്ങിയതോടെ ഷഹാനയോടോത്തുള്ള സമയവും കുറഞ്ഞു തുടങ്ങി.ഇടയ്ക്ക് അവളുടെ ക്ലാസ്സിനടുത്തൂടെ രണ്ട് റൌണ്ടടിക്കും.കണ്ണിൽപ്പെട്ടാൽ ഉടനെ ഓടിവരും.
                         
                                   '' സഖാവിന് ഇന്നിനി എത്രയാണാവോ വേണ്ടത്.......?"
                                ക്ലാസുകൾ മടുത്ത് തുടങ്ങിയപ്പോൾ കട്ട് ചെയ്ത് പുറത്ത് ചാടുന്നത് പതിവായി.പലരും കളിയാക്കിത്തുടങ്ങി.മെക്കാനിക്ൽ ക്ലാസ്സിന്റെ ബോർഡിൽ ചങ്ങായിമാർ           '' തട്ടത്തിൻ മറയത്ത്  ii '' എന്നുള്ള കമ്മന്റ് വരെ ഇട്ടു.അവരതൊന്നും കാര്യമാക്കാതെ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകളും കാര്യങ്ങളും പറഞ്ഞു ക്യാമ്പസ്സിൽ പാറി നടന്നു.
                  
                           മനുവിന്റെ പിറന്നാൾ ദിവസം, കൂട്ടുകാരോടോത്തുള്ള ആഘോഷങ്ങളും ട്രീടും കഴിഞ്ഞ് കോളേജിൽ എത്തുമ്പോൾ ഷഹാന മരച്ചുവട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ടായിരുന്നു.കണ്ടപാടെ ഷാളിനടിയിൽ ഒളിപ്പിച്ചു വെച്ച ചെമ്പരത്തിപ്പൂ നീട്ടി പറഞ്ഞു. ''ഹാപ്പി ബർത്ത് ഡേ ''
              ചെമ്പരത്തിപ്പൂ കണ്ടപ്പോഴേക്ക് മനുവിന് ചിരി വന്നു.പൂ വാങ്ങി നേരെ ഷഹാനയുദെ ചെവിയില വെച്ചു കൊടുത്തു.
'' ഇപ്പാണ് അടിപൊളി ആയത്.''
              അവളുടെ മുഖം വാടി വീണ ചെമ്പരത്തി പോലെയായി.
                           '' എല്ലാരും എന്താ ചെമ്പരത്തിയോട് ഇങ്ങനെ കാണിക്കുന്നേ ? ഒരു പാവം പൂവല്ലേ അത്.എപ്പോഴും തനിച്ചായിരിക്കും.ഒരു ഞെട്ടിൽ ഒരു പൂവേ കാണൂ.ഒരു അഹങ്കാരവും ഇല്ലാത്ത പാവം.ഇപ്പോഴും  താഴ്ത്തിയെ ഇരിക്കൂ.മുള്ളുള്ള റോസാപ്പൂവിനെക്കാൾ  എനിക്കിഷ്ട്ടം ചെമ്പരത്തി തന്നെയാ."
                  ഷഹാന നിലത്തിട്ട ചെമ്പരത്തി കയ്യിലെടുത്ത് അയാൾ ചെന്ന് അടുത്തിരുന്നു.
                              '' shahana................this is the best birthday gift i ever get......thanks.......പിന്നെ ഈ കടങ്ങളൊക്കെ ഇപ്പഴാണ് വീട്ടിത്തീർക്കുക എന്ന് എനിക്കൊരു ഐഡിയയും ഇല്ലാട്ടാ..."
                      അയാളുടെ മനസ്സുനിറയെ ചിന്തകളായിരുന്നു.താനൊരു കടക്കാരനാണ്.പണം കൊണ്ടും സ്നേഹം കൊണ്ടും.അവളൊന്നും മിണ്ടിയില്ല. സുറുമയിട്ട കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു തുളുമ്പി.
                   '' ഡാ.................എനിക്കൊരു താലിച്ചരടിന്റെ സുരക്ഷിതത്വം തരാമോ............? ''
                         അപ്രതീക്ഷിതമായൊരു ചോദ്യം.എന്തൊക്കെയോ പറയാനുണ്ടെങ്കിലും വാക്കുകൾ 
പുറതെത്ത്തുംബോഴേക്കും മരിച്ചു വീണു ഒരു നീണ്ട മൗനം.
                        '' മറുപടിക്ക് വേണ്ടി ചോദിച്ച ചോദ്യല്ല, വിട്ടേക്ക്.."
              ഷഹാന കണ്ണീരൊപ്പി ചിരിച്ചുകൊണ്ട് വീണ്ടും അവളുടെ ചെമ്പരത്തിയെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.പലതരം ചെമ്പരത്തികളുള്ള പൂന്തോട്ടതെക്കുറിച്ചും. നാളെ വിരിയാൻ കാത്തിരിക്കുന്ന വെള്ള ചെമ്പരത്തിയെക്കുറിച്ചും.അങ്ങനെ പലതും.
                         മനസ്സിൽ ചിന്തകളുടെ തിരയിളക്കം അവസാനിക്കാത്തത് കൊണ്ട് അയാള് എല്ലാം മൂളിക്കേട്ടു.സൂര്യൻ കോളേജ് മതിൽ ചാടിക്കടന്നിട്ടും ഷഹാന പോയില്ല.ആകാശം അവളുടെ കരഞ്ഞു കലങ്ങിയ കണ്ണ് പോലെ ചുവന്നപപോൾ അയാൾ ചോദിച്ചു
'' ഷഹാനാ, ഇരുട്ടാവാറായി ഒറ്റയ്ക്ക് പോവാൻ പേടിയാവില്ലേ.......?"
            ബാഗെടുത്ത് ഇറങ്ങാൻ തുടങ്ങുമ്പോൾ അവൾ പറഞ്ഞു.
                         '' നട്ടപ്പാതിരയ്ക്ക് ഒറ്റയ്ക്ക് ഇവെടുന്ന് പോയാലും ഞാൻ
സുരക്ഷിതയായിരിക്കും.പക്ഷെ എനിക്കാ  വീട്ടിലേക്ക് പോവാൻ പേടിയാ......"
 
                         '' എനിക്കൊന്നും മനസ്സിലാകുന്നില്ല ഷഹാനാ........."
           മേഘങ്ങൾ ചിത്രങ്ങൾ തീർക്കുന്ന ആകാശം പോലെയാണ് അവളുടെ മുഖം.ഞൊടിയിടയിൽ ഭാവവും വിഷയവും മൂഡും എല്ലാം മാറി മറയും.പൂർണമായും വിരിയാത്ത ഒരു ചിരിയോടെ സിനിമാ സ്റ്റൈലിൽ അവൾ പറഞ്ഞു.
 
                '' നിനക്കൊന്നും മനസ്സിലാവില്ല................ാരണം, നീ കുട്ടിയാണ് കുട്ടി......പോട്ടെ...?''
  
                           രാത്രി മുഴുവൻ മനസ്സ് ഷഹാാനയുദെ ചോദ്യത്തിനുള്ള ഉത്തരത്തിന് വേണ്ടി പരതുകയായിരുന്നു.ചിന്തകൾ മൈദാനത്തെ ഫുട്ബാൾ പന്തുപോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു കളിച്ചു.ഒടുവിൽ ഗോളാവാതെ പോസ്റ്റിനു പുറത്ത് പോവുന്ന പെനാൾട്ടി  കിക്കുപോലെ ഉറക്കത്തിലെക്കുള്ള വീഴ്ച.
                  രാവിലെ കൂട്ടുകാർ വാതിലിന് മുട്ടുന്നത് കേട്ടാണ് കണ്ണു തുറന്നത്.
'' ഡാ ഷഹാന പോയി..............''
                            '' എന്ത്........?''
'' അളിയാ............അത് പിന്നെ...സൂയിസൈട് ആയിരുന്നു.''
                   താനിപ്പോഴും ഉറക്കമുണർന്നിട്ടില്ലെന്നും  എന്തോ ഒരു  ദുസ്വപ്നത്തിലാനെന്നും അയാൾക്ക് തോന്നി.ഒരവസരം  പോലും നൽകാതെ വലയിലേക്ക് തുളച്ചു കയറിയ പന്ത് നോക്കി നിൽക്കുന്ന ഗോളിയെപ്പോലെ അയാള് നിസ്സഹായനായി.ഓർമയുടെ മഴവെള്ളപ്പാച്ചിലിൽ പല വഴി ഒഴുകി.ചില ശബ്ദങ്ങൾ ചെവി പോട്ടുമാറൊച്ചത്തിൽ വീണ്ടും മുഴങ്ങിക്കേൾക്കുന്നു.
                      '' ചില ആൾക്കാരെ വെറുക്കുംബൊ അവരുമായി ബന്ധപ്പെട്ട പലരും നമ്മുടെ ഹേറ്റ് ലിസ്റ്റിൽ കടന്നു കൂടും.''

'' ആ വീട്ടിൽ പോവാൻ എനിക്ക് പെടിയാഡാ.''
'' എനിക്കൊരു താലിച്ചരടിന്റെ സുരക്ഷിതത്വം തരാമോ......."

....................................................................
                             മനസ്സിൽ , വാടി  വീണ ഒരു ചെമ്പരത്തിപ്പൂവുമായി അയാള് പിന്നെയും ക്യാമ്പസ്സിലെലെത്തി.കരയുംബോഴും ചിരിക്കുംബൊഴും കൂട്ടിനെന്നും ഫുട്ബോൾ ഉണ്ടായിരുന്നു.ചങ്ക് പറിച്ചെടുത്ത വേദനയിലും അയാൾ പന്ത് തട്ടി.ഗോളടിക്കുമ്പോൾ കയ്യടിക്കാൻ വാകമരച്ചോട്ടിൽ അവളില്ലെങ്കിലും കണ്ണ് ആ മരച്ചുവട്ടിൽ നിന്നും മടങ്ങി വരാൻ മടിച്ചു.ചില നഷ്ടപ്പെടലുകൾ അങ്ങനെയാണ്.ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് നമുക്കറിയാമെങ്കിലും മനസ്സ് അത് വിശ്വസിക്കാൻ കൂട്ടാക്കില്ല.
                           മുറിവുണങ്ങാത്ത ഒരു വർഷം, കോളേജിലെ അയാളുടെ അവസാനത്തെ ഫുട്ബോൾ മാച്ച്.എന്ജിനീയേർസ് ട്രോഫിയുടെ  ഫൈനലിനു ഗ്രൌണ്ടിലേക്ക് ഇറങ്ങുംബോൾ കൂട്ടുകാരൻ ചെവിയിൽ പറഞ്ഞു.
'' അവരുടെ ക്യാപ്ടൻ ഷഹീദ്, ഷഹാനയുദെ ഇക്കാക്കയാണ്."
                               കളി തുടങ്ങി, ആദ്യ ഗോൾ അയാളുടെ ബൂട്ടിൽ നിന്നായിരുന്നു.ഗ്യാലറി ഇളകി മറിഞ്ഞു.അയാൾ നിർവികാരനായി തിരിച്ചു നടന്നു.പതിവുപോലെ ആ മരച്ചുവട്ടിലേക്ക് ഒന്ന്നോക്കുകമാത്രം ചെയ്തു.
                                       ഗ്രൌണ്ടിനു നടുക്ക് നിന്ന് അസഭ്യം ചൊരിയുന്ന പൂശാൻ താടിക്കാരനെ അയാൾ ഒന്ന് തുറിച്ചു നോക്കി.ഫുട്ബോൾ നാക്കു കൊണ്ടുള്ള കളിയല്ലെന്ന് അയാൾക്കറിയാമായിരുന്നു.മനസ്സിൽ ഷഹാനയുദെ മുഖം മിന്നിമാഞ്ഞുസ്വയം നഷ്ടപ്പെട്ടു പോയ ഒരു നിമിഷം ഓടിച്ചെന്ന്  സർവ്വശക്തിയും  സംഭരിച്ച് പന്ത് വലയിലേക്ക് അടിച്ചു കയറ്റുംപോലെ ഷഹീദിന്റെ ആസ്ഥാനത് ആഞ്ഞ് ചവിട്ടിയ്ടപ്പോൾ ഗ്യാലറി നിശബ്ദമായി.മരണത്തിലേക്കുള്ള പിടച്ചു കരയൽ അയാൾ കേട്ടില്ല.ചെവിയിൽ ഒരൊറ്റ വാചകം മാത്രമേ ഉണ്ടായിരുന്നില്ല.
'' എനിക്കൊരു താലിച്ചരടിന്റെ സുരക്ഷിതത്വം തരാമോ ? '

.....................................................................................



കടപ്പാട്  : പിറന്നാളിന്  ചെമ്പരത്തിപൂ അയച്ചു തന്ന സുഹൃത്തിന്  :) 



ചൊവ്വാഴ്ച, മാർച്ച് 24, 2015

നിർഭയ

-അവന്തിക -

                                നേരം സന്ധ്യയാകുന്നു.സൂര്യൻ ചക്രവാളത്തിലേയ്ക്ക് മടക്കുവാനുള്ള ഒരുക്കം കൂട്ടുമ്പോഴും ശീതീകരിച്ച ആ വലിയ തുണിക്കടയിൽ മുഖത്ത് മായാത്ത പുഞ്ചിരിയുമായി മായ തന്റെ ജോലി തുടരുകയായിരുന്നു.കറുപ്പിൽ നിന്ന് വെളുപ്പിലെക്കും അതിൽ നിന്നും ചുവപ്പിലെക്കും മാറി മാറി പട്ടു വസ്ത്രങ്ങൾ കസ്റ്റമാറിന് മുന്നിൽ  നിരത്തുമ്പോൾ ഏസിയുടെ പതിനെട്ട് ഡിഗ്രി തണുപ്പിലും അവൾ വിയർത്തു.തല ഉയര്‍ത്തി ശശികലയെ നോക്കിയപ്പോൾ അവൾ കൈ കൊണ്ട് എന്തോ ആംഗ്യം  കാട്ടി.ഇല്ല മാനേജര്‍ ഇനിയും എത്തിയിട്ടില്ല.അയാൾ എത്തിയാൽ മാത്രമേ  എല്ലാർക്കും പോവാനാകു.ഇനി എഴ് മണിക്കേ അയാളെ പ്രതീക്ഷിക്കെണ്ടതുള്ളൂ.എല്ലാ നല്ല ദിവസവും അത് അങ്ങനെയാണ്.ചിലപ്പോൾ എട്ട് മണിവരെയൊക്കെ ജോലി  ചെയ്യേണ്ടി വന്നിട്ടുണ്ട്.ശമ്പളത്തിന്റെ കൂടെ എന്തെങ്കിലും അധികം കിട്ടുമ്പോൾ ഒന്നും മിണ്ടാതെ എല്ലാരും ജോലി  ചെയ്യും.ഇതിപ്പോൾ രാവിലെ എട്ട് മണിക്ക് തുടങ്ങിയ നിൽപ്പാണ് നാളെ വിഷു ആയത് കൊണ്ട് കടയിൽ  വല്ലാത്ത തിരക്കും.ഉച്ചയ്ക്ക് ഒരുവക ഉണ്ടെന്നു വരുത്തി.ആകെ കിട്ടുന്ന പതിനഞ്ചു മിനുട്ടിൽ ഉച്ചയൂണും ക്ഷീണം തീർക്കലും  ഒക്കെ കഴിക്കണം.ശരീരം തളർന്നു പോകുമ്പോഴും ജീവിക്കേണ്ട തത്രപ്പാടിൽ ആ തളർച്ചയോക്കെ കണ്ടില്ലെന്നു നടിച്ചു.നേരം 6 .45 ആയിട്ടും കടയിൽ ആളോഴിയുന്നില്ല.ഒരുവക 7 മണിയോടെ മാനേജർ  എത്തി.എല്ലാർക്കും വിഷുക്കോടിയായി ആരും വാങ്ങാതെ കിടന്ന സാരി വിതരണം ചെയ്തപ്പോൾ സാരി വേണ്ടെന്നു വെച്ചു,എന്നും യൂണിഫോം ധരിക്കുന്ന തനിക്കെന്തിനാണ് പുതിയ സാരി.മോൾക്ക്‌ ഒരു ചുരിദാർ എടുത്തു.പുതിയ കോളേജിൽ പോകുമ്പോൾ നല്ലൊരു ചുരിദാറെൻങ്കിലും അവൾക്കു വേണ്ടേ.അവൾ ഇപ്പോൾ വീട്ടിൽ  തനിച്ചാണെന്ന ബോധം മായയെ ഉലച്ചു.എങ്ങനെയെങ്കിലും വീട്ടിൽ  എത്തിക്കിട്ടിയാൽ മതിയെന്നായി.7.30 ഓടെ പതിവായുള്ള ദേഹപരിശോധനയും കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ആ നഗരം ഇരുളിൽ അലിഞ്ഞിരുന്നു.

                                അണ്ടർ ബ്രിഡ്ജ് കടന്ന് ബസ്സ്‌ സ്റ്റോപ്പിൽ എത്തേണ്ട കാര്യം ഓർത്തപ്പോൾ മായയുടെ മനസ്സൊന്നു പിടഞ്ഞു. നടക്കുന്നതിനിടെ സാരിത്തലപ്പ് ദേഹത്തേക്ക്  എടുത്തിട്ടു. കാരണം ശരീരം തുളച്ചു കയറുന്ന ചിലരുടെ നോട്ടത്തെ അവൾ ഭയന്നിരുന്നു. നടക്കുന്നതിനിടയിൽ തനിക്ക് നേരെ ഉയർന്നു വരുന്ന നോട്ടവും താളമടിയും പാട്ടും  അവളെ അസ്വസ്ഥയാക്കി. അണ്ടർ ബ്രിഡ്ജിന്റെ അരണ്ട വെളിച്ചത്തിൽ  നിന്നും നഗരത്തിന്റെ തിളക്കത്തിലേക്കെ ത്തിച്ച്ചേരാൻ അവളുടെ മനസ്സ് വെമ്പി. ഒരു വിധം ബസ്സ്‌ സ്റ്റോപ്പിൽ എത്തിയപ്പോൾ ശ്വാസം വീണു.


                                  സമയം 7.40  പല ബസ്സുകളും വരികയും പോവുകയും ചെയ്തു.അതിൽ നിന്നെല്ലാം തുറിച്ച് നോട്ടങ്ങളും ഉണ്ടായി.ബസ്സ്‌ സ്റ്റോപ്പിൽ താൻ തനിച്ചാണെന്ന് മനസ്സ്ലായിട്ടാവാം വഴിയെ പോകുന്നവരും തുറിച്ച്  നോട്ടവും ഒളിഞ്ഞു നോട്ടവും തുടങ്ങി.തൊലി ഉരിഞ്ഞ് പോകുന്ന നോട്ടം.മായ തല താഴ്ത്തി നിന്നു.അപ്പോൾ പിന്നിൽ  നിന്നും ഒരു ചോദ്യം.

                             ''  പെങ്ങളെ നൂറു രൂപ അധികം തരാം, ഇന്ന് എന്റെ കൂടെ വരാമോ? ''

                             തല പൊക്കി നോക്കിയപ്പോൾ ചെറിയൊരു പയ്യൻ. ഭയത്തെക്കാളേറെ സങ്കടമാണ് തോന്നിയത്. കണ്ണ് നിറഞ്ഞു പോയി. അവനെ മായ രൂക്ഷമായൊന്നു നോക്കി. അവൻ പിന്തിരിഞ്ഞു. പക്ഷെ ഈ നോട്ടത്തെയും എന്തിന് എതിർപ്പിനെപ്പോലും വക വെക്കാത്ത, അവൾക്ക് എതിർക്കാനും പ്രതികരിക്കാനും പോലും അവകാശമില്ലെന്നു വാദിക്കുന്ന ഒരുകൂട്ടം ഭ്രാന്തന്മാരെ എങ്ങനെ നേരിടണം എന്ന മായയ്ക്ക് അറിയില്ലായിരുന്നു.

                            വീട്ടിൽ മകൾ  ഒറ്റയ്ക്കാണ് എന്ന് വീണ്ടും ഓർത്തു. വീട്ടിൽ ഫോണും ഇല്ല. എണ്ണിപ്പെറുക്കി കിട്ടുന്ന ശമ്പളം കൊണ്ട് തന്റെ കയ്യിലുള്ള ഫോണിനു പോലും റീചാർജ് ചെയ്യാൻ പറ്റാറില്ല. പിന്നെങ്ങനെയാ വേറൊന്നു കൂടി വാങ്ങുന്നത്. സ്ത്രീ സുരക്ഷയ്കായി വില കൂടിയ ഫോണുകളിൽ എന്തൊക്കെയോ ഉണ്ടെന്ന് കടയിൽ  പലരും പറയുന്നത് കേട്ടിട്ടുണ്ട്....പണം ഇല്ലാത്തവർക്ക്‌ വില ഇല്ല സുരക്ഷയും.

                             സമയം 7.45, ബസ്സ്‌ വന്നു. രണ്ടോ മൂന്നോ സ്ത്രീകളുണ്ട്  ബസ്സിൽ. അതുകൊണ്ട് ഒരാശ്വാസം തോന്നി. ഡൽഹി സംഭവത്തിന്‌ ശേഷം രാത്രി ബസ്സിൽ കയറാൻ കൂടി ഭയമായിരിക്കുന്നു. ഒഴിഞ്ഞു കിടന്ന ഒരു സീറ്റിൽ ഇരുന്നു. ഹോ എന്തൊരു ആശ്വാസം. ആറേഴ് മണിക്കൂർ തുടർച്ചയായി നിന്നതിനു ശേഷം ഇപ്പോഴാണ്  ഒന്ന് ഇരിക്കുന്നത്. താൻ വല്ലാതെ തളർന്നു പോയിരിക്കുന്നു എന്ന്  അപ്പോഴാണ്‌ മായ ഓർത്തത്. ബസ്സ്‌ നീങ്ങി അലപനെരതിനുള്ളിൽ കണ്ണുകൾ  അടയാൻ തുടങ്ങി.ക്ഷീണം കൊണ്ട് മയങ്ങിപ്പോയ തന്റെ അടുത്ത സീറ്റിൽ ആരോ വന്നിരുന്നത് മായ അറിഞ്ഞതേയില്ല. പക്ഷെ തന്റെ ശരീരത്തിൽ  അയാളുടെ കൈ ഇഴഞ്ഞ് വരുന്നത് അവളറിഞ്ഞു.

                          തിരിഞ്ഞു നോക്കാനുള്ള ശക്തി പോലും ചൊർന്ന് പോയിരുന്നു. ഒച്ചവേക്കണോ അതോ എല്ലാം സഹിക്കണോ. ഒച്ചവെച്ചാൽ തന്നെ എല്ലാവരും മോശമായി കാണില്ലേ എന്ന ചിന്ത അവളെ ഭയപ്പെടുത്തി. ശരീരം വിറയ്ക്കുന്നു. ഇനിയും പ്രതികരിക്കാതിരുന്നാൽ.....വയ്യ ഇനിയും സഹിക്കാൻ വയ്യ. സർവ ശക്തിയും സംഭരിച്ച് വലതു കൈ ഉയരത്തി അയാൾടെ മുഖത്ത് തന്നെ കൊടുത്തു നല്ല ഒരു പെട.

                           പ്രതീക്ഷിക്കാതെ കിട്ടിയ ആ പ്രതികരണത്തിൽ അയാൾ സീറ്റിൽ നിന്നും താഴെ വീണു.ബസ്സ്‌ സഡൻ ബ്രേക്ക്‌ ഇട്ടു. അപ്പോഴാണ്‌ വീണ മഹാന്റെ മുഖം മായ കണ്ടത്. രണ്ട് വർഷം മുന്പ് സ്വഭാവ ദൂഷ്യം ആരോപിച്ച് തന്നെ ഉപേക്ഷിച്ചു പോയ തന്റെ ഭർത്താവായിരുന്നു ആ സൽസ്വഭാവി. ബസ്സിൽ എല്ലാവർക്കും കാര്യം മനസ്സില്ലായി.ബാക്കി അവർ ഏറ്റെടുത്തു. ബസ്സിൽ നിന്നും ഇറങ്ങുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം തോന്നി മായയ്ക്ക്. ആരെയും ഭയക്കാതെ തല ഉയർത്തി അവൾ റോഡിലൂടെ നടന്നു.

വീട്ടിൽ എത്തി കോളിംഗ് ബെല്ലടിച്ചു.                                                            '' ആരാ ''
                                                   '' അമ്മയാണ് മോളെ ''പാർവതി വാതിൽ തുറന്നു.                              '' നാളെ വിഷുവായിട്ട് എന്താ അമ്മെ ഇത്രേം വൈകിയത് ''     '' നാളെ വിഷു ആയത് കൊണ്ടാണ് ഇത്രേം വൈകിയത്.....ദാ  നിന്റെ വിഷുക്കോടി, എങ്ങനെയുണ്ട്?."              " അമ്മേടെ വിഷുക്കൈനീട്ടം ഇനിക്ക് ഇഷ്ടായി...അല്ല അമ്മയ്ക്ക് ഒന്നും വാങ്ങീല്ലെ?''       '' ഇല്ല എനിക്ക് പിന്നെ ആവാംന്ന്  കരുതി.നിനക്കല്ലേ ഇനി കോളേജിലോക്കെ പോകേണ്ടത്......പിന്നെ അമ്മ വേറൊരാൾക്ക്‌ കൂടി കൈനീട്ടം കൊടുത്തുട്ടോ ''
                                                                                          '' ആർക്ക് ? "        '' പെണ്ണിനെ മനുഷ്യനായി കാണാതെ ശരീരം മാത്രമായി കാണുന്ന ഒരാൾക്ക്‌.....അല്ല ഒരു കൂട്ടം ഭ്രാന്തന്മാർക്ക് ''
                          അമ്മ ആ കഥ മകൾക്ക് പറഞ്ഞു കൊടുത്തു.കാരണം അവളും ഈ ദുഷിച്ച സമൂഹത്തിലേക്ക് ഇറങ്ങേണ്ടവളാണല്ലോ.സ്ത്രീകൾ അക്രമിക്കപപെട്ടാൽ അതിൽ കൂടുതൽ ഉത്തരവാദി അവളും അവളുടെ വസ്ത്ര ധാരണവും ആണെന്ന് ഉറക്കെ ഉറക്കെ പറയുന്ന,രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾ മോശക്കാരാണ്  എന്ന് മുദ്ര കുത്തുന്ന, പിറക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങളെപ്പോലും മാംസപിന്ധമായി കാണുന്ന ഈ നശിച്ച ലോകത്തെ അവളും ആദ്യമേ അറിഞ്ഞിരിക്കട്ടെ.


Protected by Copyscape DMCA Takedown Notice Infringement Search Tool